Wednesday, June 18, 2014

അസ്വാഭാവികമായി നമ്മള്‍ എന്തെങ്കിലുമായിരുന്നോ ??



കവിത | സോബിന് മഴവീട്
വര: സ്വാതി ജോര്‍ജ്‌



1
അവന്‍ ഗോമോറ*ക്കാരനായിരുന്നു
ഇരുപത്താറുകാരന്‍ ; ജെസ്റ്റിനോ
ഞാന്‍ പയിസ്സ് ; ഇരുപത്തിനാലുകാരനായ
സോദോം* ദേശക്കാരന്‍

ഒരുക്കങ്ങളില്ലാതെയായിരുന്നു
ഞങ്ങള്‍ തമ്മിലടുത്തത്
ആദ്യത്തെ കാഴ്ച്ച ഞങ്ങള്‍
പ്രണയ ഹൃദയം പങ്കുവച്ചു.
ആദ്യത്തെ വിരല്‍ സ്പര്‍ശം ഞങ്ങള്‍
ഉടലൊരുക്കങ്ങള്‍ കരുതിവച്ചു.
കാലങ്ങളായി ഉള്ളില്‍ നിന്ന്
പ്രവഹിക്കും പോലെ ; എന്തോ ഒരിത്

ഞങ്ങളുടെ ജീവിതം
ഞങ്ങളുടെ തിരഞ്ഞെടുപ്പാകുന്നു.

2
പ്രണയത്തില്‍
നമ്മള്‍വിധിക്കപ്പെടുമെന്ന്
അവര്‍ ആവര്‍ത്തിക്കുന്നു.
നമ്മുടെ ഹൃദയകാമനകളെ
അവര്‍ക്കെങ്ങനെ നിഷേധിക്കാനാകും ??
നമ്മുടെ ആസക്തികളെ
നമ്മുടെ നിര്‍വൃതികളെ
നമ്മുടെ നമ്മുടെ നമ്മുടേതായ
നമ്മുടെയെല്ലാറ്റിനേയും
അവര്‍ക്കെങ്ങനെ ഇല്ലാതാക്കാനാവും

നമ്മള്‍ ഉടല്‍ മാത്രമായിരുന്നില്ലല്ലോ ??


അടുത്ത പേജില്‍ തുടരും
1  2  3

Monday, June 16, 2014

ഇടതുപ്രതിസന്ധി ദളിതുകളുടെതല്ല

അംബേദ്ക്കറെ 'മാര്‍ക്‌സിസ്റ്റാ'ക്കാന്‍ ശ്രമിക്കുന്നതിനു പകരം എന്തുകൊണ്ടാണ് ജാതി പ്രശ്‌നത്തെ അഭിസംബോധനചെയ്യാന്‍ തെല്‍തുംഡെ കമ്മ്യൂണിസ്റ്റുകളോട് ആവശ്യപ്പെടുന്നില്ല എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടുപോകുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ദളിത്, ആദിവാസി, മുസ്ലീം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സമകാലീനമുന്നേറ്റങ്ങള്‍ മാര്‍ക്‌സിസ്റ്റുകളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് ഇതിനു കാരണമെന്ന് ഞാന്‍ കരുതുന്നു. ഈ ഗണങ്ങളുമായി ഐക്യപ്പെടാന്‍ മാര്‍ക്‌സിസ്റ്റുകള്‍ സത്യസന്ധമായി ആഗ്രഹിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിസബോധന ചെയ്യാനുള്ള അവരുടെ ഊഴമാണ് ഇത്. അവരാണ് മാറേണ്ടതും. അജിത് കുമാര്‍ എ.എസ് വിമര്‍ശിക്കുന്നു...



സംവാദം | അജിത്ത് കുമാര്‍ എ.എസ്

മൊഴിമാറ്റം: ഷഫീക്ക് എച്ച്.

അജിത് കുമാര്‍ എ.എസ്: പ്രമുഖ ദളിത് രാഷ്ട്രീയ/സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 3 D Stereo Caste എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്.

2012 ആഗസ്റ്റ് 15ന് റൗണ്ട് ടേബിള്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചതാണ് 'Don't Give Me Red!' എന്ന ഈ കുറിപ്പ്‌. തെല്‍തുംടെയുടെ വാദമുഖങ്ങളെ വിമര്‍ശിക്കുന്നു ലേഖകന്‍.

നേരിട്ട് കാര്യത്തിലേയ്ക്ക് കടക്കട്ടെ. 2012 ആഗസ്റ്റില്‍ 'It's Not Red Vs Blue' എന്ന തലക്കെട്ടോടുകൂടി ഔട്‌ലുക്ക് പ്രസിദ്ധീകരിച്ച ആനന്ദ് തെല്‍തുംടെയുടെ ലേഖനത്തോടുള്ള ഒരു പ്രതികരണമാണ് ഈ കുറിപ്പ്. പ്രസ്തുതലേഖനത്തോടുള്ള ഒരു സമഗ്രമായ വിമര്‍ശനമൊന്നുമല്ല ഇതെന്ന് എനിക്കുറപ്പുണ്ട്. എന്നിരുന്നാലും ആനന്ദിന്റെ ലേഖനം വായിച്ചപ്പോള്‍ എന്റെ മനസില്‍ ഉദിച്ച ഏതാനും ചോദ്യങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നുവെന്ന് മാത്രം.

ക്രിയാത്മകമായൊരു ഇടപെടലിലേയ്ക്ക് ദളിതുകളെയും ഇടതുപക്ഷത്തെയും ക്ഷണിക്കുകയാണ് പ്രസ്തുത ലേഖനത്തിലൂടെ ആനന്ദ്. അതിന്റെ തലക്കെട്ടു സൂചിപ്പിക്കുന്നതുതന്നെ 'ഇത് ചുവപ്പും നീലയും' തമ്മിലുള്ള സമരമല്ല (It is Not Red Vs Blue) എന്നാണ്. തലക്കെട്ടിനെ കുറിച്ചുള്ള വിശദീകരണം നീങ്ങുന്നത് ഇങ്ങനെയാണ്; 'അംബേദ്ക്കര്‍ ജാതിയെക്കാളും വര്‍ഗത്തെ കുറിച്ചാണ് പറഞ്ഞത്. എന്നാല്‍ ആ വഴിക്ക് കാണാന്‍ ഇടതുകള്‍ ശ്രമിക്കുന്നില്ല.' ഇവിടം മുതല്‍ തന്നെയാണ് പ്രശ്‌നം തുടങ്ങുന്നത് അഥവാ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എന്നെ ആദ്യം ബുദ്ധിമുട്ടിച്ച സംഗതി ഇതാണ്. ഡോ. അംബേദ്ക്കറുടെ രാഷ്ട്രീയത്തെ വര്‍ഗത്തിലേയ്ക്ക് ചുരുക്കുന്നതിലൂടെ മാത്രമേ ദളിതുകളും ഇടതുകളും ഒത്തൊരുമിക്കുകയുള്ളു എന്ന് പറയാനല്ലേ ആനന്ദ് ശ്രമിക്കുന്നത്? അതായത് 'മുഖ്യ ഗണ'മായ വര്‍ഗത്തിലേയ്ക്ക് ജാതിയെ വിളക്കിച്ചേര്‍ത്താല്‍ മാത്രമേ അത്തരത്തിലൊരു സഖ്യം സാധ്യമാകു എന്നല്ലേ? അങ്ങനെയാണ് അതിന്റെ അര്‍ത്ഥമെങ്കില്‍, എനിക്ക് തോന്നുന്നു, ദളിതര്‍ ജാതിപ്രശ്‌നത്തെ കയ്യൊഴിയുകയും അതിനെ വര്‍ഗത്തിലേയ്ക്ക് ലയിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒരാഹ്വാനമാണ് ഈ ലേഖനം എന്നാണ്. ലേഖനത്തിന്റെ ആദ്യാന്തം എനിക്ക് അനുഭവപ്പെട്ടത് അംബേദ്ക്കര്‍ ജാതിയേക്കാള്‍ വര്‍ഗത്തെകുറിച്ചാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ട് ദളിതുകള്‍ മാര്‍ക്‌സിത്തിലേയ്ക്ക് നീങ്ങണമെന്നും അതുപോലെ ഇടതുപക്ഷം അംബേദ്ക്കറെ ഏറ്റെടുക്കണമെന്നുമാണ്.



അദ്ദേഹത്തിന്റെ എല്ലാ വാദങ്ങളിലേയ്ക്കും കടന്നുപോവുന്ന ആഴത്തിലുള്ള ഒരു വിമര്‍ശനത്തിന് ഞാന്‍ മുതിരുന്നില്ല. അദ്ദേഹത്തിന്റെ ലേഖനത്തിന്റെ അടിസ്ഥാന സമീപനം തന്നെ പ്രശ്‌നമാണ്. ദളിത് പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഭിന്നചരിത്രങ്ങളില്‍ അദ്ദേഹം ആകുലപ്പെടുന്നു. അദ്ദേഹം തുടരുന്നു; 'രണ്ടും ഏകദേശം ഒരേ കാലത്താണ് ജന്മം കൊള്ളുന്നത്; ഒരേ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കുന്നു; ഒരുപോലെ വളരുകയോ പിളരുകയോ ചെയ്യുന്നു. അവ രണ്ടിനും ഇന്നത്തെ അവസ്ഥയില്‍ പ്രതീക്ഷയില്ല.'


ദളിതര്‍ ജാതിപ്രശ്‌നത്തെ കയ്യൊഴിയുകയും അതിനെ വര്‍ഗത്തിലേയ്ക്ക് ലയിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒരാഹ്വാനമാണ് തെല്‍തുംടെയുടെ ലേഖനം. ലേഖനത്തിന്റെ ആദ്യാന്തം എനിക്ക് അനുഭവപ്പെട്ടത് അംബേദ്ക്കര്‍ ജാതിയേക്കാള്‍ വര്‍ഗത്തെകുറിച്ചാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ട് ദളിതുകള്‍ മാര്‍ക്‌സിത്തിലേയ്ക്ക് നീങ്ങണമെന്നും അതുപോലെ ഇടതുപക്ഷം അംബേദ്ക്കറെ ഏറ്റെടുക്കണമെന്നുമാണ്.


ഇവിടെ 'അവ രണ്ടും ഒരേ പ്രശ്‌നങ്ങളെയാണ് അഭിസംബോധന ചെയ്യുന്നതെ'ന്ന് വാദിക്കുന്നതില്‍ എനിക്ക് സംശയമുണ്ട്. അംബേദ്ക്കര്‍ വര്‍ഗത്തെ കുറിച്ചാണ് കൂടുതല്‍ സംസാരിച്ചതെന്ന വാദത്തിന്റെ തുടര്‍ച്ചയായി ഈ വാദമുഖത്തെ കാണുകയാണെങ്കില്‍, അതേ പ്രശ്‌നങ്ങള്‍ തന്നെയാണ് കമ്മ്യൂണിസ്റ്റുകളും ഉന്നയിക്കുന്നത്,അതുകൊണ്ട് ദളിത് പ്രസഥാനം അനാവശ്യമാണ് എന്നല്ലേ അതിനര്‍ത്ഥം? ഈ പ്രസ്ഥാനങ്ങളുടെ 'ഭിന്നത'യുടെ ചരിത്രം അത്രമാത്രം ലളിതമായിരുന്നുവോ? അങ്ങനെയല്ല എന്നുതന്നെയാണ് ഉത്തരം. ഈ ഭിന്നത കേവലം പ്രത്യയശാസ്ത്രപരമായതു മാത്രമല്ല, മറിച്ച് അധികാരബന്ധങ്ങളുടെതുകൂടിയാണ്. കേരളവും ബംഗാളും തന്നെ ഇതിന് നല്ല ഉദാഹരണങ്ങളാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ദളിത് പ്രസ്ഥാനവും ഒരേ പ്രശ്‌നങ്ങളല്ല സംസാരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്നുവെങ്കിലും മറ്റ് ഭരണവര്‍ഗ്ഗങ്ങളില്‍ നിന്നും ഒട്ടും ഭിന്നരായിരുന്നില്ല അവര്‍. ദളിതുകളെയും ആദിവാസികളെയും നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഒരു ആധിപത്യഘടനതന്നെയാണ് (dominant structure) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉപകരണവും. അതുകൊണ്ടുതന്നെ ദളിതുകള്‍ക്ക് രാഷ്ട്രീയപരമായി നേരിടേണ്ടതായ ഒരു ആധിപത്യഘടനതന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും. ചെങ്ങറ ഭൂസമരം കേരളത്തിലെ പ്രമുഖ ഇടതുപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ വ്യക്തമായും തുറന്നു കാണിച്ചതാണ്. ജാത്യാധിപത്യപ്രശ്‌നത്തിലേയ്ക്ക് കേന്ദ്രീകരിക്കും വിധം സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംവാദങ്ങളില്‍ ഒരു അടിസ്ഥാന വഴിതിരിയല്‍ ഉണ്ടാകണമെന്ന് ദലിത് പ്രസ്ഥാനം ആഗ്രഹിക്കുന്നു. ഹിന്ദുത്വ ശക്തികളും മുഖ്യധാര ഇടതു രാഷ്ട്രീയവും വെല്ലുവിളിക്കപ്പെടേണ്ടതുണ്ട്. തങ്ങളുടെ ജാതീയമായ സവിശേഷാധികാരം (caste privileges) ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത ഇടത് ലിബറല്‍ മതേതരവാദികളാണ് അധീശ 'മലയാളി'കള്‍.

അംബേദ്ക്കര്‍ എപ്രകാരമാണ് തെല്‍തുംടെയുടെ ലേഖനത്തില്‍ ചിത്രീകരിക്കപ്പെടുന്നത് എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അംബേദ്ക്കര്‍ വര്‍ഗത്തെ കുറിച്ചായിരുന്നു കൂടുതല്‍ സംസാരിച്ചത് എന്ന് തെളിയിക്കാനായി 'മര്‍ദ്ദിത വര്‍ഗം' (depressed class) എന്ന പദത്തെ ഉപയോഗിക്കുന്ന തെല്‍തുംടെയുടെ രീതിയോടുള്ള എന്റെ വിയോജിപ്പും രേഖപ്പെടുത്തട്ടെ. നിരുത്തരവാദപരമായ ഒരു രീതിയാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ അറിവില്‍പ്പെട്ടിടത്തോളം മര്‍ദ്ദിത വര്‍ഗങ്ങള്‍ എന്നത് അംബേദ്ക്കര്‍ ഉപയോഗിച്ച പദപ്രയോഗമല്ല; മറിച്ച് 1935ല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് കടന്നു വരുന്നതുവരെ 'പട്ടിക ജാതി' എന്നതിനു പകരം ഉപയോഗിച്ചുവന്ന ഭരണനിര്‍വ്വഹണപരമായ ഒരു സംവര്‍ഗമാണ്.


ദളിതുകളെയും ആദിവാസികളെയും നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഒരു ആധിപത്യഘടനതന്നെയാണ് (dominant structure) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉപകരണവും. അതുകൊണ്ടുതന്നെ ദളിതുകള്‍ക്ക് രാഷ്ട്രീയപരമായി നേരിടേണ്ടതായ ഒരു ആധിപത്യഘടനതന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും. ചെങ്ങറ ഭൂസമരം കേരളത്തിലെ പ്രമുഖ ഇടതുപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ വ്യക്തമായും തുറന്നു കാണിച്ചതാണ്. 


അമേരിക്കന്‍ ഫേബിയന്‍ പ്രസ്ഥാനത്തിന്റെ വക്താവായ 'ജോണ്‍ ഡേവി' സ്വാധീനിച്ചില്ലായിരുന്നെങ്കില്‍ അംബേദ്ക്കര്‍ ഒരുപക്ഷെ മാര്‍ക്‌സിസ്റ്റായിത്തീരുമായിരുന്നുവെന്നും തെല്‍തുംടെ അഭിപ്രായപ്പെടുന്നു. അംബേദ്ക്കറുടെ സംഭാവനകളെ അപമാനിക്കലാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്. കരണം മാര്‍ക്‌സിസം ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒരു ചോയിസ് ആണെന്നാണ് ആ വാദത്തിലൂടെ സമര്‍ദ്ധിക്കാന്‍ ശ്രമിക്കുന്നത്.

അംബേദ്ക്കറെ 'മാര്‍ക്‌സിസ്റ്റാ'ക്കാന്‍ ശ്രമിക്കുന്നതിനു പകരം എന്തുകൊണ്ടാണ് ജാതി പ്രശ്‌നത്തെ അഭിസംബോധനചെയ്യാന്‍ തെല്‍തുംഡെ കമ്മ്യൂണിസ്റ്റുകളോട് ആവശ്യപ്പെടുന്നില്ല എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടുപോകുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ദളിത്, ആദിവാസി, മുസ്ലീം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സമകാലീനമുന്നേറ്റങ്ങള്‍ മാര്‍ക്‌സിസ്റ്റുകളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് ഇതിനു കാരണമെന്ന് ഞാന്‍ കരുതുന്നു. ഈ ഗണങ്ങളുമായി ഐക്യപ്പെടാന്‍ മാര്‍ക്‌സിസ്റ്റുകള്‍ സത്യസന്ധമായി ആഗ്രഹിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിസബോധന ചെയ്യാനുള്ള അവരുടെ ഊഴമാണ് ഇത്. അവരാണ് മാറേണ്ടതും.


ആനന്ദ് തെല്‍തുംടെയുടെ ലേഖനം :

ചുവപ്പും നീലയും തമ്മിലുള്ള യുദ്ധമല്ലിത്


ചുവപ്പും നീലയും തമ്മിലുള്ള യുദ്ധമല്ലിത്


മാര്‍ക്‌സിയന്‍ യുക്തിയിലല്ലായിരുന്നെങ്കിലും അംബേദ്ക്കര്‍ വര്‍ഗരാഷ്ട്രീയമാണ് പ്രയോഗിച്ചിരുന്നത്. അസ്പൃശ്യരെ സൂചിപ്പിക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ഉപയോഗിച്ചിരുന്നത് തന്നെ 'വര്‍ഗം' എന്ന പ്രയോഗമായിരുന്നു. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അദ്ദേഹമെഴുതിയ  'ഇന്ത്യയിലെ ജാതികള്‍'  എന്ന ആദ്യ ലേഖനത്തില്‍ തന്നെ ജാതിയെ 'അടഞ്ഞ വര്‍ഗ'മായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സൈദ്ധാന്തികവല്‍ക്കരിക്കാന്‍ മുതിരാതെ അദ്ദേഹത്തിന്റെ ഈ നിലപാടില്‍, വര്‍ഗവിശകലനം 'മൂര്‍ത്ത സാഹചര്യങ്ങളി'ലാണ് നടത്തേണ്ടത്, അല്ലാതെ ശൂന്യതയിലല്ല എന്ന ലെനിന്റെ നിലപാടുകളോടുള്ള അനിവാര്യമായ ചേര്‍ച്ച പ്രതിഫലിക്കുന്നുണ്ട്. പ്രമുഖ മാര്‍ക്‌സിസ്റ്റ് പണ്ഡിതനും ആക്ടിവിസ്റ്റുമായ ആനന്ദ് തെല്‍തുംടെ എഴുതുന്നു..





സംവാദം | ആനന്ദ് തെല്‍തുംടെ
മൊഴിമാറ്റം | ഷഫീക്ക് എച്ച്.

ആനന്ദ് തെല്‍തുംടെ: എഴുത്തുകാരന്‍, പൗരവകാശ പ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍. മാര്‍ക്‌സിസവും ജാതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആനുകാലികങ്ങലില്‍ എഴുതിവരുന്നു. Khairlanji, Hindutva and Dalistഎന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്.

വിരോധാഭാസങ്ങളുടെ നാടാണ് ഇന്ത്യ. എന്നാല്‍ ദളിത് പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെയും ഭിന്ന ചരിത്രങ്ങളുടെയത്ര ആനുഷംഗികമല്ല ഈ വിരോധാഭാസങ്ങളൊന്നും. രണ്ടും ഏതാണ്ട് ഒരേ സമയത്ത് തന്നെയാണ് ജന്മം കൊണ്ടത്; ഓരേ വിഷയങ്ങളില്‍ തന്നെയാണ് അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിച്ചിട്ടുള്ളത്. സമാനമായ രീതിയില്‍ തന്നെയാണ് വളരുകയോ പിളരുകയോ ചെയ്തിട്ടുള്ളത്. ഈ രണ്ട് പ്രസ്ഥാനങ്ങളും പ്രതീക്ഷാരഹിതമായാണ് ഇന്നത്തെ കാലഘട്ടത്തെ നോക്കിക്കാണുന്നത്. എന്നാല്‍ രണ്ടും പരസ്പരം കണ്ണെടുത്താല്‍ കണ്ടുകൂടാത്ത സ്ഥിതിയുമുണ്ട്. ഈ സമീപനഗര്‍ത്തത്തില്‍ ചുറ്റിത്തിരിയുന്ന അധിക്ഷേപങ്ങളിലധികവും അംബേദ്ക്കറിന്റെ മേല്‍ ചാര്‍ത്തപ്പെട്ടവയാണ്; കേവലം കമ്മ്യൂണിസ്റ്റുകളെയും മാര്‍ക്‌സിസത്തെയും കടുത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചതുകൊണ്ടുമാത്രം. അവയൊക്കെത്തന്നെ നിസ്സാരങ്ങളളായ തെറ്റുകള്‍ മാത്രമായിരുന്നു.

അംബേദ്ക്കര്‍ ഒരു മാര്‍ക്‌സിസ്റ്റായിരുന്നില്ല. കൊളംബിയയിലെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെയും ഫേബിയന്‍ സ്വാധീനത്തിന്‍ കീഴിലാണ് അംബേദ്ക്കറിന്റെ ധൈഷണികധാര വികാസം പ്രാപിക്കുന്നത്. തന്റെ മൊത്തം ബൗദ്ധിക ഉണര്‍വ്വിനും കടപ്പെട്ടയാളെന്ന നലയില്‍ അംബേദ്ക്കര്‍ ബഹുമാനിച്ചിരുന്ന ജോണ്‍ ഡേവി ഒരു അമേരിക്കന്‍ ഫേബിയന്‍ പ്രസ്ഥാനക്കരനായിരുന്നു. സോഷ്യലിസം വിപ്ലവത്തിലൂടെയല്ല, മറിച്ച് പരിണാമത്തിലൂടെ (evolution) കൊണ്ടുവരാനാവുമെന്നാണ് ഫേബിയന്മാര്‍ വിശ്വസിക്കുന്നത്. ഇത്തരം സ്വാധീനങ്ങളെ മാറ്റി നിര്‍ത്തിയാല്‍ മാര്‍ക്‌സിനോട് വിയോജിക്കുമ്പോള്‍ തന്നെ അംബേദ്ക്കര്‍ മാര്‍ക്‌സിസത്തെ സഗൗരവമായി പരിഗണിക്കുമായിരുന്നുവെന്ന് മാത്രമല്ല ജീവിതത്തിലുടനീളം തന്റെ തീരുമാനങ്ങളെ വിലയിരുത്തുന്നതിനുള്ള അളവുകോലായി ഉപയോഗിക്കുകകൂടി ചെയ്യുമായിരുന്നു.



മാര്‍ക്‌സിയന്‍ യുക്തിയിലല്ലായിരുന്നെങ്കിലും അംബേദ്ക്കര്‍ വര്‍ഗരാഷ്ട്രീയമാണ് പ്രയോഗിച്ചിരുന്നത്. അസ്പൃശ്യരെ സൂചിപ്പിക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ഉപയോഗിച്ചിരുന്നത് തന്നെ 'വര്‍ഗം' എന്ന പ്രയോഗമായിരുന്നു. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അദ്ദേഹമെഴുതിയ  'ഇന്ത്യയിലെ ജാതികള്‍'  എന്ന ആദ്യ ലേഖനത്തില്‍ തന്നെ ജാതിയെ 'അടഞ്ഞ വര്‍ഗ'മായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സൈദ്ധാന്തികവല്‍ക്കരിക്കാന്‍ മുതിരാതെ അദ്ദേഹത്തിന്റെ ഈ നിലപാടില്‍, വര്‍ഗവിശകലനം 'മൂര്‍ത്ത സാഹചര്യങ്ങളി'ലാണ് നടത്തേണ്ടത്, അല്ലാതെ ശൂന്യതയിലല്ല എന്ന ലെനിന്റെ നിലപാടുകളോടുള്ള അനിവാര്യമായ ചേര്‍ച്ച പ്രതിഫലിക്കുന്നുണ്ട്.

ജാതികള്‍ ഇന്ത്യയിലെ വ്യാപകമായ ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുമാത്രം വര്‍ഗവിശകലനത്തില്‍ നിന്ന് രക്ഷപ്പെടാനും കഴിയില്ല. എന്നാല്‍ മാര്‍ക്‌സിന്റെയും ലെനിന്റെയും കുത്തക അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകള്‍  ഇറക്കുമതി ചെയ്ത 'അച്ചുകളെ'യാണ്  ഉപയോഗിച്ചത്. മാത്രവുമല്ല ജാതികളെ 'ഉപരിഘടന'യെന്ന നിലയില്‍ തരംതാഴ്ത്തുകയും ചെയ്തു. ഒരു രീതിയില്‍, ജാതി വിരുദ്ധ സമരങ്ങള്‍ തങ്ങളുടെ വിഷയമേയല്ല എന്ന് കാണുകയായിരുന്നു അവര്‍. വര്‍ഗം എന്ന വാക്കിനെ വേദവാക്യം പോലെ 'പവിത്രത'മായി കാണുന്ന ഒരു ബ്രാഹ്മണിക ഭൂതബാധ അവരില്‍പ്രതിഫലിപ്പിക്കപ്പെടുന്നുണ്ട്.

ദളിതര്‍ക്കെതിരായ വിവേചന പ്രശ്‌നത്തെ കമ്മ്യൂണിസ്റ്റുകള്‍ അവഗണിച്ചതിന് നല്ലൊരുദാഹരണമായിരുന്നു ബോംബെയിലെ തുണിമില്‍ സംഭവം. നല്ല ശമ്പളമുള്ള വകുപ്പുകളില്‍ ദളിതരെ ജോലിചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അസ്പൃശ്യതയുടെ വിവിധ പ്രയോഗങ്ങള്‍ അവിടെ വളരെ കൂടുതലാണെന്നും അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കമ്മ്യൂണിസ്റ്റ്കള്‍ക്ക് ഗിര്‍നി കാംഗാര്‍ യൂണിയന്‍ എന്ന യൂണിയന്‍ ഉണ്ടായിരുന്നിട്ടും അംബേദ്ക്കറിന് ചെവികൊടുത്തില്ല. അവസാനം 1928ല്‍ അവരുടെ സമരത്തിന് തടസ്സം വരിത്തേണ്ടിവരുമെന്ന് അദ്ദേഹം ഭീഷണിമുഴക്കിയപ്പോള്‍ മാത്രമാണ് മനസ്സില്ലാമനസ്സോടെ ആ തെറ്റ് പരിഹരിക്കാന്‍ അവര്‍ തയ്യാറായത്.

ജാതികള്‍ ഇന്ത്യയിലെ വ്യാപകമായ ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുമാത്രം വര്‍ഗവിശകലനത്തില്‍ നിന്ന് രക്ഷപ്പെടാനും കഴിയില്ല.


1937ലെ പ്രവിശ്യാ അസംബ്ലിയിലേയ്ക്കുള്ള ഒരുക്കം തുടങ്ങിയപ്പോള്‍ 1936 ആഗസ്റ്റില്‍ അദ്ദേഹം തന്റെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്‍ഡിപെന്റന്റ് ലേബര്‍ പാര്‍ട്ടിക്ക് (ഐ.എല്‍.പി.) തുടക്കം കുറിച്ചു. അദ്ദേഹം അതൊരു 'തൊഴിലാളിവര്‍ഗ' പാര്‍ട്ടിയായാണ് പ്രഖ്യാപിച്ചത്. അതിന്റെ മാനിഫെസ്റ്റോയില്‍ നിരവധി ജനപക്ഷ വാഗ്ദാനങ്ങള്‍ പറയുന്നുണ്ട്. അതേസമയം അതില്‍ ഒരിടത്തു മാത്രമേ 'ജാതി' എന്ന് ഉപയോഗിച്ചിട്ടുള്ളു. ക്രിസ്റ്റഫീ ജാഫ്രിലോട്ടിനെ പോലുള്ള പണ്ഡിതന്മാര്‍ ഐ.എല്‍.പി.യെ ആദ്യ ഇടതുപക്ഷ പ്രസ്ഥാനമായാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അന്ന് കമ്മ്യൂണിസ്റ്റുകള്‍ ഒന്നുകില്‍ അണ്ടര്‍ഗ്രൗണ്ടിലോ, അല്ലെങ്കില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് വിഭാഗങ്ങളുടെ കുടക്കീഴിലോ ആയിരുന്നു.

1930കളാണ് അംബേദ്ക്കറിന്റെ നല്ലകാലം എന്നു പറയാം. 1935ല്‍ അദ്ദേഹം മുംബൈ കങ്കാര്‍ സംഘ് രൂപീകരിച്ചു. അതില്‍ ഐ.എല്‍.പി.ക്കൊപ്പം സംഭവിച്ചപോലെ, ജാതിയും വര്‍ഗവും തമ്മില്‍ ലയിക്കുന്നതിനെപറ്റി പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. വിയോജിപ്പുകളെ പരിഗണിക്കാതെ കമ്മ്യൂണിസ്റ്റുകളുമായി യോജിച്ചുകൊണ്ട് 1938ല്‍ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ടിനെതിരെ അദ്ദേഹം സമരം ചെയ്യുകയുണ്ടായി. 1942ലെ ക്രിപ്‌സ് മിഷന്‍, ഒരു സമുദായത്തെയും പ്രതിനിധീകരിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഐ.എല്‍പി.യെ മാറ്റിനിര്‍ത്തിയപ്പോള്‍ അംബേദ്ക്കര്‍ അത് പിരിച്ചുവിടുകയും ജാതിയിലധിഷ്ഠിതമായ, പട്ടികജാതി ഫെഡറേഷന്‍ രൂപീകരിക്കുകയും ചെയ്തു. വൈസ്രോയിയുടെ  എക്‌സ്‌ക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരിക്കുമ്പോള്‍പ്പോലും അദ്ദേഹം തന്റെ ഇടതു ചായ്‌വ് ഉപേക്ഷിക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കമായി ഭവിച്ച ഒരു സോഷ്യലിസ്റ്റ് സാമ്പദ്ഘടനയുടെ ബ്ലൂപ്രിന്റ് എന്ന് വിശേഷിപ്പിക്കാവുന്ന സ്റ്റേറ്റ് ആന്‍ മൈനോരിറ്റീസ് എന്ന കൃതിയിലെത്തുമ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ഇടത് ചായ്‌വ് പാരമ്യത്തിലെത്തുന്നുണ്ട്. എന്നാല്‍ തൊഴിലാളിവര്‍ഗത്തെ ഭിന്നിപ്പിക്കുന്ന ഒന്നായാണ് അദ്ദേഹത്തിന്റെ ഈ പ്രസ്ഥാനത്തെ കമ്മ്യൂണിസ്റ്റുകള്‍ കണ്ടത്. 1952ലെ തിരഞ്ഞെടുപ്പില്‍ 'വോട്ടുകള്‍ പാഴാക്കിയാലും അംബേദ്ക്കറിന് കൊടുക്കരുതെന്ന' ഹീനമായ ആഹ്വാനം ചെയ്യാന്‍ ഡാങ്കെ തിടുക്കം കാണിച്ചത് ഈ സമീപനത്തില്‍ നിന്നാണ്. അതിന്റെ ഫലമായി അദ്ദേഹം പരാജയപ്പെടുകയുണ്ടായി.

തെല്‍തുംടെയുടെ ഈ ലേഖനത്തിലെ വാദമുഖങ്ങള്‍ക്ക് അജിത് കുമാര്‍ എ.എസിന്റെ മറുപടി. ഇടതുപ്രതിസന്ധി ദളിതുകളുടെതല്ല


ബുദ്ധമതത്തിലേയ്ക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനത്തെയും നിരാശബാധിതനായ ഒരു വ്യക്തിത്വത്തിന്റെ ആത്മീയവാഞ്ജയായോ മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുടെ മറ്റൊരു തെളിവായോ ഒക്കെ ഉപരിപ്ലവമായാണ് അവര്‍ മനസിലാക്കിയത്. മിക്ക പണ്ഡിതന്മാരും ഈ അതിവായനയെ തള്ളിക്കളഞ്ഞുവെങ്കിലും ഇതായിരുന്നു മാര്‍ക്‌സിനെ പറ്റിയുള്ള അദ്ദേഹത്തിന്റെ അവസാന പരാമര്‍ശമെന്ന് പറയേണ്ടിയിരിക്കുന്നു. മരിക്കുന്നതിനം രണ്ടാഴ്ച മുമ്പ് അദ്ദേഹം മാര്‍ക്‌സിസത്തെയും ബുദ്ധമതത്തെയും താരതമ്യം ചെയ്തുകൊണ്ട് ഹിംസയും സര്‍വ്വാധിപത്യവും ഒഴിവാക്കിയുള്ള മാര്‍ക്‌സിസത്തെ അംഗീകരിക്കുന്ന തീരുമാനത്തെ അദ്ദേഹം ന്യായീകരിക്കുന്നു. ദുഖകരമെന്ന് പറയട്ടെ അന്ധമായി മാര്‍ക്‌സിനെ പുല്‍കുകയും അംബേദ്ക്കറിനെ ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത ഇപ്പോഴും തുടരുന്നു.


2012 ആഗസ്റ്റ് 20 ന് ഔട്ട്‌ലുക്ക് "It’s Not Red Vs Blue"എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. കാലികമായ ഒരു സംവാദത്തിന് ഇത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. -Editor




Friday, June 13, 2014

മാര്‍ക്‌സ കണ്ട പ്രകൃതി


 രാസവിനിമയ വിള്ളലിനെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ സിദ്ധാന്തം പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചുള്ള ഒരു സിദ്ധാന്തംകൂടിയാണ്. ജീവന്റെ നിലനില്‍പ്പിനുളള സാഹചര്യങ്ങളോട് മനുഷ്യസമൂഹത്തിനും, മനുഷ്യസമൂഹത്തിനുള്ള നിരന്തരാശ്രയത്വമായി മാര്‍ക്‌സ് മനസിലാക്കിയ ഒന്നില്‍ (പ്രകൃതിയില്‍) സംഭവിച്ചിട്ടുള്ള തകര്‍ച്ചയെകുറിച്ചുള്ള ഒരു സിദ്ധാന്തംകൂടിയാണിത്. മാര്‍ക്‌സിന്റെ വീക്ഷണത്തില്‍ ഇത് മുതലാളിത്ത ചരക്കുല്‍പ്പാദനവുമായി ബന്ധപ്പെട്ട ഒരു അലംഘനീയവൈരുദ്ധ്യത്തെ പ്രതിനിധാനം ചെയ്യുന്നു. പ്രകൃതി-സമനൂഹ രാസവിനിമയത്തിന്റെ സൈദ്ധാന്തിക വിശാലതയില്‍ മാത്രമേ ഇതിന്റെ പൂര്‍ണ പ്രയോഗത്തെ മനസിലാക്കാനും സാധിക്കൂ... മന്ത്‌ലി റിവ്യുവിന്റെ എഡിറ്റര്‍, ജോണ്‍ ബല്ലാമി ഫോസ്റ്ററിന്റെ ലേഖനം..







പാരിസ്ഥിതിക ദര്‍ശനം | ജോണ്‍ ബല്ലാമി ഫോസ്റ്റര്‍
മൊഴിമാറ്റം| ഷഫീക്ക്‌ എച്ച്.
കടപ്പാട്: വിദ്യാര്‍ത്ഥി മാസിക



ജോണ്‍ ബല്ലാമി ഫോസ്റ്റര്‍ യൂജിനിലെ റൈഗണ്‍ സര്‍വ്വകലാശാലയിലെ സോഷ്യോളജി പ്രഫസറും മന്ത്‌ലി റിവ്യ മാസികയുടെ എഡിറ്ററുമാണ്. മാര്‍ക്‌സിസറ്റ് ധനതത്വശാസ്ത്രം, രാഷ്ട്രീയം, പരിസ്ഥിതി മുതലായ വിഷയങ്ങളില്‍ എഴുതി വരുന്നു.


വിവര്‍ത്തക കുറിപ്പ്‌: "Metabolic Rift" എന്ന സംജ്ഞയാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ വന്ന മാറ്റത്ത സൂചിപ്പിക്കാനായി മാര്‍ക്‌സ്  ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്നാണ് ജോണ്‍ ബല്ലാമി ഫോസ്റ്റര്‍ വിശദീകരിക്കുന്നത്. മാര്‍ക്‌സിസം പ്രകൃതിയെകുറിച്ച് ഒന്നും പറഞ്ഞിട്ടേയില്ല അല്ലെങ്കില്‍ എല്ലാ പറഞ്ഞുകഴിഞ്ഞിട്ടുണ്ട് എന്ന വാദമുഖങ്ങളെ ബല്ലാമിയുടെ ഈ ലേഖനത്തിലൂടെ തള്ളിക്കളയുന്നു. Metabolic Rift എന്ന സംജ്ഞയെ എങ്ങനെ മലയാളത്തിലേക്ക് മൊഴിമാറ്റണം എന്നത് വളരെയധികം ഞങ്ങളെ ബുദ്ധിമുട്ടിച്ച പ്രശ്‌നമായിരുന്നു. രസപരിണാമം, ചയാപചയം, ഉപചയം മുതലായ വാക്കുകള്‍ നിഘണ്ടുവിലുണ്ടെങ്കിലും സൈദ്ധാന്തികമായി ഈ സങ്കല്‍പം മുന്നോട്ട് വെയ്ക്കുന്ന അര്‍ത്ഥതലം അവയ്ക്കില്ല. അങ്ങനെയാണ് 'രാസവിനിമയം' എന്ന പദം പ്രസ്തുത ഇംഗ്ലീഷ് സംജ്ഞയ്ക്ക് പകരമായി ഉപയോഗിക്കാന്‍ തീരുമാനിക്കുന്നത്. പ്രകൃതിയുമായുള്ള മനുഷ്യന്റെ സാര്‍വ്വതോന്മുഖമായ കൊടുക്കല്‍ വാങ്ങലും അതിന്റെ പരിണാമചരിത്രവും കൂടി ഈ വാക്കിന് കല്‍പ്പിക്കേണ്ടിയിരിക്കുന്നു.



കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി വീണ്ടും സജീവചര്‍ച്ചകളിലേക്കു കടന്നുവന്ന, രാസവിനിമയത്തിലെ വിള്ളലിനെ പറ്റിയുള്ള മാര്‍ക്‌സിന്റെ സിദ്ധാന്തം പ്രകൃതിയും വര്‍ത്തമാനകാല മുതലാളിത്തസമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശക്തമായ വിമര്‍ശനം മുന്നോട്ടു വയ്ക്കുമെന്ന് ധാരാളം ഇടതുപക്ഷക്കാര്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ പരിണതിയെന്നോണം പ്രകൃതിശാസ്ത്രവും സാമൂഹ്യശാസ്ത്രവും തമ്മിലുള്ള അതിര്‍വരമ്പുകളെ അപ്രസക്തമാക്കിക്കൊണ്ട് കുറേക്കൂടി ഏകീകൃതമായ പാരിസ്ഥിതിക ലോകവീക്ഷണം വികസിച്ചുകൊണ്ടുമിരിക്കുന്നു. മാത്രവുമല്ല, മൂലധനം കുന്നുകൂടുന്നതിലെ (Accumulation of Capital) വൈരുദ്ധ്യങ്ങള്‍ പാരിസ്ഥിതിക പ്രതിസന്ധികളിലേക്കും പാരിസ്ഥിതിക ദുരന്തങ്ങളിലേക്കും നീങ്ങുന്നതിന്റെ മൂര്‍ത്തമായ വഴികളെക്കുറിച്ചു മനസ്സിലാക്കാനും ഇത് സഹായകമാണ്.

ഇതൊക്കെയാണെങ്കിലും മാര്‍ക്‌സിന്റെ പാരിസ്ഥിതിക വാദമുഖങ്ങളെ വീണ്ടും കണ്ടെത്തുന്നത് പുതിയ പ്രശ്‌നങ്ങളെയും വിമര്‍ശനങ്ങളെയും തുറന്നുവിടുന്നു. 'പ്രകൃതിയുടെ വൈരുദ്ധ്യാത്മകത' എന്ന വിഷയവുമായി ബന്ധമുള്ള പ്രകൃതിയും സമൂഹവും തമ്മിലുള്ള രാസവിനിമയമെന്ന (Metabolism of Nature and Society) മാര്‍ക്‌സിന്റെ വിശകലനത്തെ മാര്‍ക്‌സിസത്തിനുള്ളിലെ തെറ്റായ ഒരു പ്രവണതയായി സാമ്പ്രദായികമായി പരിഗണിക്കപ്പെട്ടത് എങ്ങനെയാണ്? രാസവിനിമയത്തിലെ വിള്ളലിനെ (Metabolic rift എന്നതിന് മൊഴിമാറ്റത്തില്‍ 'രാസവിനിമയ വിള്ളല്‍' എന്നും ഉപയോഗിച്ചിട്ടുണ്ട്) കുറിച്ചുള്ള ഈ സിദ്ധാന്തം - ഒരു കൂട്ടം ഇടതുവിമര്‍ശകര്‍ അടുത്തകാലത്തായി ആരോപിച്ചതുപോലെ - വൈരുദ്ധ്യാത്മകയുക്തിയെ ചോദ്യം ചെയ്തുകൊണ്ട് കേവലമൊരു കാര്‍ട്ടീഷ്യന്‍ ദ്വൈതവാദമായി (dualism) തീരുന്നുണ്ടോ? [1] മറ്റു ചിലര്‍ പറയുന്നതുപോലെ 19-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിന്റെ കൃതികള്‍ ഇന്നത്തെ പാരിസ്ഥിതിക വ്യവസ്ഥകളെ (ecosystem)യും പാരിസ്ഥിതിക സങ്കീര്‍ണ്ണതകളെ (ecological Complexities) യും അവയുമായുള്ള മനുഷ്യന്റെ ബന്ധത്തെയും മനസ്സിലാക്കുന്നതിനും ഗുണകരമായ ഒരു പാരിസ്ഥിതിക വീക്ഷണം നല്‍കുമെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതാണോ? ഇന്നത്തെ കൂടുതല്‍ വികസിതമായ ശാസ്ത്ര-സാങ്കേതിക യുഗത്തില്‍ പ്രകൃതിയും സമൂഹവും തമ്മിലുള്ള രാസവിനിമയത്തെ കുറിച്ചുള്ള 19-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിന്റെ നിരീക്ഷണങ്ങള്‍ (ruminations) 'പഴഞ്ചനായി' ത്തീര്‍ന്നിട്ടുണ്ട് എന്ന വാദമുഖം യുക്തിസഹമാണോ?[2]

തുടര്‍ന്നു വരുന്ന ഈ ചര്‍ച്ചയില്‍ ഇത്തരം ചോദ്യങ്ങള്‍ക്കു സംക്ഷിപ്തമായി മറുപടി പറയാനാണ് ശ്രമിക്കുന്നത്. അതിനായി മാര്‍ക്‌സിന്റെ പാരിസ്ഥിതിക ഭൗതികവാദത്തില്‍ (ecological materialism) സുപ്രധാനമായ ചില കാര്യങ്ങളെ മുന്നോട്ടു വയ്ക്കാനും ഞാന്‍ ശ്രമിക്കുന്നുണ്ട്. ഭൗമവ്യവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന  ഈ വന്‍വിള്ളലിനെ (The great rift) യും ഇതിന്റെ ഫലമായി നിലവിലുള്ള പ്രകൃതി-സമൂഹ രാസവിനിമയത്തില്‍ ഉണ്ടാവുന്ന അഭൂതപൂര്‍ണ്ണമായ പരിവര്‍ത്തനത്തെയും മനസ്സിലാക്കാന്‍ ഇവ സഹായകമാവുമെന്നു കരുതുന്നു.

പ്രകൃതിയിലെ വൈരുദ്ധ്യാത്മകത

മാര്‍ക്‌സിയന്‍ സിദ്ധാന്തത്തിനുള്ളിലെ 'പ്രകൃതിയുടെ വൈരുദ്ധ്യാത്മകത'യെക്കുറിച്ചുള്ള (The Dialectics of Nature) ആശയക്കുഴപ്പത്തിന്റെ ഏറ്റവും നല്ല ഒരു ഉറവിടം ചരിത്രവും വര്‍ഗബോധവും  എന്ന തന്റെ കൃതിയില്‍ ജോര്‍ജ് ലൂക്കാച്ച് നല്‍കിയിട്ടുള്ള പ്രസിദ്ധമായ അടിക്കുറിപ്പാണ്. അതില്‍ വൈരുദ്ധ്യത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പരാമര്‍ശിക്കുന്നു. ''നാം മനസ്സിലാക്കേണ്ട ഏറ്റവും ആദ്യത്തെ കാര്യം രീതിശാസ്ത്രം ചരിത്രത്തിന്റെയും സമൂഹത്തിന്റെയും മണ്ഡലങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതാണ് എന്നതാണ്. വൈരുദ്ധ്യത്തെപ്പറ്റിയുള്ള ഏംഗല്‍സിന്റെ വിശദീകരണത്തില്‍ നിന്നും ഉളവാകുന്ന തെറ്റിദ്ധാരണകളില്‍ നിന്നും വ്യക്തമാകുന്നത്, ഹെഗലിന്റെ തെറ്റായ വഴിയെ പിന്‍തുടര്‍ന്നുകൊണ്ടും ഏംഗല്‍സും രീതിശാസ്ത്രത്തെ പ്രകൃതിയിലേക്കു കൂടി വലിച്ചു നീട്ടി എന്നാണ്. എന്നാല്‍ വൈരുദ്ധ്യവാദത്തിലെ നിര്‍ണായക പ്രമാണങ്ങള്‍ - അതായത് വസ്തുനിഷ്ഠതയും ആത്മനിഷ്ഠതയും തമ്മിലുള്ള പാരസ്പര്യം, സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഐക്യം, ചിന്തയിലെ മാറ്റങ്ങളുടെ അടിസ്ഥാന കാരണമായി യാഥാര്‍ത്ഥ്യങ്ങളിലുണ്ടാവുന്ന ചരിത്രപരമായ മാറ്റങ്ങളെ കാണുന്നത് മുതലായവ - പ്രകൃതിയെക്കുറിച്ചുള്ള നമ്മുടെ അറിവില്‍ ഉള്‍പ്പെടാത്തവയാണ്.'' [3]

'പാശ്ചാത്യമാര്‍ക്‌സിസ'ത്തെ സംബന്ധിച്ചിടത്തോളം വൈരുദ്ധ്യവാദം കേവലം സമൂഹത്തിലും മനുഷ്യചരിത്രത്തിലും മാത്രം പ്രയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് [4] എന്നാണ് ഇതിനര്‍ത്ഥം. ഈ വീക്ഷണത്തില്‍ നോക്കുകയാണെങ്കില്‍ പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന തന്റെ കൃതിയിലൂടെ വൈരുദ്ധ്യവാദത്തെ നേരിട്ട് പ്രകൃതിയില്‍ പ്രയോഗിക്കുന്ന ഏംഗല്‍സിന്റെ രീതി തെറ്റാണ്.[5] (പല മാര്‍ക്‌സിയന്‍ ശാസ്ത്രജ്ഞരും സൈദ്ധാന്തികരും ഏംഗല്‍സിന്റെ ഈ രീതിയെ പിന്‍തുടര്‍ന്നിരുന്നു.)

ഇതാണ് ഏംഗല്‍സില്‍ നിന്നും മാര്‍ക്‌സിനേയും രണ്ട് - മൂന്ന് ഇന്റര്‍നാഷണലുകളിലെ മാര്‍ക്‌സിസത്തില്‍ നിന്നും പാശ്ചാത്യ മാര്‍ക്‌സിസത്തേയും വേര്‍തിരിക്കുന്ന മുഖ്യവസ്തുതയായി പാശ്ചാത്യമാര്‍ക്‌സിസം തന്നെ അവകാശപ്പെടുന്നത്. പാശ്ചാത്യമാര്‍ക്‌സിസത്തിന്റെ ഈ ആക്ഷേപത്തിനു ഇനിയുമേറെ പ്രാധാന്യം നല്‍കി പെരുപ്പിച്ചു കാണിക്കേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. ഭൗതിക പ്രകൃതിയുമായും പ്രകൃതി ശാസ്ത്രവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് - ഇതാണ് മാര്‍ക്‌സിയന്‍ ചിന്തകളെ സവിശേഷവല്‍ക്കരിക്കുന്നത് - അകന്നു മാറുന്നതിനുള്ള ആഹ്വാനമായിരുന്നു ഇത്. ഭൗതികവാദ ദര്‍ശനവും ആശയവാദ ദര്‍ശനവും ഒപ്പം പ്രകൃതിയിലെ വൈരുദ്ധ്യാത്മകതയെയും കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് 'പാശ്ചാത്യ മാര്‍ക്‌സിസ'ത്തെയും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തേയും വേര്‍തിരിക്കുന്ന സുപ്രധാന ഘടകങ്ങളെന്ന് എല്ലായ്‌പ്പോഴും അംഗീകരിക്കാന്‍ ഒരു വിഭാഗം സാഹിത്യകൃതികള്‍ തയ്യാറാണെന്ന്  Marxism and Hegel  എന്ന തന്റെ കൃതിയില്‍ ലൂസിയോ കൊള്ളെറ്റി നിരീക്ഷിക്കുന്നുണ്ട്. റസെല്‍ യാക്കോബിയുടെ അഭിപ്രായത്തില്‍ 'പാശ്ചാത്യ മാര്‍ക്‌സിസ്റ്റുകള്‍' അവരുടെ നിര്‍വചനങ്ങള്‍ കൊണ്ട്, മാര്‍ക്‌സിസത്തെ ബാഹ്യപ്രകൃതിയില്‍ നിന്നും പ്രകൃതി ശാസ്ത്രത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയും സാമൂഹ്യ-ചരിത്ര യാഥാര്‍ത്ഥ്യങ്ങളില്‍ മാത്രമായി തളച്ചിടുകയും ചെയ്യുന്നു.[6]

വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ആശയത്തെ ഏംഗല്‍സാണ് സൃഷ്ടിച്ചതെന്നും രണ്ട് - മൂന്ന് ഇന്റര്‍നാഷണലുകള്‍ ഇതിനെ സ്വീകരിക്കുയായിരുന്നുവെന്നുമാണ് പാശ്ചാത്യ മാര്‍ക്‌സിസ്റ്റുകള്‍ ആരോപിക്കുന്നത്. ഈ വൈരുദ്ധ്യാത്മക ഭൗതികവാദം ആത്മനിഷ്ഠ ഘടകങ്ങളുടെ (മനുഷ്യനെന്ന ഏജന്‍സിയുടെ) പങ്കിനെ അപ്രധാനമാക്കിക്കൊണ്ട് മാര്‍ക്‌സിസത്തെ വസ്തുനിഷ്ഠ പ്രകൃതിനിയമമായി പരിവര്‍ത്തനപ്പെടുത്തിയെന്നും ഇത് ഒരു തരം യാന്ത്രിക ഭൗതികവാദത്തിനോ പോസിറ്റിവിസത്തിനോ കാരണമായി എന്നുമുള്ള സ്വന്തം ധാരണകിളില്‍ നിന്നാണ്, പ്രകൃതിയിലെ വൈരുദ്ധ്യവാദമെന്ന ആശയത്തിനെതിരായ നിലപാട് തങ്ങളുടെ കേന്ദ്ര നിലപാടായി പാശ്ചാത്യ മാര്‍ക്‌സിസ്റ്റു പാരമ്പര്യം കണ്ടെടുക്കുന്നത്. ഈ വീക്ഷണത്തോട് അങ്ങേയറ്റം വിയോജിച്ചുകൊണ്ട്, കുറെക്കൂടി ഗുണകരമായ വിധം പ്രകൃതിയിലെ വൈരുദ്ധ്യാത്മകതക്കുവേണ്ടി വാദിച്ച ചരിത്രാധിഷ്ഠിത ഭൗതികവാദികള്‍  ഭൗതികവാദത്തെ നിഷേധിക്കുന്ന, ആശയവാദത്തിലേക്കുള്ള ഒരു വ്യതിചലനമാണ് പാശ്ചാത്യ മാര്‍ക്‌സിസ്റ്റുകളുടെ സമീപനമെന്നു താക്കീതു നല്‍കുകയുണ്ടായി.[7]





 'പാശ്ചാത്യമാര്‍ക്‌സിസ'ത്തെ സംബന്ധിച്ചിടത്തോളം വൈരുദ്ധ്യവാദം കേവലം സമൂഹത്തിലും മനുഷ്യചരിത്രത്തിലും മാത്രം പ്രയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് [4] എന്നാണ് ഇതിനര്‍ത്ഥം. ഈ വീക്ഷണത്തില്‍ നോക്കുകയാണെങ്കില്‍ പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന തന്റെ കൃതിയിലൂടെ വൈരുദ്ധ്യവാദത്തെ നേരിട്ട് പ്രകൃതിയില്‍ പ്രയോഗിക്കുന്ന ഏംഗല്‍സിന്റെ രീതി തെറ്റാണ്.[5] (പല മാര്‍ക്‌സിയന്‍ ശാസ്ത്രജ്ഞരും സൈദ്ധാന്തികരും ഏംഗല്‍സിന്റെ ഈ രീതിയെ പിന്‍തുടര്‍ന്നിരുന്നു.)




വിരോധാഭാസമെന്നു പറയട്ടെ, ഈ ഒരു സുപ്രധാന വ്യതിചലനം കൊണ്ടുവന്ന ലൂക്കാച്ച് തന്നെ പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന ആശയത്തെ പൂര്‍ണ്ണമായും തിരസ്‌കരിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്തുവെന്നതാണ്. അങ്ങനെ തിരസ്‌കരിക്കുന്നത് ഏംഗല്‍സിന്റെ മാത്രമല്ല, മാര്‍ക്‌സിന്റെ തന്നെ സദ്‌വിജ്ഞാനീയത്തിന്റെ  (Ontology) അന്തസ്സത്തയെ പ്രഹരിക്കുന്നതിനു തുല്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ''മാറി നില്‍ക്കുന്ന ഒരാള്‍ക്ക് നിരീക്ഷിക്കാവുന്ന ഒരു വൈരുദ്ധ്യാത്മകചലനത്തെ (Dialectics of Movement) ഉള്‍ക്കൊള്ളുന്ന പരിമിതവും കേവലവുമായ വസ്തുനിഷ്ഠവൈരുദ്ധ്യത്തെ, ഹെഗലിനെ പോലെ ചരിത്രവും വര്‍ഗ്ഗബോധവും എന്ന കൃതിയില്‍ പോലും ലൂക്കാച്ച് അംഗീകരിക്കുന്നുണ്ട് എന്നതാണ് സത്യം[8]. പ്രസ്തുത കൃതിയുടെ 1967- ല്‍ ഇറങ്ങിയ പുതിയ പതിപ്പിലെ പ്രസിദ്ധമായ ആമുഖത്തില്‍ തന്റെ മുന്‍കാല നിലപാടുകളെ അദ്ദേഹം തിരുത്തുന്നുമുണ്ട്. പ്രകൃതിയിലെ വൈരുദ്ധ്യാത്മകതയെ കുറിച്ചുള്ള അതിവിമര്‍ശനം മൂലം തന്റെ മുന്‍കാല വാദഗതികള്‍ തെറ്റായിരുന്നുവെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. എന്തെന്നാല്‍, അദ്ദേഹത്തിന്റെ വാക്കുകളില്‍, ''സമൂഹവും പ്രകൃതിയും തമ്മിലുള്ള രാസവിനിമയത്തില്‍ മധ്യസ്ഥം (Mediator) വഹിക്കുന്നത് അധ്വാനമാണെന്ന അടിസ്ഥാന മാര്‍ക്‌സിയന്‍ നിലപാട് ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്.'' പ്രകൃതി സാഹചര്യങ്ങളില്‍ നിന്ന് സ്വയം അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ''അധ്വാനത്തെ കുറിച്ചുള്ള സദ്‌വിജ്ഞാനീയപരമായ (Ontological) വസ്തുനിഷ്ഠത ഇതില്‍ നിന്നും ചോര്‍ന്നുപോയി എന്നതിന് പ്രത്യേകിച്ച് തെളിവിന്റെ ആവശ്യമില്ലല്ലോ.''[9] തന്റെ വിഖ്യാതമായ അഭിമുഖ സംഭാഷണത്തില്‍ (Conversations) അദ്ദേഹമിത് അതേവര്‍ഷം തന്നെ വിശദീകരിച്ചിട്ടുമുണ്ട്; ''പ്രകൃതിയുമായുള്ള ഒരു രാസവിനിമയബന്ധത്തെ (Metabolism) അടിസ്ഥാനമാക്കിയാണ് മനുഷ്യജീവിതം നിലനില്‍ക്കുന്നത് എന്നതുകൊണ്ട് തന്നെ ഈ രാസവിനിമയത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രക്രിയയില്‍ നാം ആര്‍ജിച്ചെടുക്കുന്ന/മനസ്സിലാക്കുന്ന ചില സത്യങ്ങള്‍ക്ക് പൊതുവായ ഒരു സാധുത (Validity) ഉണ്ട്. ഉദാ: ഗണിതശാസ്ത്രസത്യങ്ങള്‍, ക്ഷേത്രഗണിതസത്യങ്ങള്‍, ഭൗതിക ശാസ്ത്രസത്യങ്ങള്‍ മുതലായവ.''[10]

ചരിത്രവും വര്‍ഗ്ഗബോധവും എന്ന കൃതിക്ക് ശേഷമുള്ള ലൂക്കാച്ചിനെ സംബന്ധിച്ചിടത്തോളം മനുഷ്യനും ബാഹ്യപ്രകൃതിയും തമ്മിലുള്ള രാസവിനിമയ ബന്ധമായി (Metabolic relation) അധ്വാനവും ഉല്‍പാദനവും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്ന മാര്‍ക്‌സിന്റെ പരികല്‍പനയാണ് വൈരുദ്ധ്യാത്മക ധാരണയുടെ അന്തസത്ത. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മനുഷ്യര്‍ക്ക് പ്രകൃതിയെ വൈരുദ്ധ്യാത്മകമായി മനസ്സിലാക്കാന്‍ സാധിക്കും. കാരണം മനുഷ്യര്‍ പ്രകൃതിയുടെ ഭാഗം തന്നെയാണ്. പ്രകൃതിയുമായുള്ള രാസവിനിമയ ബന്ധത്തിലൂടെയാണ് മനുഷ്യര്‍ക്ക് ഇതു സാദ്ധ്യമാവുന്നത്. പ്രകൃതിയുടെ വൈരുദ്ധ്യാത്മകതയെന്ന സങ്കല്‍പനത്തിന്റെ രൂക്ഷവിമര്‍ശകരിലൊരാളായിട്ടുപോലും ആല്‍ഫ്രഡ് ഷ്മിഡ്റ്റ് തന്റെ കൃതിയായ Concept of Nature in Marxലൂടെ അംഗീകരിക്കുന്ന ഒരു കാര്യം ''പ്രകൃതിയോടുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിച്ചുള്ള നവം നവമായ ഒരു ധാരണയെ വെട്ടിത്തുറക്കുന്ന 'മാര്‍ക്‌സിന്റെ രാസവിനിമയം'' (Metabolism) എന്ന സങ്കല്‍പ്പനത്തെ ഉപയോഗിക്കപ്പെടുത്തിക്കൊണ്ടു മാത്രമേ ''പ്രകൃതിയുടെ വൈരുദ്ധ്യാത്മകതയെക്കുറിച്ച് അര്‍ത്ഥവത്തായി സംസാരിക്കാന്‍ കഴിയൂ''.[11]

ചരിത്രവും വര്‍ഗ്ഗബോധവും എന്ന കൃതിയെഴുതി ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം 1920 കളുടെ മധ്യത്തോടെ രചിക്കപ്പെട്ടതെന്നു കരുതുന്ന Tailism and the Dialictic എന്ന ലൂക്കാച്ചിന്റെ മറ്റൊരുകൃതിയുടെ കൈയ്യെഴുത്തു പ്രതി സോവിയറ്റ് ആര്‍ക്കൈവില്‍ നിന്നും കണ്ടെത്തുകയുണ്ടായി. സാമൂഹിക - പാരിസ്ഥിതിക രാസ വിനിമയമെന്ന മാര്‍ക്‌സിന്റെ സങ്കല്പനത്തേക്കുറിച്ചുള്ള ലൂക്കാച്ചിന്റെ ധാരണയില്‍ സംഭവിച്ച മാറ്റത്തെ ഈ കൃതി വ്യക്തമാക്കിത്തരുന്നു. ഇത് കാണിക്കുന്നത് അക്കാലത്തുതന്നെ ഈ സങ്കല്പനം വന്‍തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെന്നാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള രാസവിനിമയപരമായ കൊടുക്കല്‍ വാങ്ങലുകള്‍ അധ്വാനത്തിലൂടെയും ഉല്‍പാദനത്തിലൂടെയുമാണ് സാമൂഹികമായി ക്രമീകരിക്കപ്പെടുന്നത് (Socially Mediated). മനുഷ്യനും പ്രകൃതിയും തമ്മിലുള്ള രാസവിനിമയത്തിന്റെ ഒരു രൂപം എന്ന നിലയില്‍ അധ്വാനപ്രക്രിയയാണ് നിലനില്‍പ്പിന്റെ ചില വസ്തുനിഷ്ഠ സാഹചര്യങ്ങളെ മനസ്സിലാക്കാന്‍ മനുഷ്യനെ - ഉല്‍പാദനത്തിന്റെ ചരിത്രവികാസത്താല്‍ പരിമിതപ്പെടുന്ന വിധമാണെങ്കിലും - മനസ്സിലാക്കാന്‍ പ്രാപ്തമാക്കുന്നത്. പ്രകൃതിയുടെ പ്രക്രിയകളെ (അവ മനുഷ്യര്‍ക്കു മുന്‍പേ തന്നെയുള്ളതും അവരില്‍ നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയുമാണ്) കുറിച്ചുള്ള വസ്തുനിഷ്ഠവും ശരിയായതുമായ അറിവ് - പ്രാഥമികമായ തലത്തിലാണെങ്കില്‍ പോലും സ്വായത്തമാക്കാതെ പ്രകൃതിയും സമൂഹവും തമ്മിലുള്ള രാസവിനിമയം മനസ്സിലാക്കാന്‍ സാധ്യമല്ല എന്നദ്ദേഹം എഴുതി. മാര്‍ക്‌സിന്റെ വൈരുദ്ധ്യവാദത്തെ കുറിച്ചുള്ള ലൂക്കാച്ചിന്റെ വ്യാഖ്യാനത്തില്‍, ആധുനിക ശാസ്ത്രത്തിന്റെ ഭൗതികാടിത്തറയാവുന്നത് ഉല്‍പ്പാദനോപാദികളിലൂടെയുള്ള രാസവിനിമയപരമായ ''പദാര്‍ത്ഥകൈമാറ്റത്തിന്റെ'' (Exchange of matter) വികാസമാണ്.[12]

സാമൂഹ്യരാസവിനിമയമെന്ന (Social Metabolism)  മാര്‍ക്‌സിന്റെ ആശയത്തിന്റെ കേന്ദ്രത്തിലുള്ള ലൂക്കാച്ചിന്റെ ഊന്നലിനെ അദ്ദേഹത്തിന്റെ സഹായിയും യുവസുഹൃത്തുമായ ഇസ്ത്‌വാന്‍ മെസാറോ തന്റെ കൃതിയായ 'അന്യവല്‍ക്കരണത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ സിദ്ധാന്ത'ത്തില്‍  (Marx's Theory of Alienation)  മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. മനുഷ്യവംശവും ഉല്‍പാദനവും പ്രകൃതിയും തമ്മിലുള്ള ത്രികോണബന്ധമാണ് മാര്‍ക്‌സിന്റെ അന്യവല്‍ക്കരണ സിദ്ധാന്തത്തിന്റെ 'ആശയഘടന'. ഒപ്പം മനുഷ്യവംശത്തിനും പ്രകൃതിക്കുമിടയിലെ മധ്യസ്ഥരൂപമെന്ന നിലയില്‍ ഉല്‍പാദനത്തേയും ഇതു പരികല്‍പ്പിക്കുന്നു. ഈ ഒരു രീതിയില്‍ നോക്കുമ്പോള്‍, പ്രകൃതിയിലെ 'സ്വയം മധ്യസ്ഥത' വഹിക്കാന്‍ കഴിവുള്ള ജീവിവര്‍ഗമായി വേണം മനുഷ്യനെ മനസ്സിലാക്കാന്‍. 1971 ല്‍ ഡ്യൂഷര്‍ സമ്മാനത്തിനര്‍ഹമായ ലക്ച്ചറിലൂടെ (Club of Rome - ലെ  'limits to growth' എന്ന പഠനത്തിനും ഒരു വര്‍ഷം മുന്‍പാണ് ഈ ലക്ചര്‍ പ്രസിദ്ധീകരിക്കപ്പെട്ടത്) ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ മാര്‍ക്‌സിയന്‍ വിമര്‍ശനം മുന്നോട്ടുവച്ച ആളായതുകൊണ്ടുതന്നെ മെസാറോയുടെ ഈ നിരീക്ഷണങ്ങളില്‍ അദ്ഭുതപ്പെടാന്‍ നിര്‍വാഹമില്ല. മൂലധനത്തിനുമപ്പുറം (Beyond capital) എന്ന കൃതിയില്‍ അദ്ദേഹത്തിന് ഈ വീക്ഷണത്തെ ഇനിയും വികസിപ്പിക്കേണ്ടതുണ്ടായിരുന്നു. മൂലധനത്തിന്റെ അന്യവല്‍ക്കൃതമായ സാമൂഹ്യ രാസവിനിമയത്തെക്കുറിച്ചുള്ള - അതിന്റെ പാരിസ്ഥിതിക പരിണതികളുള്‍പ്പെടെ- സമൂലമായ വിമര്‍ശനത്തിലേക്കാണ് അതു വികസിച്ചത്. ''സാമൂഹ്യരാസവിനിമയ പുനരുല്‍പ്പാദന (Social Metabolic reproduction) ത്തിന്റെ സാഹചര്യങ്ങളുടെ നശീകരണ'' വുമായി ബന്ധപ്പെട്ട് 'മൂലധനത്തിന്റെ പൂര്‍ണമായ പരിമിതികളുടെ സക്രിയത' എന്ന ചര്‍ച്ചയിലാണ് അദ്ദേഹമിതു സാധ്യമാക്കുന്നത്.[13]

വൈരുദ്ധ്യവാദത്തെയും മാര്‍ക്‌സിന്റെ സാമൂഹ്യസദ്‌വിജ്ഞാനത്തെയും (അഥവ സാമൂഹ്യവും പ്രകൃതിപരവുമായ സദ്‌വിജ്ഞാനീയത്തെയും) വിഘടിപ്പിച്ചിരുന്ന മാര്‍ക്‌സിസത്തിനുള്ളില്‍ തന്നെയുള്ള വേര്‍തിരിവുകളെ ഇല്ലാതാക്കാനുള്ള ഒരുവഴിയായാണ്, സാമൂഹ്യ രാസവിനിമയത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ വാദമുഖങ്ങളെ ലൂക്കാച്ചും മെസാറോയും കണ്ടത്. പ്രകൃതിയെയും സമൂഹത്തെയും സമന്വയിപ്പിക്കുന്ന, സമൂഹ ചരിത്രത്തെയും പ്രകൃതി ചരിത്രത്തെയും സമന്വയിപ്പിക്കുന്ന, എന്നാലതേസമയം ഒന്നിനെ പൂര്‍ണ്ണമായും മറ്റൊന്നിലേക്ക് ചുരുക്കിക്കളയാത്ത, ഒരു പ്രയോഗാടിസ്ഥാന (Praxis based) സമീപനമാണ് ഇത് നമുക്ക് നല്‍കുന്നത്. ഇന്നത്തെ പാരിസ്ഥിതിക യുഗത്തില്‍ ഇത്തരത്തില്‍ സങ്കീര്‍ണമായ ധാരണ - ഭാഗവും സാകല്യവും തമ്മിലും ആത്മനിഷ്ഠതയും വസ്തുനിഷ്ഠതയും തമ്മിലുമുള്ള ബന്ധങ്ങളെ വൈരുദ്ധ്യാത്മകമായി ചൂഴ്ന്ന് നില്‍ക്കുന്നതുകൊണ്ടാണ് ഇത് സങ്കീര്‍ണമായിത്തീരുന്നത് -  ഏതൊരു യുക്തിസഹമായ പരിവര്‍ത്തനത്തിനും അത്യന്താപേക്ഷിതമായ ഒന്നാണ്.


പ്രകൃതിയുടെ പ്രാപഞ്ചിക രാസവിനിമയവും മാര്‍ക്‌സും

മാര്‍ക്‌സിന്റെ ചിന്തകളിലെ യഥാര്‍ത്ഥ പാരിസ്ഥിതിക മാനങ്ങളിലേക്ക് ശ്രദ്ധതിരിച്ചാല്‍ മാത്രമേ ഇത് കുറെക്കൂടി പൂര്‍ണാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയൂ. ഒരു ദാര്‍ശനിക പ്രശ്‌നം പരിഹരിക്കാനുള്ള ലളിതമായ ഒരു പരിശ്രമമെന്ന നിലയിലല്ല (എന്തിനേറെ സുപ്രധാനമായ പരിശ്രമമെന്ന നിലയില്‍പ്പോലുമല്ല) മാര്‍ക്‌സ് രാസവിനിമയ സങ്കല്പനത്തെ ഉപയോഗിച്ചത്. മറിച്ച് അദ്ദേഹത്തിന്റെ കാലത്ത് വികസിച്ചുവന്ന പ്രകൃതിശാസ്ത്രത്തില്‍ നിന്നും ഉത്ഭവിച്ച, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ധാരണയില്‍ നിന്നുകൊണ്ട്, രാഷ്ട്രീയധനതത്വശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ വിമര്‍ശനങ്ങള്‍ക്ക് ഭൗതികാത്മകമായ ഒരു അടിത്തറ നല്‍കാനുള്ള ശ്രമമായിരുന്നു അദ്ദേഹം നടത്തിയത്. ഉപയോഗമൂല്യത്തിന്റെ ഉല്പാദനത്തെയും അധ്വാനപ്രക്രിയയെയും കുറിച്ചുള്ള മാര്‍ക്‌സിന്റെ വിശകലനത്തിന്റെ മര്‍മ്മം ഇതായിരുന്നു. ഈ ഒരു ചട്ടക്കൂടിനുള്ളില്‍ നിന്നാണ് തന്റെ മുഖ്യമായ പാരിസ്ഥിതിക വിമര്‍ശനത്തെ, അതായത് രാസവിനിമയ വിള്ളല്‍ എന്ന ആശയത്തെ മാര്‍ക്‌സ് വികസിപ്പിച്ചെടുത്തത്. അദ്ദേഹത്തിന്റെ ഭാഷയില്‍, ''സാമൂഹ്യരാസവിനിമയത്തിലെ അതായത് ജീവന്റെ പ്രകൃതിദത്ത നിയമങ്ങള്‍ അനുശാസിക്കുന്ന രാസവിനിമയത്തിലെ പരസ്പരാശ്രയ പ്രക്രിയയില്‍ സംഭവിച്ച അപരിഹാര്യമായ ഒരു വിള്ളലാണിത്.''[14]

19-ാം നൂറ്റാണ്ടിലെ വ്യാവസായിക തലത്തിലുള്ള കൃഷിയുടെയും അതിന്റെ ഫലമെന്നോണം കാര്‍ഷിക രസതന്ത്രത്തില്‍ നടന്ന വിപ്ലവങ്ങളുടെയും വിശിഷ്യ, മണ്ണിന്റെ രാസഘടകങ്ങളെ കുറിച്ചുള്ള അറിവില്‍ അക്കാലത്തുണ്ടായിട്ടുള്ള മുന്നേറ്റങ്ങളുടേയും ഫലമായിരുന്നു ഈ വിമര്‍ശനാത്മക സമീപനം. ബ്രിട്ടനിലെ ഉന്നതതല കൃഷിരീതിയെ (High Farming) ഒറ്റയായെടുത്ത് പഠനവിധേയമാക്കി മുതലാളിത്ത കൃഷിരീതിമൂലം മണ്ണിന്റെ പോഷകാംശത്തില്‍ നഷ്ടം സംഭവിക്കുന്നുണ്ടെന്ന രൂക്ഷവിമര്‍ശനങ്ങളാണ് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജര്‍മ്മന്‍ കാര്‍ഷിക രസതന്ത്ര ശാസ്ത്രജ്ഞനായ ജസ്റ്റസ് വോണ്‍ ലീബിഗുംബ്രിട്ടീഷ് രസതന്ത്രശാസ്ത്രജ്ഞനായ ജയിംസ് എസ്. ഡബ്ലു ജോണ്‍സ്റ്റണും മുന്നോട്ട് വച്ചത്. സാരാംശത്തില്‍ ഈ ശോഷണപ്രക്രിയ ചില രാജ്യങ്ങളിലെ മണ്ണ് മറ്റു ചില രാജ്യങ്ങള്‍ കൊള്ളയടിക്കുന്നതുവരെ എത്തിച്ചേര്‍ന്നു.

ഇനി അമേരിക്കയിലെ ചില പാരിസ്ഥിതിക ചിന്തകരെ പരിശോധിക്കാം. ആദ്യകാല പരിസ്ഥിതി ആസൂത്രകനായിരുന്ന ജോര്‍ജ്ജ് വാറിങ്; കൃഷിയില്‍ സംഭവിക്കുന്ന ഭൂക്കൊള്ളയായിരുന്നു അദ്ദേഹം വിശകലനം ചെയ്തത്. വാറിങ്ങിനാല്‍ സ്വാധീനിക്കപ്പെട്ട ഹെന്റി കെയ്‌റിയെന്ന രാഷ്ട്രീയ ധനതത്വശാസ്ത്രജ്ഞന്‍; മണ്ണിന്റെ പ്രാഥമിക ഘടകങ്ങളുള്‍ക്കൊള്ളുന്ന ഭക്ഷണം, നാര് (Fibre)  എന്നിവ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേയ്ക്ക്, അതായത് വിദൂരങ്ങളിലേക്ക് കടത്തുന്നതിനെക്കുറിച്ചും അതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടമാകുന്നതിനെക്കുറിച്ചും (പില്‍ക്കാലത്ത് synthetic  വളങ്ങളെന്ന് അറിയപ്പെട്ട) പ്രകൃതിദത്ത വളങ്ങളിലൂടെ മണ്ണിന്റെ ഈ പ്രാഥമിക ഘടകങ്ങളെ പുനഃസ്ഥാപിക്കുന്നതിന്റെ അനിവാര്യതയെ കുറിച്ചുമാണ് കെയ്‌റി ഊന്നിപ്പറഞ്ഞത്. ലീബിഗാകട്ടെ തന്റെ വിഖ്യാത ഗ്രന്ഥമായ  Organic Chemistry and its Application to Agriculture and Physiology (കാര്‍ഷിക രസതന്ത്രം- Agricultural Chemistry എന്നു പരക്കെ ഇത് അറിയപ്പെടുന്നു.) -യിലൂടെ, നഗര ജനസംഖ്യയില്‍ ഭൂരിപക്ഷവും സംഭാവന ചെയ്യുന്ന സിറ്റികളിലെ ജനസംഖ്യാ വര്‍ദ്ധനവ്, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്യം, എന്നീ മണ്ണിന്റെ അവശ്യപോഷകങ്ങളില്‍ ശോഷണം സംഭവിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ വിശകലനം ചെയ്യാനാണ് ശ്രമിച്ചത്. ഈ ജനസംഖ്യാ വര്‍ദ്ധനവില്‍ ഇവ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് കാര്‍ഷിക രസതന്ത്രശാസ്ത്രജ്ഞനായ ജെ.ബി.ലാവേസ് (J.B.Lawes) ആകട്ടെ 1842-ല്‍ ഫോസ്‌ഫേറ്റ് സൊല്യുബിള്‍ (Phosphates soluble) ഉണ്ടാക്കാനുള്ള ഒരുപാധി വികസിപ്പിച്ചു എന്നു മാത്രമല്ല സിന്തറ്റിക് വളം വികസിപ്പിച്ചെടുക്കുന്നതിനായി ഒരു ഫാക്ടറിയും സ്ഥാപിച്ചു. അങ്ങനെ 19-ാം നൂറ്റാണ്ടിന്റെ ഭൂരിഭാഗവും മണ്ണില്‍ പോഷകങ്ങള്‍ പുനസ്ഥാപിക്കാനായി പ്രകൃതിദത്ത വളങ്ങളന്വേഷിക്കുന്നതിന്റെ തിരക്കിലായിരുന്നു.
കാര്‍ഷിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ഇക്കാലഘട്ടത്തില്‍ മണ്ണിന്റെ പോഷകങ്ങള്‍ക്ക് സംഭവിക്കുന്ന ശോഷണം പ്രകൃതിദത്ത വളങ്ങള്‍ പിടിച്ചടക്കുന്നതിനായി ബ്രിട്ടനെ നിര്‍ബന്ധിതമാക്കി. ലീബിഗ് ചൂണ്ടിക്കാട്ടിയ പോലെ നെപ്പോളിയന്റെ പോര്‍നിലങ്ങളില്‍ നിന്നും യൂറോപ്യന്‍ ഭൂഗര്‍ഭ കല്ലറകളില്‍ നിന്നും എല്ലുകള്‍ കുഴിച്ചെടുത്ത് കൊണ്ടുപോകും വിധം സ്ഥിതിഗതികളെത്തിച്ചേര്‍ന്നു. പെറുവിലെ തീരപ്രദേശങ്ങളില്‍ നിന്നും ദ്വീപുകളില്‍ നിന്നും ഗുവാനോ (കടല്‍പക്ഷികളുടെ കാഷ്ടം) നേടിയെടുക്കാനുള്ള മത്സരമാണ് കുറേക്കൂടി പ്രധാനപ്പെട്ട മറ്റൊരുകാര്യം.[15] കാര്‍ഷിക രസതന്ത്രത്തിന്റെ 1862-ലെ പതിപ്പിനുള്ള ആമുഖത്തില്‍ ബ്രിട്ടീഷ് മാതൃകയിലുള്ള വ്യാവസായികാടിസ്ഥാനത്തിലുള്ള മുതലാളിത്ത കൃഷിരീതിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. ''കര്‍ഷകന്, അവന്‍ ഉല്പാദനം നടത്തുന്ന സാഹചര്യങ്ങളെക്കുറിച്ച് അവശ്യം അറിവ് നല്‍കുന്നതിലും അതുപോലെ അവന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവശോപാധികള്‍ നല്‍കുന്നതിലും നമ്മള്‍ പരാജയപ്പെടുമ്പോള്‍, യുദ്ധങ്ങളും കുടിയേറ്റങ്ങളും ക്ഷാമവും പകര്‍ച്ചവ്യാധികളും മറ്റൊരു സാഹചര്യമായിരിക്കും സൃഷ്ടിക്കുക; ഓരോരുത്തരുടെയും ക്ഷേമങ്ങള്‍ കുഴിച്ചുമൂടപ്പെടുകയും ആത്യന്തികമായി കൃഷിയുടെ തന്നെ തകര്‍ച്ചയിലേയ്ക്കും വഴിതെളിക്കുന്ന ഒരു പുതിയ സന്തുലിതാവസ്ഥയായിരിക്കുമത്'' എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.[16]

മണ്ണിന്റെ ശോഷണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രതിസന്ധിയെ കുറിച്ച് മാര്‍ക്‌സ് വളരെയധികം ആശങ്കാകുലനായിരുന്നു. മൂലധനത്തിന്റെ ആദ്യ വോള്യം പ്രസിദ്ധീകരിക്കുന്നതിനും മുമ്പ്, 1866-ല്‍ തന്നെ മൂലധനത്തിന്റെ മൂന്നാം വോള്യത്തിലെ നിലവാടകയെ  (Ground rent) കുറിച്ചുള്ള വിമര്‍ശനം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എംഗല്‍സിന് മാര്‍ക്‌സ് എഴുതി; ''ജര്‍മ്മനിയിലെ ഏറ്റവും പുതിയ കാര്‍ഷിക രസതന്ത്രത്തില്‍ നടക്കുന്ന പഠനങ്ങളെ, പ്രത്യേകിച്ച് ലീബിഗ്, സ്‌കോണ്‍ബീന്‍ എന്നിവരുടെ പഠനങ്ങളെ, എനിക്ക് ആഴത്തില്‍ ഉഴുതുമറിച്ച് പഠിക്കേണ്ടതുണ്ടായിരുന്നു. ഈ വിഷയത്തില്‍ മറ്റ് സാമ്പത്തിക ശാസ്ത്രജ്ഞരെ മൊത്തമായെടുത്താലും അവര്‍ മുന്നോട്ടുവെച്ച പഠനങ്ങളേക്കാള്‍ പ്രധാനപ്പെട്ടത് ഇവരുടെ പഠനങ്ങളാണ്.''[17] ലീബിഗിന്റെ കാര്‍ഷിക രസതന്ത്രത്തിന്റെ 1862-ലെ ആമുഖം മാര്‍ക്‌സില്‍ വളരെയധികം മതിപ്പുളവാക്കിയിരുന്നു. 1850-കള്‍ മുതല്‍ തന്നെ മാര്‍ക്‌സ്, ലീബിഗിനെ വായിച്ചിരുന്നു. അദ്ദേഹത്തിന്റെ പഠനങ്ങളെ രാഷ്ട്രീയ ധനതത്വശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ വിമര്‍ശനത്തോട് ബന്ധപ്പെടുത്താനും മാര്‍ക്‌സ് പരിശ്രമിച്ചിരുന്നു.

1857-58കാലത്ത് എഴുതപ്പെട്ട ഗ്രുന്തറൈസ് (Grundrisse) മുതല്‍, പ്രകൃതിയും മനുഷ്യനും തമ്മില്‍ ഉല്പാദനത്തിലൂടെ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകളെ കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളുടെ കേന്ദ്രബിന്ദുവെന്ന സ്ഥാനം രാസവിനിമയം എന്ന ആശയത്തിന് നല്‍കിയിരുന്നു. സെല്ലുലാര്‍ ബയോളജിയിലും ഫിസിയോളജിയിലും പുതിയ കണ്ടെത്തലുകള്‍ നടത്തുകയും പിന്നീട് രസതന്ത്രത്തില്‍ക്കൂടിയും അവയെ പ്രയോഗിക്കുകയും ചെയ്ത ലിബിഗിനെപ്പോലെയുള്ള ശാസ്ത്രജ്ഞരാണ് 1830-കളില്‍ രാസവിനിമയം (Metabolism/ Stoffwechsel)  എന്ന ആശയം ആദ്യമായി വികസിപ്പിച്ചത്. മനുഷ്യവംശവും (Humanity) പ്രകൃതിയും തമ്മിലുള്ള രാസവിനിമയപരമായ ബന്ധമെന്ന നിലയിലാണ് അധ്വാനപ്രക്രിയയെ മാര്‍ക്‌സ് നിര്‍വചിച്ചത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം എല്ലാ ജീവജാലങ്ങള്‍ക്കും പൊതുവായ, എന്നാല്‍ അതേ സമയം ഉല്‍പ്പാദനത്തിലൂടെ മനുഷ്യ-ചരിത്രപരമായ വ്യതിരിക്തസ്വഭാവം സൂക്ഷിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ മധ്യസ്ഥരൂപം (Socially mediated form) ആയിരിക്കും ഈ രാസവിനിമയത്തിനുണ്ടായിരിക്കുക.[18]

വ്യാവസായികാടിസ്ഥാനത്തിലുള്ള മുതലാളിത്ത കൃഷിയിലൂടെ മണ്ണിന്റെ ചാക്രിക പ്രക്രിയയില്‍ (soil cycle) സംഭവിക്കുന്ന തകര്‍ച്ച (disruption) മനുഷ്യനും പ്രകൃതിയും തമ്മിലുള്ള രാസവിനിമയ ബന്ധത്തിലെ ഒരു വിള്ളലായാണ് രൂപമെടുക്കുക എന്ന് മൂലധനത്തില്‍ പ്രഖ്യാപിക്കുന്നത് ഈ ഒരു ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹം തുടര്‍ന്നെഴുതി; ''മുതലാളിത്ത ഉല്പാദനം ജനസംഖ്യയെ നഗരങ്ങളിലേക്ക് (great centres) ഒരുമിപ്പിച്ചു. ഇതാകട്ടെ നഗരജനസംഖ്യയെ മുന്‍പില്ലാത്തവിധം വര്‍ദ്ധിപ്പിച്ചു. ഇതില്‍ നിന്ന് രണ്ട് ഫലങ്ങളാണുള്ളത്. ഒരു വശത്ത് ഇത് സമൂഹത്തിന്റെ ചരിത്രപരമായ ചാലകശക്തിയെ കേന്ദ്രീകരിക്കുന്നു. മറുവശത്ത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മെറ്റാബോളിക് ബന്ധത്തെ തടസ്സപ്പെടുത്തുകയും ചെയ്തു. അതായത് ആഹാരം വസ്ത്രം മുതലായ രൂപങ്ങളില്‍ മനുഷ്യന്‍ ഉപയോഗിക്കുന്ന മണ്ണിന്റെ അടിസ്ഥാന ഘടകങ്ങളെ തിരികെ മണ്ണിലെത്തിക്കുന്ന പ്രക്രിയയില്‍ ഇത് വിഘ്‌നം വരുത്തി. അങ്ങനെ മണ്ണിന്റെ ഫലഭൂയിഷ്ഠതയെ ദൈര്‍ഘിപ്പിക്കുന്ന സുസ്ഥിര പ്രകൃതി സാഹചര്യത്തിന്റെ പ്രവര്‍ത്തനത്തെയാണ് ഇത് തടസ്സപ്പെടുത്തുന്നത്. പ്രകൃതിയുടെ ഇത്തരം രാസവിനിമയത്തിനുള്ള സാഹചര്യങ്ങളെ തകര്‍ക്കുന്നതുവഴി... ഇവയുടെ പുനഃസ്ഥാപനത്തെ സാമൂഹ്യ ഉല്പാദനത്തിന്റെ റെഗുലേറ്ററി നിയമമാക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. മനുഷ്യവംശത്തിന്റെ പൂര്‍ണവികാസത്തിന് അനിവാര്യമായ ഒരു രൂപമെന്ന നിലയിലാണ് ഇത്. മുതലാളിത്ത കൃഷിയിലുണ്ടാകുന്ന എല്ലാ വികസനങ്ങളും തൊഴിലാളികളെ കൊള്ളയടിക്കുക എന്ന കല മാത്രമല്ല മണ്ണിനെതന്നെ കൊള്ളയടിക്കുന്ന ഒരു കലയാണ്. ഒരു നിശ്ചിത കാലത്തേയ്ക്ക് വേണ്ടി മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കാനുള്ള ഏതൊരു പരിശ്രമവും വാസ്തവത്തില്‍ ദീര്‍ഘകാലത്തേക്ക് മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിര്‍ത്തുന്ന സ്രോതസ്സുകളെ തന്നെ തകര്‍ക്കുന്നതിലേക്കാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ മുതലാളിത്ത ഉല്പാദന പ്രക്രിയ സാങ്കേതിക വിദ്യയെയും ഒപ്പം ഉല്പാദനത്തിന്റെ സാമൂഹ്യപ്രക്രിയയുടെ ചേരുവകളെയും മാത്രമേ വികസിപ്പിക്കുന്നുള്ളൂ. എല്ലാ സമ്പത്തിന്റെയും യഥാര്‍ത്ഥ ഉറവിടങ്ങളെ- മണ്ണിനെയും തൊഴിലാളികളെയും- കുഴിച്ചുമൂടിക്കൊണ്ടാണ് മുതലാളിത്ത ഉല്പാദനപ്രക്രിയ ഇത് നിര്‍വ്വഹിക്കുന്നതും.''[19]

ലീബിഗിന്റെ ചുവടുപിടിച്ച്, പ്രകൃതിയും സമൂഹവും തമ്മിലുള്ള ഈ രാസവിനിമയത്തില്‍ സംഭവിച്ച വിള്ളലിന്റെ ആഗോളസ്വഭാവത്തെ മാര്‍ക്‌സ് എടുത്തുകാട്ടി. ഉദാഹരണമായി അദ്ദേഹം വാദിച്ചത്, ''ഒന്നര നൂറ്റാണ്ടായിട്ട് അയര്‍ലന്റിന്റെ മണ്ണ് ഇംഗ്ലണ്ട് പരോക്ഷമായി കയറ്റുമതി ചെയ്തു. എന്നാല്‍ മണ്ണില്‍ നിന്നും ഊറ്റിയെടുത്ത അതിന്റെ ഘടകങ്ങളെ തിരികെ മണ്ണില്‍ പുനഃസ്ഥാപിക്കാനുള്ള ഉപാധികള്‍ പോലും അവിടുത്തെ കര്‍ഷകര്‍ക്ക് നല്‍കിയതുമില്ല.''[20] പരിസ്ഥിതിക്കുവേണ്ടിയുള്ള ആഹ്വാനവുമായി അതായത് ''മനുഷ്യരുടെ വരും തലമുറയുടെ ശ്രേണിക്ക് ആവശ്യമായ സുസ്ഥിരമായ ജീവിതസാഹചര്യങ്ങളുടെ പൂര്‍ണ്ണ'' സംരക്ഷണത്തിനുള്ള ആഹ്വാനവുമായി മാര്‍ക്‌സ് തന്റെ അപഗ്രഥനങ്ങളെ കൂട്ടിയിണക്കുകയായിരുന്നു. സോഷ്യലിസത്തിലെ ഉല്പാദനത്തിന്റെ സ്വഭാവസവിശേഷതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമഗ്രമായ വിശദീകരണത്തില്‍ അദ്ദേഹം പ്രഖ്യാപിക്കുന്നത് ഇപ്രകാരമാണ്. ''സാമൂഹ്യ വല്‍ക്കരിക്കപ്പെട്ട മനുഷ്യന്‍ അഥവാ സഹ ഉല്പാദകന്‍ (Associated Producers), പ്രകൃതിയുമായുള്ള മനുഷ്യ രാസവിനിമയത്തെ  (Human metabolism) യുക്തിയുക്തമായ വിധത്തില്‍ തങ്ങളുടെ കൂട്ടായ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നു... ഊര്‍ജ്ജത്തിന്റെ ഏറ്റവും കുറഞ്ഞ ഉപയോഗത്തിലൂടെയും തങ്ങളുടെ മനുഷ്യസ്വഭാവത്തിന് ഗുണകരവും അനുയോജ്യവുമായ സാഹചര്യങ്ങളിലുമാണ് ഇത് സാദ്ധ്യമാകുന്നത്. ഇതാണ് ഈ മണ്ഡലത്തിലെ സ്വാതന്ത്ര്യം എന്നുപറയുന്നത്.''[21]

ഗ്രഹാതിരുകള്‍ (Planetary Boundaries) , കാര്‍ബണ്‍ രാസവിനിമയം, മണ്ണ് ശോഷണം, വളോല്‍പ്പാദനം, സമുദ്രരാസവിനിമയം, മത്സ്യസമ്പത്തിന്റെ ചൂഷണം, വനനശീകരണം, കാട്ടുതീ നിയന്ത്രണം, ജലചംക്രമണം, പര്‍വ്വതനശീകരണം, കന്നുകാലി വളര്‍ത്തല്‍ മാനേജ്‌മെന്റ്, വന്‍കിട കമ്പനികള്‍ ആഗോളതലത്തില്‍ ഭൂമി വാങ്ങിക്കുട്ടുന്നത്,  നഗരവും ഗ്രാമവും തമ്മിലുള്ള വൈരുദ്ധ്യം, മുതലായ വിശാലമായ മേഖലകളില്‍ വികസിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത വൈരുദ്ധ്യങ്ങളെ അപഗ്രഥിക്കാന്‍ രാസവിനിമയ വിള്ളലെന്ന മാര്‍ക്‌സിന്റെ ആശയം കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി പാരിസ്ഥിതിക ഗവേഷകര്‍ പ്രയോജനപ്പെടുത്തിവരുന്നു.[22]

എന്നാല്‍ അതേസമയം തന്നെ ഒരുപറ്റം ഇടത് വിമര്‍ശകരില്‍ നിന്ന് ഇതിനോടുള്ള സൈദ്ധാന്തിക എതിര്‍പ്പുകളും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. രാസവിനിമയ വിള്ളലെന്ന ആശയം 'കാര്‍ട്ടീഷ്യന്‍ ദ്വൈതവാദത്തിലേക്ക്' ചുരുങ്ങിപ്പോകുന്നു എന്നതാണ് ഇത്തരം വിമര്‍ശനങ്ങളില്‍ ഒന്ന്. പ്രകൃതിയേയും സമൂഹത്തേയും ഭിന്നങ്ങളായ രണ്ട് അസ്ഥിത്വങ്ങളായാണ്[23] ഈ വീക്ഷണം പ്രതിഷ്ഠിക്കുന്നതത്രേ. ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിമര്‍ശനം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള രാസവിനിമയ വിള്ളലെന്ന വീക്ഷണം ഒട്ടും തന്നെ 'പ്രതിഫലനാത്മകമല്ല' (Non-reflexive) എന്നതാണ്. കാരണം ഇത് ജൈവഭൗതിക പരിസ്ഥിതിയുടെ (biophysical environment) വൈരുദ്ധ്യാത്മക വ്യുല്‍ക്രമത്തെ നിഷേധിക്കുന്നു എന്നാണവരുടെ അഭിപ്രായം.[24] ഇനിയും മറ്റു ചിലര്‍ പറയുന്നത്, രാസവിനിമയ വിള്ളല്‍ എന്ന ആശയം വാസ്തവത്തില്‍ 'ജ്ഞാനസിദ്ധാന്തപരമായ പിളര്‍പ്പി'നെയാണ് (epistemic rift), അഥവാ മാര്‍ക്‌സിന്റെ തന്നെ മൂല്യസിദ്ധാന്തത്തെ പ്രതികൂലമായി ബാധിക്കുന്ന, വിമര്‍ശനങ്ങളില്‍ പാരിസ്ഥിതിക ബന്ധങ്ങളെ തരംതാഴ്ത്തുന്ന വിധം അദ്ദേഹത്തെ തന്നെ ബാധിക്കുന്ന ദ്വൈത ലോകവീക്ഷണത്തെയാണത്രെ പുനരുല്‍പ്പാദിപ്പിക്കുന്നത്. [25]

ഇവിടെ എടുത്തുപറയേണ്ട സംഗതി, പതിവായി വ്യഖ്യാനിക്കപ്പെടുന്നതുപോലെ, രാസവിനിമയ വിള്ളലിനെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ സിദ്ധാന്തം പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചുള്ള ഒരു സിദ്ധാന്തം കൂടിയാണ്. ജീവന്റെ നിലനില്‍പ്പിനുള്ള സാഹചര്യങ്ങളോട് മനുഷ്യസമൂഹത്തിനും ഈ മനുഷ്യസമൂഹത്തിനുള്ള നിരന്തരാശ്രയത്വമായി മാര്‍ക്‌സ് മനസ്സിലാക്കിയ ഒന്നില്‍ സംഭവിച്ചിട്ടുള്ള തകര്‍ച്ചയെക്കുറിച്ചുള്ള സിദ്ധാന്തം കൂടിയാണിത്. മാര്‍ക്‌സിന്റെ വീക്ഷണത്തില്‍ ഇത് മുതലാളിത്ത ചരക്കുല്പാദനവുമായി ബന്ധപ്പെട്ട ഒരു അലംഘീനീയ (insurmountable) വൈരുദ്ധ്യത്തെ പ്രതിനിധാനം ചെയ്യുന്നു. പ്രകൃതി-സമൂഹരാസവിനിമയത്തിന്റെ സൈദ്ധാന്തിക വിശാലതയില്‍ മാത്രമേ ഇതിന്റെ പൂര്‍ണ്ണ പ്രയോഗത്തെ മനസ്സിലാക്കാനും സാധിക്കൂ.

മനുഷ്യസമൂഹം ജന്മംകൊണ്ട, അവരെ അനിവാര്യമായും നിലനിര്‍ത്തുന്ന വിശാലമായ പ്രകൃതിമണ്ഡലത്തെ സൂചിപ്പിക്കാനായാണ് മാര്‍ക്‌സ് 'പ്രകൃതിയുടെ പ്രാപഞ്ചിക രാസവിനിമയം' (Universal Metabolism of Nature) എന്ന ആശയം മുന്നോട്ടുവെച്ചത്. മനുഷ്യന്റെ നിലനില്‍പ്പിനും ഈ 'പ്രാപഞ്ചിക രാസവിനിമയ'ത്തിനുമിടയില്‍ മധ്യവര്‍ത്തിത്വം വഹിക്കുന്നത് ഉല്പാദനമാണ്. എന്നാലതേസമയം മനുഷ്യസമൂഹവും ഉല്പാദനവും ബൃഹത്തായ ഭൗമരാസവിനിമയത്തിന് (larger earthly Metabolism) ഉള്ളിലും അതുപോലെ അതിനെ ആശ്രയിച്ചും നില്‍ക്കുന്നതാണ്. ഈ ഭൗമരാസവിനിമയത്തെ പിന്‍പറ്റിയാണ് മനുഷ്യജീവിതം തന്നെ പ്രത്യക്ഷപ്പെട്ടത്. ''പ്രകൃതിയും മനുഷ്യനും തമ്മിലുള്ള രാസവിനിമയപരമായ പാരസ്പര്യമായും മനുഷ്യജീവിതത്തിനുള്ള പ്രകൃതി സാഹചര്യമായു''മൊക്കെയാണ് മാര്‍ക്‌സ് ഇതിനെ വിശദീകരിച്ചത്. 'പ്രകൃതിയുടെ ഈ പ്രാപഞ്ചിക രാസവിനിമയ'ത്തില്‍ നിന്നാണ് മനുഷ്യവംശം സ്വന്തം ഉല്പാദനത്തിലൂടെ പ്രകൃതിദത്ത ഭൗതിക ഉപയോഗമൂല്യങ്ങളെ (Natural material use values) 'സ്വീകരിക്കു'കയോ (withdraws) 'ചൂഷണം' (extract) ചെയ്യുകയോ ചെയ്യുന്നത്. അതേസമയം 'ഒരു പുതിയ (സാമൂഹ്യ) രൂപീകരണത്തിന്റെ ഘടകങ്ങളെ'ന്ന നിലയില്‍ ഈ പ്രകൃതി സാഹചര്യങ്ങളിലേക്ക് '(പുതു)ജീവിതത്തെ ആവാഹിച്ചുകൊണ്ട്' ഒരു രണ്ടാം പ്രകൃതിയെ ഉല്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഒരു മുതലാളിത്ത ചരക്കുല്പാദന സമ്പദ്ഘടനയില്‍ ഈ രണ്ടാം പ്രകൃതി അന്യവല്‍ക്കൃതമായ ഒരു രൂപമാണ് ആര്‍ജ്ജിക്കുന്നത്. ഉപയോഗമൂല്യത്തെക്കാള്‍ വിനിമയമൂല്യം ആധിപത്യം വഹിക്കുന്ന ഈ അന്യവല്‍ക്കൃത രൂപമാര്‍ജ്ജിക്കുന്നതിലൂടെയാണ് പ്രാപഞ്ചിക രാസവിനിമയ വിള്ളലിലേക്ക് നീങ്ങുന്നത്. [26]

പ്രകൃതി - സമൂഹബന്ധത്തെക്കുറിച്ചുള്ള വൈരുദ്ധ്യാത്മക ഭൗതികവാദ ധാരണയുടെ അടിസ്ഥാനചട്ടക്കൂടാണ് ഈ വീക്ഷണമെന്ന് ഞാന്‍ കരുതുന്നു. മാര്‍ക്‌സിന്റെ കാലത്ത് ഏറ്റവും വികസിച്ചുവന്നിരുന്ന (തെര്‍മോ ഡൈനാമിക് ഉള്‍പ്പെടെയുള്ള) ശാസ്ത്രങ്ങളുമായി ഏറ്റവും അടുത്തുനില്‍ക്കുന്നതു മാത്രമല്ല, ഇന്നത്തെ വികസിത പാരിസ്ഥിതിക ധാരണകളുമായി ഇണങ്ങുന്നതു കൂടിയാണ്.[27] ഇത്തരമൊരു വീക്ഷണത്തില്‍ ദ്വൈതവാദപരമായതോ പ്രതിഫലനാത്മകമല്ലാത്തതും ആയ ഒന്നും തന്നെയില്ല. മാര്‍ക്‌സിന്റെ ഭൗതികാത്മക വൈരുദ്ധ്യവാദത്തില്‍ സമൂഹമോ (ആത്മം/ബോധം) പ്രകൃതിയോ (വസ്തു-the object) പൂര്‍ണ്ണമായും ഒന്നു മറ്റൊന്നിലേക്ക് സ്വാംശീകരിക്കപ്പെടുന്നില്ല. അങ്ങനെ പരിപൂര്‍ണ്ണ ആശയവാദത്തിന്റെയും യാന്ത്രിക ശാസ്ത്രവാദത്തിന്റെയും (Mechanistic Science) കെണികളെ ഇത് അകറ്റിനിര്‍ത്തുന്നു.[28] മനുഷ്യന്‍ പ്രകൃതിയെ ഉല്പാദനത്തിലൂടെ പരിവര്‍ത്തനപ്പെടുത്തുന്നുണ്ട്. എന്നാലത് അവര്‍ ആഗ്രഹിക്കുന്ന തരത്തിലല്ല. മറിച്ച് ജീവിതബലതന്ത്രങ്ങളെയും (dynamics) ഭൗതിക നിലനില്‍പ്പിനെയും ആശ്രയിച്ചുകൊണ്ടും ഭൂതകാലത്തില്‍ നിന്നും (പ്രകൃതിയുടെയും സമൂഹത്തിന്റെയും ചരിത്രത്തില്‍ നിന്നും) സിദ്ധമായ സാഹചര്യങ്ങള്‍ക്കു കീഴിലാണവര്‍ അത് ചെയ്യുന്നത്.


വിശകലന സൗകര്യത്തിനുവേണ്ടി ഒരു സാകല്യത്തിനുള്ളിലെ (totality) ഒരു 'മാത്ര'യെ (Moment) (അഥവാ ഒരു മധ്യവര്‍ത്തിത്ത്വത്തെ) താല്‍ക്കാലികമായി വേര്‍തിരിച്ചുകൊണ്ടുള്ള അമൂര്‍ത്തീകരണത്തെ (Abstraction)  പ്രയോജനപ്പെടുത്താതെ ലോകത്തെ അര്‍ത്ഥവത്തായി വിശകലനം ചെയ്യാന്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തിനു കഴിയില്ല. ഇത് മനസ്സിലാക്കാത്തതുകൊണ്ടാണ് മാര്‍ക്‌സിന്റെ പാരിസ്ഥിതിക വീക്ഷണത്തിന്റെ ചട്ടക്കൂടിനോട് വിയോജിക്കുന്നവര്‍ 'രാസവിനിമയ വിള്ളല്‍' എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ കാര്‍ട്ടീഷ്യന്‍ ദ്വൈതവാദത്തിന്റെ ഒരു വകഭേദമായി കാണുന്നത്.[29] മൊത്തം ബലതന്ത്രത്തില്‍ നിന്ന് ഇങ്ങനെ വേര്‍പെടുമ്പോള്‍ ആദ്യ കാഴ്ചയില്‍ ഈ വീക്ഷണം ഏകപക്ഷീയമോ യാന്ത്രികമോ ദ്വൈതവാദപരമോ സങ്കുചിതമോ ആയി തോന്നിയേക്കാം. 'മനുഷ്യനും പ്രകൃതിയും തമ്മിലുള്ള രാസവിനിമയപരമായ പാരസ്പര്യത്തെ'ക്കുറിച്ചുള്ള മാര്‍ക്‌സിന്റെ വീക്ഷണം പരിശോധിക്കുകയാണെങ്കില്‍ അതൊരിക്കലും പ്രകൃതിക്ക് പുറത്തോ പ്രകൃതിയില്‍ നിന്നും പൂര്‍ണമായും സ്വതന്ത്രമോ ആയി 'മനുഷ്യനെ' (മനുഷ്യത്വത്തെ) കാണുന്നില്ല എന്നു മാത്രമല്ല മനുഷ്യരില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമോ (മനുഷ്യനാല്‍ ബാധിക്കപ്പെടാത്തതോ)  ആയാണു പ്രകൃതി ഇന്നു നിലനില്‍ക്കുന്നതെന്നും കരുതുന്നില്ല. വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ചരിത്രപശ്ചാത്തലത്തില്‍ ഈ പാരസ്പര്യത്തെ യുക്തിസഹമായി സാദ്ധ്യമാക്കുന്ന അത്തരം സവിശേഷമായ മധ്യസ്ഥങ്ങളെ സൂക്ഷ്മ പരിശോധനക്കു വിധേയമാക്കുന്നതിലൂടെ ബൃഹത്തായതും മൂര്‍ത്തമായതുമായ ഒരു സാകല്യത്തെ മനസ്സിലാക്കലാണ് അത്തരം അമൂര്‍ത്ത വല്‍ക്കരണത്തിന്റെ ലക്ഷ്യം.[30] മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം മനുഷ്യ-പ്രകൃതി രാസവിനിമയത്തിന്റെ ഒരുല്‍പ്പന്നമാണ്, അതായത് പ്രകൃതിലോകവുമായുള്ള നമ്മുടെ ഉല്‍പാദന ബന്ധത്തിന്റെ ഫലമാണ് പ്രകൃതിയെക്കുറിച്ചുള്ള നമ്മുടെ അറിവ്.

ലോകത്തെക്കുറിച്ചുള്ള ദ്വൈതവാദപരവും പ്രതിഫലനാത്മകമല്ലാത്തതുമായ സമീപനങ്ങളില്‍ നിന്നും അകന്നുനില്‍ക്കുന്നതാണ് പ്രകൃതി-സമൂഹ രാസവിനിമയത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ അപഗ്രഥനം. അതാവട്ടെ, വിശാലവും മൂര്‍ത്തവുമായ സാകല്യത്തെ മനസ്സിലാക്കാനുള്ള അങ്ങേയറ്റം വൈരുദ്ധ്യാത്മകമായ ഒരു സമീപനരീതിയാണ്. പ്രകൃതിയുമായുള്ള രാസവിനിമയബന്ധത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ പരികല്പനയും അതുമായി ബന്ധപ്പെട്ട 'സാര്‍വ്വജനീനതയും' യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണയ്ക്ക് ഒരു തരം ബാഹ്യസാഹചര്യ ശ്രൃംഖല അഥവാ ഒരു അതിര് (boundary) നിര്‍മ്മിക്കുന്നുണ്ടെന്ന 2011-ലെ ഡേവിഡ് ഹാര്‍വിയുടെ ലൂഷര്‍ പ്രൈസ് ലക്ചറിലെ നിരീക്ഷണത്തോട് ഞാന്‍ യോജിക്കുന്നു. ഈ അതിരിലാണ് രാഷ്ട്രീയ ധനതത്വശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ വിമര്‍ശനത്തിലെ 'ഭിന്നമാത്രകളെ'യെല്ലാം (different moment) കാര്യക്ഷമമായി പരസ്പരം കണ്ണി ചേര്‍ക്കുന്നത്. ബൃഹത്തായ ഈ അതിരിനെക്കുറിച്ചുള്ള പ്രശ്‌നങ്ങളെ മാര്‍ക്‌സ് കയ്യൊഴിയുകയും ലോകസമ്പദ്ഘടനയെക്കുറിച്ചും പ്രകൃതിയുടെ പ്രാപഞ്ചിക രാസവിനിമയത്തെക്കുറിച്ചുള്ള പ്രശ്‌നങ്ങളിലേക്കും മാത്രമായി പില്‍ക്കാലത്ത് മാര്‍ക്‌സ് മാറുന്നുവെന്ന് ഹാര്‍വി പറയുന്നതും സത്യമാണ്.[31] ചില കാര്യങ്ങളില്‍ മാര്‍ക്‌സിന്റെ വിശാലമായ പാരിസ്ഥിതിക വീക്ഷണം തീര്‍ച്ചയായും വ്യതിരിക്തമല്ലാതായിത്തീരുന്നുണ്ടെന്ന് മാത്രമല്ല അമൂര്‍ത്തമായിത്തീര്‍ന്നുകൊണ്ട് മൂര്‍ത്തമായ സാകല്യത്തിന്റെ (totality) തലത്തിലേക്ക് എത്തിച്ചേരാന്‍ കഴിയാതെപോകുന്നുമുണ്ട്. ഇതിനു കാരണം പ്രകൃതി-സമൂഹ വൈരുദ്ധ്യത്തിന്റെ വികാസപരിണാമവുമായി ബന്ധപ്പെട്ട ചരിത്ര മധ്യസ്ഥ കര്‍തൃത്വങ്ങളെക്കുറിച്ച് (historic mediations) സവിശേഷമായ ചര്‍ച്ചകള്‍ സാധ്യമാവണമെങ്കില്‍ അസംഖ്യം ശാസ്ത്രകൃതികള്‍ അന്നദ്ദേഹത്തിന് വായിക്കേണ്ടതുണ്ടായിരുന്നു.

എന്നിട്ടും ഈ ഭാരിച്ച ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറിയില്ല. മാര്‍ക്‌സിന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ പോലും ഭൂമിയുടെ ചരിത്രത്തില്‍ വന്‍വിനാശങ്ങള്‍ക്കു വഴി തെളിച്ച പൂര്‍വ്വകാല ഭൗമയുഗങ്ങളിലെ കാലാവസ്ഥാവ്യതിയാനങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട ഐസോതെര്‍മുകളിലെ (isotherms=ഭൂമിയിലെ ഉഷ്ണമേഖലകള്‍) വ്യതിയാനങ്ങള്‍ എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള കുറിപ്പുകള്‍ അദ്ദേഹം തയ്യാറാക്കിയിരുന്നുവെന്നും കാണാന്‍ കഴിയും. ഇന്നത്തെ ആഗോളതാപനത്തിനു കാരണമാവുകയും ജീവജാലങ്ങളുടെ ജീവന് മുഖ്യഭീഷണിയായിരിക്കുകയും ചെയ്തിരിക്കുന്നത് ഐസോതെര്‍മുകളില്‍ സംഭവിച്ച ഈ വ്യതിയാനമാണെന്നും ഇതു ധ്രുവപ്രദേശങ്ങളിലേക്കു ജീവജാതികളേക്കാള്‍ വേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നും പ്രമുഖ അമേരിക്കന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജയിംസ് ഹാന്‍സണ്‍ ചൂണ്ടിക്കാട്ടി.[32] പ്രകൃതിശാസ്ത്രത്തോടുള്ള മാര്‍ക്‌സിന്റെ അതീവ താല്‍പര്യത്തെ കാണിക്കുന്ന മറ്റൊരു റോയല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ ജോണ്‍ ടിന്‍ഡാളിന്റെ  ലെക്ചറുകളോടുള്ള മാര്‍ക്‌സിന്റെ ശ്രദ്ധയാണ്.  കാലവസ്ഥയെ പരിപാലിക്കുന്നതില്‍ ഹരിതഗൃഹപ്രഭാവത്തിനുള്ള പങ്കിനെ കുറിച്ചുള്ള ടിന്‍ഡാളിന്റെ ലക്ചറുകളില്‍ മാര്‍ക്‌സ് പങ്കെടുത്തിട്ടുണ്ട് എന്നത് സ്വാഭാവികമാണല്ലോ.[33] ഭൂമിയുടെ കാലാവസ്ഥയെ നിര്‍ണ്ണയിക്കുന്നതില്‍  സൗരറേഡിയേഷനും വിവിധതരം വാതകങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ച് ടിന്‍ഡാള്‍ തന്നെ നടത്തിയ പരീക്ഷണങ്ങളായിരുന്നു ആ ലക്ചറുകള്‍. ഈ രണ്ടു പ്രധാനപ്പെട്ട വിഷയങ്ങളേയും പ്രകൃതിയുടെ പ്രാപഞ്ചിക രാസവിനിമയവും ഉല്‍പ്പാദനത്തിനുള്ളില്‍ സമൂഹവും പ്രകൃതിയും തമ്മില്‍ നടക്കുന്ന സാമൂഹ്യ രാസവിനിമയ കൊടുക്കല്‍ വാങ്ങലുകളും മാര്‍ക്‌സ് ഗൗരവപൂര്‍വ്വം പരിഗണിച്ചിരുന്നുവെന്ന് പ്രകൃതി സാഹചര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ താല്‍പര്യങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. മനുഷ്യ തലമുറയുടെ ശ്രൃംഖലക്ക് ഉതകുന്ന ഈ ബന്ധങ്ങളുടെ സുസ്ഥിരതയെ ആശ്രയിച്ചാണു മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ഭാവി എന്നു കൃത്യമായും അദ്ദേഹം മനസിലാക്കിയിരുന്നു.[34]



അടുത്ത പേജില്‍ തുടരും
1  2  3

കുറിപ്പുകള്‍

1. Jason W. Moore, 'Transcending the Metabolic Rift',' Journal of Peasant Studies 38, no. 1 (January 2011): 1-2, 8, 11; Mindi Schneider and Philip M. McMichael, 'Deepening, and Repairing, the Metabolic Rift',' Journal of Peasant Studies 37, no. 3 (July 2010): 478, 482; Alexander M. Stoner, ''Sociobiophysicality and the Necessity of Critical Theory',' Critical Sociology, online version (March 19, 2013): 6-7.
2. Schneider and McMichael, 'Deepening, and Repairing, the Metabolic Rift',  481-82. See also Maarten de Kadt and Salvatore Engel-Di Mauro, 'Failed Promise', Capitalism, Nature, Socialism 12, no. 2 (2001): 50-56.
3. Georg Lukács, History and Class Consciousness (London: Merlin Press, 1968), 24.
4. 'പാശ്ചാത്യ മാര്‍ക്‌സിസം' (Western Marxism) എന്ന് ആദ്യമായി പ്രയോഗിച്ചത്, Adventure of the Dialectic  (Evanston, IL: Northwestern University Press, 1973) എന്ന തന്റെ കൃതിയില്‍ മൗറിസ് മെര്‍ളി-പോണ്ടി (Maurice Merleau-Ponty) ആണ്. ലൂക്കാച്ചിന്റെയും (Lukács) കാറല്‍ കോര്‍ഷ് (Karl Korsch), ഫ്രങ്ക് ഫര്‍ട്ട് സ്‌കൂള്‍, അന്റോണിയോ ഗ്രാംഷി മുതല്‍ മിക്ക പാശ്ചാത്യ ദാര്‍ശനിക മാര്‍ക്‌സിസ്റ്റുകളുടേയും കൃതികളില്‍ നിന്നാണ് ഇത് ഉരുത്തിരിഞ്ഞുവന്നത് എന്നാണ് കാണാന്‍ കഴിയുന്നത്. ഇതിന്റെ സുപ്രധാന സത്ത എന്നു പറയുന്നത് മേല്‍ സൂചിപ്പിച്ച പോലെ മാര്‍ക്‌സിസത്തിലുള്ള പോസിറ്റിവിസ്റ്റ് സ്വാധീനത്തോട്, വിശിഷ്യ പ്രകൃതിയുടെ വൈരുദ്ധ്യാത്മക സമീപനത്തോടുള്ള നിഷേധമാണ്. See Russell Jacoby, 'Western Marxism,' in Tom Bottomore, ed., A Dictionary of Marxist Thought (Oxford: Blackwell, 1983), 523-26.
5. John L. Stanley, Mainlining Marx (New Brunswick, NJ: Transaction Publishers, 2002), 1–61. എന്ന കൃതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഏംഗല്‍സിനെ സംരക്ഷിക്കാനുള്ള ഒരു സുപ്രധാന പ്രവണത കാണാനാവും. തങ്ങളുടെ വിഖ്യാതഗ്രന്ഥമായ The Dialectical Biologist എന്ന ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നതു തന്നെ ഇങ്ങനെയാണ്; ''മിക്ക അവസരങ്ങളിലും ഇത് തെറ്റായി മനസ്സിലാക്കിയ, എവിടെയൊക്കെ കണക്കാക്കപ്പെടുന്നുണ്ടോ അവിടങ്ങളിലൊക്കെ ശരിയായി മനസ്സിലാക്കിയ ഫ്രെഡറിക് ഏംഗല്‍സിന്.'' Richard Levins and Richard Lewontin, The Dialectical Biologist (Cambridge, MA: Harvard University Press, 1985), v.
6. Lucio Colletti, Marxism and Hegel (London: Verso, 1973), 191-93; Jacoby, 'Western Marxism', 524. See also Merleau-Ponty, Adventures of the Dialectic, 32; Jean-Paul Sartre, Critique of Dialectical Reason, vol. 1 (London: Verso, 2004), 32; Herbert Marcuse, Reason and Revolution (Boston: Beacon Press, 1960), 314; Alfred Schmidt, The Concept of Nature in Marx (London: New Left Books, 1971), 59-61; Steven Vogel, Against Nature (Albany: State University of New York Press, 1996), 14-19.
7. History and Class consciouness എന്ന ലൂക്കാച്ചിന്റെ ഗ്രന്ഥവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ ഗ്രാഷ്യ വ്യക്തമായി വാദിക്കുന്നുണ്ട്, പ്രകൃതിയുടെ വൈരുദ്ധ്യാത്മകതയെ പൂര്‍ണ്ണമായി നിഷേധിക്കുന്നത്. 'ആശയവാദ'ത്തിലേക്കോ 'ദ്വൈതവാദ'ത്തിലേക്കോ എത്തിച്ചേരും. മാത്രവുമല്ല ഭൗതികവാദ ലോകവീക്ഷണത്തെ അത് തകര്‍ക്കും. Antonio Gramsci, Selections from the Prison Notebooks (London: Merlin Press, 1971), 448.  ഭൗതിക വാദത്തില്‍ നിന്നുള്ള പാശ്ചാത്യദാര്‍ശനിക മാര്‍ക്‌സിസത്തിന്റെ വഴി പിരിയലിനോടുള്ള കടുത്ത വിമര്‍ശനത്തിനും, പ്രകൃതി സാഹചര്യങ്ങളോടുള്ള പരിഗണനയും മനസ്സിലാകണമെങ്കില്‍ ഈ കൃതി നോക്കുക; Sebastiano Timpanaro, On Materialism (London: Verso, 1975).
8. History and Class Consciousness, 207.
9. Lukács, History and Class Consciousness, xvii.
10. Georg Lukács, Conversations with Lukac (Cambridge, MA: MIT Press, 1974), 43. അതേ ഖണ്ഡികയില്‍ ലൂക്കാച്ച് താഴെ പറയുന്ന ഭാഗം കൂടി സാമൂഹ്യവശത്തെക്കുറിച്ച് വിശദീകരിക്കാനായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ''സമൂഹവും പ്രകൃതിയും തമ്മിലുള്ള രാസവിനിമയ ബന്ധം ഒരു സാമൂഹിക പ്രക്രിയകൂടിയാണ്. അതുകൊണ്ട് ചരിത്രത്തിലെ വര്‍ഗസമരത്തോട് പ്രതിപ്രവര്‍ത്തിക്കുന്ന ഒന്നായി ഈ പരികല്പനയെ മനസിലാക്കാന്‍ സാധ്യമാണ്.''
11. Schmidt, The Concept of Nature in Marx, 78–79.
12. Georg Lukács, A Defence of 'History and Class Consciousness': 'Tailism and the Dialectic' (London: Verso, 2003), 96, 106, 113–14, 130–31. ഇന്ദ്രിയങ്ങളിലൂടെയുള്ള ഐന്ദ്രികജ്ഞാനത്തിലൂടെയും യുക്തിസഹമായ അമൂര്‍ത്ത വല്‍ക്കരണത്തിലൂടെയും വിശിഷ്യ (എംഗല്‍സ് ഊന്നിയതുപോലെ) പരീക്ഷണങ്ങളെ പിന്‍പറ്റിക്കൊണ്ടുള്ള ഇത്തരം പ്രക്രിയകളിലൂടെ എപ്പിക്യൂറിയസും, ബേക്കണും ഫൊയര്‍ബാഹും ആധുനികശാസ്ത്രവും ഐന്ദ്രികജ്ഞാനത്തെയും അമൂര്‍ത്തവല്‍ക്കരണത്തെയും പ്രയോജനപ്പെടുത്തിക്കൊണ്ട് മഹത്തായ കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും പ്രകൃതിയും സാമൂഹ്യ ബന്ധങ്ങളും തമ്മിലുള്ള രാസവിനിമയയബന്ധത്തെ നിരന്തരം പരിവര്‍ത്തനപ്പെടുത്തുന്ന ഉല്‍പാദനബന്ധങ്ങളുടെ വികാസവുമായി തന്നെയാണ് ഇത് ആത്യന്തികമായി ബന്ധപ്പെട്ടിരിക്കുന്നത്. See Lukács, History and Class Consciousness, xix–xx, and A Defence of 'History and Class Consciousness,' 130-32; John Bellamy Foster, Brett Clark, and Richard York, The Ecological Rift (New York: Monthly Review Press, 2010), 229-31.  കുറിപ്പ്: ഈ അധ്യായത്തില്‍ ലൂക്കാച്ചിനെ ഉദ്ദരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ വൈരുദ്ധ്യവാദത്തെ കുറിച്ചുള്ള എന്റെ എല്ലാ വ്യാഖ്യാനങ്ങളിലും മാറ്റം വന്നിട്ടുണ്ട്.
13. Istvan Meszaros, Marx's Theory of Alienation (London: Merlin Press, 1970), 99-119, 162-65, 195-200, and Beyond Capital (New York: Monthly Review Press, 1995), 170-77, 872-97. മാര്‍ക്‌സ് ''P'' എന്ന് ഉപയോഗിച്ചിരിക്കുന്നത് പലപ്പോഴും പ്രോര്‍ട്ടി എന്ന് തെറ്റിധരിക്കപ്പെടുന്നതിനാല്‍  Marx's Theory of Alienation എന്ന കൃതിയില്‍ മെസാറോസ്  ഇന്‍ഡസ്ട്രി എന്ന അര്‍ത്ഥത്തില്‍ ''I'' എന്ന അക്ഷരമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇന്‍ഡസ്ട്രി എന്നതിന് അദ്ദേഹം പ്രൊഡക്ഷന്‍ എന്ന് തന്നെയാണ് അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നത്.
14. Karl Marx, Capital, vol. 3 (London: Penguin, 1981), 949.
15. See John Bellamy Foster, Marx's Ecology (New York: Monthly Review Press, 2000), 149-54.
16. Liebig quoted in K. William Kapp, The Social Costs of Private Enterprise (New York: Shocken Books, 1971), 35.
17. Karl Marx and Frederick Engels, Collected Works, vol. 42 (New York: International Publishers, 1975), 227.
18. Foster, Marx's Ecology, 155-62.
19. Karl Marx, Capital, vol. 1 (London: Penguin, 1976), 637-38.
20. Marx, Capital, vol. 1, 860; Brett Clark and John Bellamy Foster, 'Guano: The Global Metabolic Rift and the Fertilizer Trade,' in Alf Hornborg, Brett Clark, and Kenneth Hermele, eds., Ecology and Power (London: Routledge, 2012), 68-82.
21. Marx, Capital, vol. 3, 754, 959.
22. See Ryan Wishart, 'The Metabolic Rift: A Selected Bibliography', October 16, 2013, http://monthlyreview.org/ commentary/metabolic-rift; Foster, Clark, and York, The Ecological Rift; Paul Burkett, Marxism and Ecological Economics (Boston: Brill, 2006).
23. Moore,'Transcending the Metabolic Rift,' 1-2, 8, 11.
24. Stoner, 'Sociobiophysicality and the Necessity of Critical Theory,' 7.  രാസവിനിമയ വിള്ളല്‍ എന്ന ആശയം 'പ്രതിഫലനാത്മകമല്ല' എന്ന് സ്റ്റോര്‌ണെര്‍ വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം തന്റെ വിമര്‍ശനമുന തിരിക്കുന്നത് കൂടുതലും ഈ ലേഖകനിലേയ്ക്കാണ്. അല്ലാതെ മാര്‍ക്‌സിന് നേരെയല്ല . അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ അടിസ്ഥാനം ഇതാണ്; ''രാസവിനിമയത്തിലെ വിള്ളല്‍ എന്ന സിദ്ധാന്തത്തെ മാര്‍ക്‌സിന്റെ മേല്‍ ആരോപിക്കുന്നത് സൂക്ഷിച്ചു വേണം. കാരണം അദ്ദേഹം ഈ പദപ്രയോഗം എവിടെയും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അത്തരമൊരു പദപ്രയോഗവുമായി ബന്ധപ്പെട്ട സിദ്ധാന്തത്തില്‍ എത്തിയിട്ടുമില്ല.'' എന്നിരുന്നാലും മെറ്റബോളിസത്തെ കുറിച്ച് മാര്‍ക്‌സ് (1857-58 കാലത്തുള്ള ഗ്രുന്ദ്‌റൈസ് മുതല്‍ 1879-80 കാലത്തുള്ള Notes on Adolph Wagner വരെയുള്ളവയില്‍) നടത്തിയിട്ടുള്ള പരാമര്‍ശങ്ങളെല്ലാം തന്നെ വാസ്തവത്തില്‍ ഇല്ലാത്തതാണെന്നും തെറ്റായി ആരോപിക്കപ്പെട്ടതാണെന്നും സ്റ്റോണ്‍ ചിന്തിക്കുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ ഒരു തെളിവും നമുക്ക് നല്‍കുന്നില്ല (അഡോര്‍നോയെ പരാമര്‍ശിക്കുകമാത്രമെ ചെയ്യുന്നുള്ളു.)
25. Schneider and McMichael, 'Deepening, and Repairing, the Metabolic Rift,' 478-82.  ഷ്‌നെയ്ദറിന്റെയും മാക്മിഖായേലിന്റെയും അഭിപ്രായത്തില്‍ പ്രകൃതിയും സമൂഹവും തമ്മിലുള്ള രാസവിനിമയപരമായ വിള്ളല്‍ കേവലം 'ജ്ഞാനസിദ്ധാന്തപരമായ ഒരു വിള്ള'ലാണ്. ചിന്തയില്‍ മാത്രമാണ് ഇത്തരത്തില്‍ പ്രകൃതിയെയും സമൂഹത്തെയും പിളര്‍ത്തിമാറ്റാന്‍ കഴിയൂ. വൈരുദ്ധ്യാത്മക വീക്ഷണത്തില്‍ നോക്കുകയാണെങ്കില്‍ ഇത് വിവിധതരത്തിലുള്ള ദ്വൈതവാതങ്ങളെയാണ് സൃഷ്ടിക്കുക. ഇങ്ങനെയാണ് അവര്‍ വാദിക്കുന്നത്.  മാര്‍ക്‌സിന്റെ സിദ്ധാന്തത്തെ ഭാഗികമായി കണ്ടുകൊണ്ടാണ് ഇത്തരത്തില്‍ അവര്‍ വീക്ഷണം ചെയ്യുന്നത്. മാര്‍ക്‌സ് തുടര്‍ച്ചയായി സമൂഹ-പ്രകൃതി ബന്ധത്തെ കുറിച്ചുള്ള വിലയിരുത്തലില്‍ ഏകപക്ഷീയമാണെന്നും പലപ്പോഴും അത് മൂലധന സിദ്ധാന്തത്തില്‍ പാരിസ്ഥിതിക ബന്ധങ്ങളില്‍ നിന്ന് മൂല്യത്തിന്റെയും പ്രകൃതിയുടെയും അമൂര്‍ത്തവല്‍ക്കരണത്തെ കുറച്ചുകൊണ്ട് രീതിശാസ്ത്രപരമായി ദ്വൈതവാദത്തിലേയ്ക്ക് കൂപ്പുകുത്തുന്നുണ്ടത്രേ. അവര്‍ മനസിലാക്കാത്ത കാര്യം മൂലധനത്തിന്റെ മൂല്യഘടനയുടെ വിമര്‍ശനത്തിലാണ് മാര്‍ക്‌സ് മൂല്യബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നാണ്. അദ്ദേഹത്തിന്റെ പരികല്‍പനയില്‍, പാരിസ്ഥിതിക ബന്ധങ്ങളില്‍ മൂലധനം അതിന്റെ മൂല്യത്തിന്റെ അമൂര്‍ത്തവല്‍ക്കരണത്തിന് പിന്തുണ നല്‍കില്ല. അന്യവല്‍കൃതമായ ഒരു ഉല്‍പാദനരീതി എന്ന നിലയിലുള്ള സ്വഭാവം ആയിരിക്കും അത് പിന്‍പറ്റുക. മുതലാളിത്തത്തിന്‍ കീഴില്‍ മൂല്യത്തെ സമ്പത്തില്‍ നിന്ന് വേര്‍തിരിച്ച് കാണുന്നതിലൂടെ -മൂല്യത്തില്‍ നിന്ന് വിപരീതമായി സമ്പത്തിന്റെ സ്രോതസ്സുകള്‍ അധ്വാനവും ഭൂമിയുമാണ് -  മാര്‍ക്‌സ് അത് മനസ്സിലാക്കിയിരുന്നു എന്ന് വ്യക്തം. See Karl Marx, Critique of the Gotha Programme (New York: International Publishers, 1938), 3.
26. Marx and Frederick Engels, Collected Works, vol. 30, 54-66.
27. Such an analysis of course needs to be integrated with Marx's value-theory-based critique. This was accomplished in Paul Burkett, Marx and Nature (New York: St. Martin's Press, 1999).
28. സമൂഹം ഭൗതികമായാണ് ഉല്‍പാദിപ്പിക്കുന്നത് എന്നതുകൊണ്ട് തന്നെ തീര്‍ച്ചയായും വസ്തുനിഷ്ഠമാണ് - അത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള രാസവിനിമയത്തിന്റെ ചരിത്രപരമായ ഒരു പ്രകടിതരൂപമാണ്. See Lukac's, A Defence of 'History and Class Consciousness,' 100-1, 115.
29. ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും കാര്യത്തില്‍ അമൂര്‍ത്തവല്‍ക്കരണത്തിന്റെ അടിസ്ഥാനമെന്നനിലയിലുള്ള ''ഒറ്റതിരിച്ച് പരിശോധിക്കല്‍'' (isolation) ന്റെ പങ്കിനെ കുറിച്ച് മനസിലാക്കാന്‍ കാണുക, Hyman Levy, The Universe of Science (New York: Century Company, 1933), 31-81, and A Philosophy for a Modern Man (New York: Alfred A. Knopf, 1938), 30-36; Bertell Ollman, Dialectical Investigations (New York: Routledge, 1993), 24-27; Paul Paolucci, Marx's Scientific Dialectics (Chicago: Haymarket Books, 2007), 118-23, 136-42; and Richard Lewontin and Richard Levins, Biology Under the Influence (New York: Monthly Review Press, 2007), 149-66.
30. See Istvsn Maszaros, Lukac's' Concept of Dialectic (London: Merlin Press, 1972), 61-91.2.
31. David Harvey, 'History versus Theory: A Commentary on Marx's Method in Capital,' Historical Materialism 20, no. 2 (2012): 12-14, 36.
32. Karl Marx and Friedrich Engels, MEGA IV, 26 (Berlin: Akademie Verlag, 2011), 214-19. See also Joseph Beete Jukes, The Student's Manual of Geology, third edition (Edinburgh: Adam and Charles Black, 1872), 476-512; James Hansen, Storms of My Grandchildren (New York: Bloomsbury, 2009), 146-47.
33. Michael Hulme, 'On the Origin of 'The Greenhouse Effect': John Tyndall's 1859 Interrogation of Nature', Weather 64, no. 5 (May 2009): 121-23; Daniel Yergin, The Quest (New York: Penguin, 2011), 425-28; Friedrich Lessner, 'Before 1848 and After', in Institute for Marxism-Leninism, ed., Reminiscences of Marx and Engels (Moscow: Foreign Languages Publishing House, n.d.), 161; Y.M. Uranovsky, 'Marxism and Natural Science', in Nikolai Bukharin, et. al., Marxism and Modern Thought (New York: Harcourt, Brace and Co., 1935), 140; Spencer R. Weart, The Discovery of Global Warming (Cambridge, MA: Harvard University Press, 2003), 3-4; W.O. Henderson, The Life of Friedrich Engels, vol. 1 (London: Frank Cass, 1976), 262.
34. ഇതുമായി ബന്ധപ്പെട്ട വളരെ രസകരമായ ഒരു കാര്യം ഭൂഗോളത്തിലെ ജീവിവര്‍ഗങ്ങളെ നശിപ്പിക്കുന്ന ദുരന്തപൂര്‍ണമായ മനുഷ്യ ഇടപെടലിനെ കുറിച്ചുള്ള വിമര്‍ശനത്തിലൂടെ വിശിഷ്യ The Effacement of Nature by Man   എന്ന ലേഖനത്തിലൂടെ മാര്‍ക്‌സിന്റെ സുഹൃത്തായ ലങ്കെസ്റ്റര്‍ ഉയര്‍ന്നു വരികയുണ്ടായി എന്നതാണ്. See E. Ray Lankester, Science From an Easy Chair (New York: Henry Holt, 1913), 373-79.


അടുത്ത പേജില്‍ തുടരും
1  2  3


Tuesday, June 10, 2014

മാര്‍ക്‌സിസവും ജാതിയും


നാടുവാഴിത്തസമൂഹത്തിന്റെ ഉപരിഘടനയായി ജാതിയെ കാണുന്ന സമീപനമാണ് പല മാര്‍ക്‌സിസ്റ്റുകളും സ്വീകരിക്കുന്നത്. നാടുവാഴിത്തവ്യവസ്ഥയുടെ ആധിപത്യത്തില്‍ ഇടിവുകളുണ്ടായിട്ടുള്ള കേരളത്തില്‍ പോലും ജാതിവ്യവസ്ഥ പരോക്ഷമായി പ്രവര്‍ത്തിക്കുന്നതും കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നതും സമകാല അനുഭവമാണ്. നാടുവാഴിത്തവ്യവസ്ഥയ്ക്കു മുന്നേ തന്നെ ജാതി-വര്‍ണ്ണവ്യവസ്ഥകള്‍ നിലനിന്നിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു താനും. ജാതിയെ ഫ്യൂഡല്‍ ഉല്പാദനബന്ധങ്ങളോടു മാത്രമായി ചേര്‍ത്തുവച്ചു കാണുന്നതു മാത്രമല്ല പ്രശ്‌നം. ജാതിയെ ഉപരിഘടനയായി കാണുന്നതിനെ തന്നെ പ്രശ്‌നവല്ക്കരിക്കേണ്ടിയിരിക്കുന്നു. വി.വിജയകുമാര്‍ എഴുതുന്നു...




ഒപ്പിനിയന്‍ വി.വിജയകുമാര്‍


ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷ സ്വഭാവമായ ജാതിവ്യവസ്ഥയെ ശരിയായ രീതിയില്‍ സംബോധന ചെയ്യാന്‍ ഇന്നേ വരെയുള്ള മാര്‍ക്‌സിസ്റ്റുവിശകലനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നു തീര്‍ച്ച!  വ്യവസ്ഥാപിതമായ മാര്‍ക്‌സിസ്റ്റുനിലപാടുകളിലെ പരിമിതികളും ജാതിയുടേയും ജാതിവ്യവസ്ഥയുടേയും കീഴാളസമരങ്ങളുടേയും വിശകലനങ്ങളുമായി ബന്ധപ്പെട്ട് മുന്നോട്ടുവയ്ക്കപ്പെടുന്ന യാന്ത്രികസമീപനങ്ങളും മാര്‍ക്‌സിസ്റ്റുകള്‍ക്കും ഈ സവിശേഷവ്യവഹാരത്തിന്റെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമിടയില്‍, പരസ്പരം സംവദിക്കാന്‍ വിസമ്മതിക്കുന്ന രീതിയില്‍ വഷളായ ബന്ധങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥയെ വര്‍ഗ്ഗവ്യവസ്ഥയുമായി ബന്ധിപ്പിക്കാനുതകുന്ന പ്രശ്‌നീകരണങ്ങളോടും സിദ്ധാന്തീകരണങ്ങളോടും കീഴാളചിന്തകര്‍ വിമനസ്‌ക്കരാകുന്നുവെന്ന വിമര്‍ശനം മാര്‍ക്‌സിസ്റ്റുകള്‍ ഉയര്‍ത്തുന്നു. ഒരുമിച്ചു നില്‌ക്കേണ്ട വിമോചനശക്തികളെ അകറ്റുകയും പ്രതിലോമശക്തികളെ സഹായിക്കുകയും ചെയ്യുന്ന ഈ അവസ്ഥ മാറ്റിത്തീര്‍ക്കപ്പെടേണ്ടതാണെന്ന് തുടക്കത്തിലേ പറയണം.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭവിഷ്യത്തുകളെ വിശകലനം ചെയ്യുന്ന കാള്‍ മാര്‍ക്‌സിന്റെ ലേഖനത്തില്‍ ജാതിവ്യവസ്ഥയെ കുറിച്ചു രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളാണ് പില്‍ക്കാലത്തെ മാര്‍ക്‌സിസ്റ്റു സിദ്ധാന്തീകരണങ്ങളുടെ മുഖ്യ അടിസ്ഥാനമായി നിന്നത്. മാര്‍ക്‌സ് എഴുതി: 'റെയില്‍വേയുടെ ഫലമായി ഉണ്ടാകാന്‍ പോകുന്ന ആധുനികവ്യവസായം ഇന്ത്യയിലെ ജാതിവ്യവസ്ഥയ്ക്ക് അടിസ്ഥാനമായ പരമ്പരാഗത പ്രവൃത്തിവിഭജനത്തെ, ഇന്ത്യന്‍ പുരോഗതിയുടേയും ഇന്ത്യന്‍ സ്വാതന്ത്യത്തിന്റേയും മുന്നില്‍ കിടക്കുന്ന ആ വലിയ തടസ്സങ്ങളെ തട്ടിനീക്കും.'' സ്വയം വികസിക്കേണ്ട ഇന്ത്യയിലെ സാമൂഹികാവസ്ഥയെ ജാതിവ്യത്യാസങ്ങളും അടിമത്തവും മറ്റും ചേര്‍ന്ന് ഒരിക്കലും മാറ്റമില്ലാത്ത ഒരു സ്വാഭാവിക തലയിലെഴുത്താക്കി മാറ്റിയെന്ന്, മൃഗപ്രായമായ അവസ്ഥകളിലേക്കു നയിച്ചുവെന്ന് മറ്റൊരു ലേഖനത്തില്‍ മാര്‍ക്‌സ് എഴുതിയതിന്റെ തുടര്‍ച്ചയായി ഈ വാക്കുകളെ വായിക്കണം. മാര്‍ക്‌സിന്റെ ഇത്തരം നിരീക്ഷണങ്ങളെല്ലാം തന്നെ ഇന്ത്യയെ കുറിച്ച് അദ്ദേഹത്തിനു ലഭ്യമായിരുന്ന പരിമിതമായ അറിവുകളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. ജാതിവ്യവസ്ഥയുടെ സങ്കീര്‍ണ്ണതകളേയും സവിശേഷതകളേയും തൊട്ടടുത്തറിയാനുള്ള ഉപകരണങ്ങളൊന്നും മാര്‍ക്‌സിനു ലഭ്യമായിരുന്നില്ല. തനിക്കു ലഭിച്ച പരിമിതമായ വിവരങ്ങളുടെ അടിത്തറയില്‍, മാര്‍ക്‌സ് മുന്നോട്ടുവച്ച സാമാന്യനിരീക്ഷണങ്ങളെ പ്രസ്ഥാനത്തില്‍ മുന്‍കൈ നേടിയ സോവിയറ്റ് മാര്‍ക്‌സിസ്റ്റുകളുടെ നിലപാടുകളുടേയും സമീപനങ്ങളുടേയും അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുന്നതും സിദ്ധാന്തവല്‍ക്കരിക്കുന്നതുമാണ് പിന്നീടു നാം കാണുന്നത്.

നാടുവാഴിത്തസമൂഹത്തിന്റെ ഉപരിഘടനയായി ജാതിയെ കാണുന്ന സമീപനമാണ് പല മാര്‍ക്‌സിസ്റ്റുകളും സ്വീകരിക്കുന്നത്. നാടുവാഴിത്തവ്യവസ്ഥയുടെ ആധിപത്യത്തില്‍ ഇടിവുകളുണ്ടായിട്ടുള്ള കേരളത്തില്‍ പോലും ജാതിവ്യവസ്ഥ പരോക്ഷമായി പ്രവര്‍ത്തിക്കുന്നതും കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നതും സമകാല അനുഭവമാണ്. നാടുവാഴിത്തവ്യവസ്ഥയ്ക്കു മുന്നേ തന്നെ ജാതി-വര്‍ണ്ണവ്യവസ്ഥകള്‍ നിലനിന്നിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു താനും. ജാതിയെ ഫ്യൂഡല്‍ ഉല്പാദനബന്ധങ്ങളോടു മാത്രമായി ചേര്‍ത്തുവച്ചു കാണുന്നതു മാത്രമല്ല പ്രശ്‌നം. ജാതിയെ ഉപരിഘടനയായി കാണുന്നതിനെ തന്നെ പ്രശ്‌നവല്ക്കരിക്കേണ്ടിയിരിക്കുന്നു.  ഉല്പാദനരീതിയോട് പ്രതിപ്രവര്‍ത്തിച്ചു കൊണ്ട് വര്‍ഗ്ഗങ്ങളെ തന്നെ രൂപപ്പെടുത്തുന്ന, ഉല്പാദനബന്ധങ്ങളെ തന്നെ മാറ്റിത്തീര്‍ക്കുന്ന ശക്തിയായി ജാതിവ്യവസ്ഥ പഴയകാലത്തു പ്രവര്‍ത്തിച്ചിട്ടുണ്ടാകണം. ജാതിവ്യവസ്ഥയുടെ അതിനിശിതമായ സ്വാധീനം ദളിതര്‍ക്കോ അടിസ്ഥാനജനവിഭാഗങ്ങള്‍ക്കോ മാത്രമല്ല, സമൂഹത്തിലെ മദ്ധ്യവര്‍ഗ്ഗജനവിഭാഗങ്ങള്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും തന്നെ ഋണാത്മകമായ ഫലങ്ങളാണ് നല്കിയതെന്നും കാണണം. ഇന്ത്യയിലെ ശാസ്ത്രത്തിന്റെ തകര്‍ച്ചക്ക് ജാതിവ്യവസ്ഥ കാരണമായിരുന്നുവെന്ന് ഡോ: പി.സി.റേ കണ്ടെത്തുന്നുണ്ട്. കായികാദ്ധ്വാനം ആവശ്യമുളള ജോലികള്‍ ചെയ്യുന്ന സാങ്കേതികവിദഗ്ദ്ധരുടേയും കരകൗശലവിദഗ്ദ്ധരുടേയും മറ്റും സാമൂഹിക അന്തസ്സിന്റെ മേല്‍ ജാതിവ്യവസ്ഥ വലിയ തോതിലുളള പ്രഹരങ്ങളേല്പിച്ചിരുന്നു. കായികാദ്ധ്വാനത്തിന്റെ അന്തസ്സ് ഇടിഞ്ഞതും തൊഴിലുകള്‍ പാരമ്പര്യമനുസരിച്ച് ചെയ്യേണ്ടവയായി മാറിത്തീര്‍ന്നതും ബൗദ്ധികപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന സാമൂഹികവിഭാഗങ്ങളെ കായികാദ്ധ്വാനത്തിന്റെ മേഖലയില്‍ നിന്നും ഒഴിവാക്കുന്നതിലേക്കാണ് നയിച്ചത്. സുശ്രുതസംഹിത അനുസരിച്ച് മൃതശരീരത്തെ കീറിമുറിക്കുന്നതും ആന്തരികാവയവങ്ങളുടെ വിശദമായ നിരീക്ഷണങ്ങള്‍ നടത്തുന്നതും ഒരു ശസ്ത്രക്രിയാവിദ്യാര്‍ത്ഥിയുടെ പഠനത്തിന് അനുപേക്ഷണീയമായിരുന്നു.


വര്‍ഗ്ഗവ്യവസ്ഥയെ രൂപപ്പെടുത്താനുള്ള ജാതിവ്യവസ്ഥയുടെ ശേഷിയെ കാണാതിരിക്കുകയും  സ്വേച്ഛാചലനങ്ങളില്ലാത്ത ഉപരിഘടനയായി അതിനെ കാണുകയും ചെയ്തുവെന്നതു മാത്രമല്ല, ഉപരിഘടനയെ കുറിച്ചുള്ള ഔദ്യോഗികമാര്‍ക്‌സിസ്റ്റുകളുടെ ധാരണകള്‍ തന്നെ അത്യന്തം യാന്ത്രികവും മാര്‍ക്‌സിസ്റ്റുവിരുദ്ധവുമായിരുന്നുവെന്നാണ് പറയേണ്ടത്. 



ബുദ്ധിജീവിതത്തില്‍ ഇടപെടുന്ന ഉപരിവര്‍ഗങ്ങള്‍ക്ക് ശവശരീരത്തെ തൊടുന്നതും കീറിമുറിക്കുന്നതും ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ നിഷിദ്ധമായതോടെ, ശസ്ത്രക്രിയാശാസ്ത്രത്തിന്റെ രീതിശാസ്ത്രം തന്നെ നിരോധിക്കപ്പെടുകയായിരുന്നു. വാഗ്ഭടന്റെ കാലത്തിനു ശേഷം അനാട്ടമിയും സര്‍ജ്ജറിയും ഉപയോഗമില്ലാത്തവയായി തീര്‍ന്നുവെന്ന് പി.സി.റേ എഴുതുന്നു.  മാനവികമൂല്യങ്ങള്‍ക്കെതിരായി മാത്രമല്ല, പുരോഗാമിയായ എല്ലാ മൂല്യങ്ങള്‍ക്കുമെതിരെയാണ് ജാതിവ്യവസ്ഥ നിലകൊള്ളുന്നതെന്നാണ് ഈ ചരിത്രം വെളിപ്പെടുത്തുന്നത്. ജാതിവ്യവസ്ഥ വര്‍ഗ്ഗവ്യവസ്ഥയേയും സാമൂഹികാവസ്ഥയേയും എങ്ങനെ സ്വാധീനിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നുവെന്നതിന് തെളിവായി പി.സി. റേയുടെ വിവരണങ്ങള്‍ മാറിത്തീരുന്നുമുണ്ട്. വര്‍ഗ്ഗവ്യവസ്ഥയെ തന്നെ രൂപപ്പെടുത്താന്‍ കഴിയുന്ന ജാതിവ്യവസ്ഥയെ വര്‍ഗ്ഗവ്യവസ്ഥയിലെ ഏകപക്ഷീയമായ മാറ്റങ്ങള്‍ കൊണ്ട്, അവ എത്ര വിപ്ലവകരമാണെങ്കില്‍ പോലും, ഇല്ലാതാക്കാന്‍ കഴിയുമെന്നു ശഠിക്കുന്നത് ആപത്ക്കരമായ അവിവേകമാണ്. പരസ്പരസ്വാധീനത്തിന്റേയും പരസ്പരപോഷണത്തിന്റേയും അതിസങ്കീര്‍ണ്ണമായ ബന്ധങ്ങളെ ലളിതസമവാക്യങ്ങളില്‍ എഴുതാനുള്ള ശ്രമം എതിര്‍ക്കപ്പെടേണ്ടതു തന്നെ!  മാര്‍ക്‌സിസ്റ്റുകളുടെ അടിത്തറ - മേല്‍പ്പുര സിദ്ധാന്തത്തിന്റെ സര്‍ഗാത്മകശേഷിയെ ഉള്‍ക്കൊള്ളാനും ഉപയോഗപ്പെടുത്താനും അതിനെ യാന്ത്രികമായി വ്യാഖ്യാനിച്ചവര്‍ക്ക് കഴിയുകയുണ്ടായില്ല.

വര്‍ഗ്ഗവ്യവസ്ഥയെ രൂപപ്പെടുത്താനുള്ള ജാതിവ്യവസ്ഥയുടെ ശേഷിയെ കാണാതിരിക്കുകയും  സ്വേച്ഛാചലനങ്ങളില്ലാത്ത ഉപരിഘടനയായി അതിനെ കാണുകയും ചെയ്തുവെന്നതു മാത്രമല്ല, ഉപരിഘടനയെ കുറിച്ചുള്ള ഔദ്യോഗികമാര്‍ക്‌സിസ്റ്റുകളുടെ ധാരണകള്‍ തന്നെ അത്യന്തം യാന്ത്രികവും മാര്‍ക്‌സിസ്റ്റുവിരുദ്ധവുമായിരുന്നുവെന്നാണ് പറയേണ്ടത്. ഉല്പാദനവ്യവസ്ഥയും സാമ്പത്തികഘടകങ്ങളും നിര്‍ണ്ണയിക്കുന്ന അടിത്തറയേയും അതിന്റെ കേവലമായ പ്രതിഫലനമായി ഉപരിഘടനയേയും കാണുന്ന അത്യന്തം ന്യൂനീകൃതവും യാന്ത്രികവുമായ സമീപനങ്ങളിലാണ് ഔദ്യാഗിക മാര്‍ക്‌സിസ്റ്റ് നേതൃത്വം നിലയുറപ്പിച്ചിരുന്നത്. ഭൗതികോല്പാദനത്തെ സവിശേഷമായ ചരിത്രയാഥാര്‍ത്ഥ്യം എന്ന നിലയ്ക്കു നോക്കിക്കാണണമെന്ന മാര്‍ക്‌സിന്റെ നിര്‍ദ്ദേശത്തെ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്തിടത്തോളം സാമ്പത്തികനിര്‍ണ്ണയവാദത്തിലും ഏകപക്ഷീയതകളിലും അത് എത്തിപ്പെട്ടിരുന്നു. ഫ്രാന്‍സ് മെഹ്‌റിങിനും ജോസഫ് ബ്ലോഹിനും മറ്റും എഴുതിയ കത്തുകളില്‍, ഭൗതികവാദപരമായ ചരിത്രവീക്ഷണത്തില്‍ ഉല്പാദനത്തിനും പ്രത്യുല്പാദനത്തിനുമുള്ള നിര്‍ണ്ണായകസ്ഥാനങ്ങളെ കുറിച്ചു പറയുന്ന എംഗല്‍സ്, സാമ്പത്തികഘടകമാണ് ഏക നിര്‍ണ്ണായകഘടകമെന്നു പറയുന്നതിനെ അര്‍ത്ഥശൂന്യമെന്നു വിളിക്കുന്നതും ഉപരിഘടന പ്രതിപ്രവര്‍ത്തനങ്ങളിലൂടെ അടിത്തറയെ മാറ്റിത്തീര്‍ക്കുന്നതിനെ കുറിച്ചു പറയുന്നതും കേള്‍ക്കാന്‍ കഴിയാത്തിടത്തോളം ഔദ്യാഗിക മാര്‍ക്‌സിസ്റ്റുകള്‍ ബധിരരായിരുന്നു.

ആധുനികവ്യവസായത്തിന്റെ വളര്‍ച്ചയും അത് കെട്ടഴിച്ചുവിട്ടേക്കാവുന്ന വര്‍ഗ്ഗസമരവും ജാതിവ്യവസ്ഥയ്ക്ക് വലിയ പ്രഹരങ്ങള്‍ ഏല്പിക്കുമെന്ന് മാര്‍ക്‌സ് പ്രതീക്ഷിച്ചിരുന്നു. ബ്രാഹ്മണന്റേയും ദളിതന്റേയും ശരീരങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം നിഷ്‌ക്കര്‍ഷിച്ചിരുന്ന ജാതിമൂല്യങ്ങളെ വിഗണിച്ച്, ദരിദ്രനായ ബ്രാഹ്മണനും ദളിതനും ഒരേ ബോഗിയിലെ ഇരിപ്പിടത്തിലെ യാത്രക്കാരാക്കി മാറ്റാന്‍ (വരേണ്യവല്ക്കരണം ഇതരരൂപങ്ങളില്‍ സ്ഥാപിച്ചുകൊണ്ടു തന്നെ)ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളിലൊന്നായി വികസിച്ച ഇന്ത്യന്‍ റെയില്‍വേക്കു കഴിഞ്ഞെങ്കിലും ജാതിവ്യവസ്ഥയുടെ മൂല്യവ്യവസ്ഥ ഏറെയൊന്നും ചോദ്യം ചെയ്യപ്പെടാതെ ഇന്ത്യന്‍ മനസ്സുകളില്‍ ഇപ്പോഴും നിലനില്ക്കുന്നു. ബ്രിട്ടീഷുകാരാണ് നമുക്കു സന്യാസം നല്കിയതെന്ന ശ്രീനാരായണന്റെ വാക്കുകളില്‍ യാഥാര്‍ത്ഥ്യത്തിന്റെ മൂലകങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതിന്നപ്പുറം ഇന്ത്യയില്‍ തങ്ങള്‍ സ്ഥാപിച്ച ഭരണയന്ത്രത്തോടും ചൂഷണയന്ത്രത്തോടും ജാതിയന്ത്രത്തെ സമര്‍ത്ഥമായി കൂട്ടിച്ചേര്‍ക്കുകയാണ് അധിനിവേശശക്തികള്‍ ചെയ്തത്. മുതലാളിത്തത്തിന്റെ സാമൂഹികപരിവര്‍ത്തനശേഷികളിലുപരിയായി അധിനിവേശതാല്പര്യങ്ങളാണ് ഇന്ത്യയിലെ ഇംഗ്ലീഷ് ഭരണത്തില്‍ പ്രവര്‍ത്തനസജ്ജമായിരുന്നത്. ഇംഗ്ലണ്ടിലെ പ്രഭുത്വത്തോട് ബ്രിട്ടീഷ് മുതലാളിത്തം സ്വീകരിച്ച സമീപനത്തില്‍ നിന്നും വളരെ വ്യത്യസ്തമായ സമീപനമാണ് ഇന്ത്യയിലെ ഭൂപ്രഭുത്വത്തോടും നാടുവാഴിത്തത്തോടും അതു സ്വീകരിച്ചത്. ഇന്ത്യയിലെ നാടുവാഴിത്തത്തിന്റെ പ്രതിലോമമൂല്യങ്ങളോട് ബ്രിട്ടീഷ് കൊളോണിയലിസം സന്ധിയിലാകുകയും അതിനെ സ്വന്തം താല്പര്യങ്ങള്‍ക്കനുസൃതമായി ഉപയോഗിക്കുകയും ചെയ്തു. ബ്രിട്ടനിലെ പ്രഭുക്കന്മാരുടെ അഭിജാത അവകാശങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടുചെയ്ത അതേ ആളുകള്‍ തന്നെ, തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങള്‍ക്കുവേണ്ടിയുളള ഒരു നയത്തിന്റെ ഭാഗമെന്ന നിലയില്‍, അതിനേക്കാള്‍ മോശമായ ഇന്ത്യയിലെ പ്രഭുക്കന്മാരേയും രാജാക്കന്മാരേയും നിലനിര്‍ത്തുന്നതിനുവേണ്ടി വോട്ടുചെയ്ത കാര്യം മാര്‍ക്‌സ് തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, കൊളോണിയലിസത്തെ 'രക്തമൂറ്റുന്ന പ്രക്രിയ'' എന്നു വിളിച്ചു വിമര്‍ശിക്കുമ്പോഴും മുതലാളിത്തത്തെ കൊളോണിയലിസവുമായി ബന്ധിപ്പിക്കുന്ന വലിയ വിശകലനങ്ങള്‍  മാര്‍ക്‌സില്‍ നിന്നും ഉണ്ടായില്ല. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് കൊളോണിയലിസത്തെ മുതലാളിത്തവുമായി ബന്ധിപ്പിക്കുന്ന സിദ്ധാന്തീകരണങ്ങളിലേക്ക് മാര്‍ക്‌സ് നീങ്ങിയിരുന്നുവെങ്കില്‍ ജാതിവ്യവസ്ഥയുടെ സങ്കീര്‍ണ്ണതകളെ മനസ്സിലാക്കാനുള്ള ശ്രമങ്ങളില്‍ അദ്ദേഹത്തിനു മുഴുകേണ്ടി വരുമായിരുന്നു!


ഉല്പാദനവ്യവസ്ഥയുമായി ജാതിവ്യവസ്ഥ ഉദ്ഗ്രഥിക്കപ്പെടുന്നത് തൊഴില്‍വിഭജനത്തിലൂടെയാണ്. ഒരേ ജാതിയില്‍ പിറന്നവര്‍ ഒരേ തൊഴിലുകള്‍ ചെയ്യണം. നിലം ഉഴുകേണ്ടവര്‍, കൊട്ടയും പനമ്പും നെയ്യേണ്ടവര്‍, ലോഹപ്പണി ചെയ്യേണ്ടവര്‍, ക്ഷേത്രങ്ങളില്‍ പൂജ നടത്തേണ്ടവര്‍, തോട്ടിപ്പണി ചെയ്യേണ്ടവര്‍... എല്ലാം നിശിതമായി നിഷ്‌ക്കര്‍ഷിക്കപ്പെട്ടിരിക്കുന്നു. അവര്‍ മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടുന്നത് വിലക്കപ്പെടുന്നു. ജാതികള്‍ തൊഴിലുകളുടെ പേരില്‍ അറിയപ്പെടുന്ന സ്ഥിതി തന്നെ ഇതു സൃഷ്ടിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത  ജാതികള്‍ക്കിടയില്‍ തൊഴില്‍ വിഭജനത്തിലൂടെ ശ്രേണീബന്ധങ്ങള്‍ ഉറപ്പിക്കപ്പെടുന്നുമുണ്ട്. 



പാരമ്പര്യവുമായി, ഉല്പാദനവ്യവസ്ഥയുമായി, പ്രത്യുല്പാദനവ്യവസ്ഥയുമായി, സാമൂഹികവ്യവസ്ഥയിലെ ഇതര വ്യവഹാരങ്ങളുമായി, ഓരോ മനുഷ്യനിലേയും അബോധവിശ്വാസങ്ങളുമായി ദൃഢമായി കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ജാതിവ്യവസ്ഥയെ അതീവ സങ്കീര്‍ണ്ണമായ വ്യവഹാരമാക്കി മാറ്റുന്നത്! ഒരു അധികാരിയുടെ നിര്‍വ്വഹണശേഷിയാണ് ഈ വ്യവസ്ഥയെ സൃഷ്ടിച്ചതെങ്കില്‍, അയാള്‍ അതിബുദ്ധിമാനായ ഒരു കൗശലക്കാരനായിരിക്കണം. ജാതിവ്യവസ്ഥയുടെ നിര്‍ണ്ണായകമായ നിലനില്പ് രക്തബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരാള്‍ തന്റെ ജീവിതത്തിലൂടെ നേടിയെടുക്കുന്നതല്ല, അത്. മറിച്ച്, അയാളുടെ/അവളുടെ അച്ഛനും അമ്മയും ഒരു സവിശേഷജാതിയില്‍ പെട്ടവരായതിനാല്‍, അയാള്‍/അവള്‍ ആ ജാതിയില്‍ പെടുന്നു. അയാളുടെ/അവളുടെ അച്ഛനും അമ്മയും സ്വജാതിയില്‍ പെട്ടവരായിരിക്കുന്നത് ജാതിവ്യവസ്ഥയുടെ നിഷ്‌ക്കര്‍ഷകളിലൂടെയാണ്. സ്വജാതിയില്‍ നിന്നുള്ള വിവാഹം ജാതിവ്യവസ്ഥയിലെ മുഖ്യനിഷ്‌ക്കര്‍ഷകളിലൊന്നാണ്. പ്രത്യുല്പാദനവ്യവസ്ഥയിലെ പ്രധാന കണ്ണി എന്ന നിലയ്ക്ക് സ്ത്രീ സവിശേഷമായ നിയന്ത്രണങ്ങള്‍ക്കു വിധേയയാകുന്നു. അവള്‍ കുലസ്ത്രീയും പതിവ്രതയും പവിത്രയും ചാരിത്രവതിയുമായി മാറിത്തീര്‍ന്ന്, സ്വജാതി എന്ന സങ്കല്പനം ഉറപ്പിച്ചെടുക്കുന്നത് ആ ജാതിയ്ക്കുള്ളിലെ ആചാരങ്ങളിലൂടെയും ഇതര ജാതികളോടുള്ള ബന്ധങ്ങളില്‍ പുലര്‍ത്തുന്ന അകലങ്ങളിലൂടെയുമാണ്. സമൂഹത്തിലെ പൊതുവിടങ്ങളില്‍ ജാതിശരീരങ്ങള്‍ എങ്ങനെ വിന്യസിക്കപ്പെടണമെന്നു നിര്‍ബ്ബന്ധിക്കപ്പെടുന്നതു മുതല്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതു വരെയുള്ള നിഷ്‌ക്കര്‍ഷകളാണിവ. ഈ നിഷ്‌ക്കര്‍ഷകളിലൂടെ ചിലര്‍ക്ക് പൊതുവിടങ്ങളും പൊതുവഴികളും അപ്രാപ്യമാകുകയും ചിലര്‍ ശവം ഭക്ഷിക്കേണ്ടവരാകുകയും ചെയ്യുന്നു. മുപ്പത് അടി അകലെ നില്‌ക്കേണ്ടവര്‍, അമ്പലങ്ങളില്‍ പ്രവേശനമില്ലാത്തവര്‍, ചത്ത എലിയെ തിന്നേണ്ടവര്‍, ചെറ്റകളും കൂരകളും വാസസ്ഥാനങ്ങളാകുന്നവര്‍... ഇവയൊക്കെ നിര്‍മ്മിക്കപ്പെടുന്നു. കീഴ്ജാതികളോടൊത്തുള്ള പന്തിഭോജനം മാത്രമല്ല, കേരളത്തിലെ നായര്‍മാര്‍ക്കിടയിലെ ഉപജാതികളില്‍ ചിലതില്‍ പെട്ടവര്‍ ഒരുമിച്ചിരുന്നുള്ള ഭോജനം പോലും തടഞ്ഞിരുന്നുവെന്നത്, അടഞ്ഞസമൂഹത്തിലെ  ഘടകങ്ങളില്‍ പോലും എത്രമാത്രം വലിയ വിഭജനങ്ങളാണ് നിലവിലിരുന്നതെന്നു വെളിവാക്കുന്നുണ്ട്. പിതൃദായക്രമവുമായി, പുരുഷാധിപത്യ പ്രത്യയശാസ്ത്രവുമായി ഇതിനുള്ള ബന്ധങ്ങളും സുവ്യക്തമാണ്. റോട്ടി - ബേട്ടി വ്യവഹാറിലൂടെ, അപ്പത്തേയും പെണ്ണിനേയും കുറിച്ചുള്ള വ്യവഹാരങ്ങളിലൂടെ ജാതിവ്യവസ്ഥ ഉറപ്പിക്കപ്പെടുന്നു.
ഉല്പാദനവ്യവസ്ഥയുമായി ജാതിവ്യവസ്ഥ ഉദ്ഗ്രഥിക്കപ്പെടുന്നത് തൊഴില്‍വിഭജനത്തിലൂടെയാണ്. ഒരേ ജാതിയില്‍ പിറന്നവര്‍ ഒരേ തൊഴിലുകള്‍ ചെയ്യണം. നിലം ഉഴുകേണ്ടവര്‍, കൊട്ടയും പനമ്പും നെയ്യേണ്ടവര്‍, ലോഹപ്പണി ചെയ്യേണ്ടവര്‍, ക്ഷേത്രങ്ങളില്‍ പൂജ നടത്തേണ്ടവര്‍, തോട്ടിപ്പണി ചെയ്യേണ്ടവര്‍... എല്ലാം നിശിതമായി നിഷ്‌ക്കര്‍ഷിക്കപ്പെട്ടിരിക്കുന്നു. അവര്‍ മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടുന്നത് വിലക്കപ്പെടുന്നു. ജാതികള്‍ തൊഴിലുകളുടെ പേരില്‍ അറിയപ്പെടുന്ന സ്ഥിതി തന്നെ ഇതു സൃഷ്ടിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത  ജാതികള്‍ക്കിടയില്‍ തൊഴില്‍ വിഭജനത്തിലൂടെ ശ്രേണീബന്ധങ്ങള്‍ ഉറപ്പിക്കപ്പെടുന്നുമുണ്ട്. പരമ്പരാഗതമായി കൈമാറപ്പെടുന്ന വിശ്വാസങ്ങളിലൂടെ, മിത്തുകളിലൂടെ, കല്പിതകഥകളിലൂടെ ജാതിവ്യവസ്ഥയ്ക്കുള്ള ന്യായീകരണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സാമൂഹികവ്യവസ്ഥയുടെ എല്ലാ ഘടകങ്ങളുമായും ജാതിവ്യവസ്ഥ ഉദ്ഗ്രഥിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, ജഡീകൃതവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയായി ഇതിനെ വ്യാഖ്യാനിക്കരുത്. സ്ഥായിയായ ചില ഘടകങ്ങള്‍ ഉണ്ടെന്നതില്‍ സന്ദേഹങ്ങള്‍ വേണ്ട. പരിണമിക്കുകയും പരിവര്‍ത്തിക്കുകയും ചെയ്യുന്ന ഘടകങ്ങളുമുണ്ടായിരുന്നു.

സവിശേഷമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ നേരിടേണ്ട പ്രശ്‌നമായി ജാതി മാറിത്തീരുന്നതെങ്ങനെയെന്ന് അതിന്റെ സങ്കീര്‍ണ്ണതകള്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്. മുതലാളിത്തത്തിന്റെ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലതെല്ലാം ചെയ്യാന്‍ കഴിയും. സോഷ്യലിസ്റ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കുറെയേറെ ചെയ്യാന്‍ കഴിയും. എന്നാല്‍, ഈ സവിശേഷപ്രശ്‌നത്തിന്റെ നിര്‍ദ്ധാരണത്തിന് അതിന്റെ മൂല്യവ്യവസ്ഥയെ വെല്ലുവിളിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുന്ന സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ട്. ഏറ്റവും ആഴത്തിലും പരപ്പിലും ഈ ബോധത്തെ ഉള്‍ക്കൊണ്ട മലയാളികള്‍ ശ്രീനാരായണനും അയ്യങ്കാളിയുമായിരുന്നു. പൊതുവിടങ്ങള്‍ സൃഷ്ടിക്കാനുള്ള അയ്യങ്കാളിയുടെ പരിശ്രമങ്ങള്‍ സവര്‍ണ്ണപ്രത്യയശാസ്ത്രത്തെ ഇളക്കാന്‍ പോന്നതായിരുന്നു. വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരങ്ങള്‍ മുതല്‍ ഭൂമിക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള സമരങ്ങള്‍ വരെ അയ്യങ്കാളിയുടെ പ്രസ്ഥാനം ഉണര്‍ത്തിയെടുക്കുന്നുണ്ട്. എല്ലാ സമരമാര്‍ഗ്ഗങ്ങളിലൂടെയും ജാതിവ്യവസ്ഥയുടെ മൂല്യമണ്ഡലത്തെ അട്ടിമറിക്കാന്‍ ശ്രീനാരായണന്‍ ശ്രമിക്കുന്നു. വേദാന്തം മുതല്‍ യൂറോപ്യന്‍ നവോത്ഥാനചിന്തകള്‍ വരെ ഈ ശ്രമത്തിനുള്ള ഉപകരണങ്ങളായി ഗുരുവിന്റെ കൈകളില്‍ മാറിത്തീരുന്നതു നാം കാണുന്നു. 'പുണര്‍ന്നു പെറുമെല്ലാമൊരിനമാം' എന്ന് ഒരു ജീവശാസ്ത്രജ്ഞനെയെന്ന പോലെ ജാതിയെ നിര്‍വ്വചിക്കുകയും 'നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം'' എന്നു പ്രഖ്യാപിക്കുകയും ചെയ്ത ഗുരു, ജാതിവ്യവസ്ഥയുടെ അടിസ്ഥാനങ്ങളെ തന്നെയാണ് ചോദ്യം ചെയ്തത്.  ബ്രാഹ്മണര്‍ക്കു മാത്രം അനുവദനീയമായിരുന്ന കാര്യങ്ങള്‍ കീഴ്ജാതിയിലുള്ളവര്‍ക്കും അപ്രാപ്യമല്ലെന്നു തെളിയിക്കുകയാണ് അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയിലൂടെ ഗുരു ചെയ്തത്. വിദ്യാഭ്യാസത്തിനും വ്യവസായത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളും സന്യാസവും പന്തിഭോജനവുമെല്ലാം ജാതിവ്യവസ്ഥക്കെതിരെ ശ്രീനാരായണന്‍ നടത്തിയ സവിശേഷമായ സമരങ്ങളായിരുന്നു. കേരളത്തിന്റെ പിന്നീടുള്ള ചരിത്രത്തെ രൂപപ്പെടുത്തുന്നതില്‍  അയ്യങ്കാളിയുടേയും ഗുരുവിന്റേയും നവോത്ഥാനപ്രസ്ഥാനങ്ങള്‍ വളരെ വലിയ പങ്കാണ് വഹിച്ചത്. എന്നാല്‍, ഇത്തരം സവിശേഷപ്രവര്‍ത്തനങ്ങള്‍ അന്യം നിന്നു പോകുകയും 1959ലെ കുപ്രസിദ്ധമായ വിമോചനസമരത്തോടെ ജാതിമതശക്തികള്‍ കൂടുതല്‍ ശക്തിയോടെ  തിരിച്ചുവരികയും അവ രാഷ്ട്രീയസമ്മര്‍ദ്ദഗ്രൂപ്പുകളായും വോട്ടുബാങ്കുകളായും പരിണമിക്കുകയും ചെയ്തതോടെ, ഒരു കാലത്ത് കേരളസമൂഹം അടക്കിയ ജാതിപ്രേതങ്ങള്‍ കുഴിയില്‍ നിന്നും എഴുന്നേറ്റു വരുന്ന പ്രതിലോമസന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു. കേരളീയസമൂഹത്തിന്റെ ഈ തിരിച്ചു പോക്കു തന്നെ ജാതിപ്രശ്‌നം സവിശേഷമായ നിര്‍ദ്ധാരണങ്ങളെ ആവശ്യപ്പെടുന്നുവെന്നതിന്റെ തെളിവായി മാറിത്തീര്‍ന്നിട്ടുമുണ്ട്.


ജാതിപ്രശ്‌നത്തെ ശരിയായ രൂപത്തില്‍ അഭിസംബോധന ചെയ്യുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകമായ കാര്യം ദലിത് സംഘടനകളുടെ ഐക്യമാണ്. ഏറെ വിഭജിതവും ശകലിതവുമായ ജാതിസ്വത്വങ്ങളിലെ വൈരുദ്ധ്യങ്ങളെ മൂര്‍ച്ഛിപ്പിക്കുന്ന ശത്രുതാപരമായ സമീപനങ്ങള്‍ സ്വീകരിച്ചു കൊണ്ട് ജാതിപ്രശ്‌നത്തെ പരിഹരിക്കാനേ കഴിയില്ല.



ജാതിപ്രശ്‌നത്തെ ശരിയായ രൂപത്തില്‍ അഭിസംബോധന ചെയ്യുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകമായ കാര്യം ദലിത് സംഘടനകളുടെ ഐക്യമാണ്. ഏറെ വിഭജിതവും ശകലിതവുമായ ജാതിസ്വത്വങ്ങളിലെ വൈരുദ്ധ്യങ്ങളെ മൂര്‍ച്ഛിപ്പിക്കുന്ന ശത്രുതാപരമായ സമീപനങ്ങള്‍ സ്വീകരിച്ചു കൊണ്ട് ജാതിപ്രശ്‌നത്തെ പരിഹരിക്കാനേ കഴിയില്ല. സാംസ്‌ക്കാരികമായ തന്മകളെ അംഗീകരിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ ദളിതര്‍ക്കിടയിലെ ഐക്യബോധം ഉണ്ടാക്കുകയെന്നത് ഏറെ പ്രധാനമാണ്. ദളിതര്‍ മുന്നോട്ടുവെയ്ക്കുന്ന പ്രതിരോധങ്ങള്‍ മാനവികതയെ കുറിച്ചുള്ള വിപ്ലവകരമായ സങ്കല്പനങ്ങളെ മുന്‍നിര്‍ത്തിയുള്ളതായി മാറിത്തീരണം. ബഹിഷ്‌ക്കരണത്തിന്റേയും വര്‍ജ്ജനത്തിന്റേയും പ്രയോഗമായി പ്രത്യക്ഷപ്പെടുകയും യൂറോപ്യന്‍ മനുഷ്യനെ മാത്രം ഉള്‍ക്കൊള്ളുകയും ചെയ്ത യൂറോപ്യന്‍ മാനവവാദത്തില്‍ നിന്നും വ്യതിരിക്തമാകുന്ന പുതിയ മാനവികതാവാദത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.  വംശീയവാദത്തിലധിഷ്ഠിതവും യൂറോകേന്ദ്രിതവുമായ മാനവവാദത്തോടു വിട പറയുന്ന, അധിനിവേശവിരുദ്ധമായ വിമോചനസമരങ്ങളെ പിന്തുണയ്ക്കുന്ന, ഫ്രാന്‍സ് ഫാനനെ പോലുള്ള മഹത്തുക്കള്‍ സ്വപ്നം കണ്ട സമ്പൂര്‍ണ്ണമനുഷ്യനെ കുറിച്ചുള്ള ആശയത്തിലേക്കു നയിക്കുന്ന, പാരിസ്ഥിതികമായ വിവേകങ്ങളെ കൂടി  ഉള്‍ക്കൊള്ളുന്ന മാനവികതാവാദമായിരിക്കണം ഇത്. ദളിത് പ്രതിരോധവാദത്തെ  നയിക്കേണ്ടത് ജാതിയോ സമുദായമോ ആയിരിക്കരുതെന്നും പ്രകൃതിയുടെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ മനുഷ്യനായിരിക്കണമെന്നും ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. ദളിത് പ്രത്യയശാസ്ത്രത്തിന്റെ കേന്ദ്രം സമുദായമല്ല, മനുഷ്യനാണെന്ന് എഴുതിയ (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ഒരു ലേഖനം) കെ.എം.സലിംകുമാറിന്റെ സമീപനങ്ങള്‍ ഇക്കാര്യത്തില്‍ ശരിയായ ദിശയിലാണെന്നു പറയാം.

പ്രാന്തവല്‍ക്കൃതരുടെ പ്രശ്‌നങ്ങളെ സവിശേഷമായി ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഉത്തരാധുനികവ്യവഹാരങ്ങള്‍ സഹായകമായെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍, കേവലമായി സ്വത്വവാദത്തില്‍ അഭിരമിക്കുന്ന ചില ഉത്തരാധുനികസമീപനങ്ങള്‍ പലപ്പോഴും ഈ വ്യവഹാരങ്ങളില്‍ മുന്നില്‍ നില്ക്കുന്നതു കാണാം. ശകലീകരണങ്ങളേയും വിഭാഗീയതയേയും പ്രോത്സാഹിപ്പിക്കുകയും യോജിച്ചു നില്‌ക്കേണ്ട ശക്തികളെ അകറ്റുകയും ചെയ്യുന്ന ഫലങ്ങളാണ് ഇതു നല്കുന്നത്. പ്രതിരോധപ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിക്കുന്നതിനു പകരം അധീശത്വവുമായി സമവായത്തിലെത്തുന്ന, സ്വയം വഞ്ചിക്കുന്ന സമീപനങ്ങളില്‍ ഇത് എത്തിച്ചേരാം.

മാര്‍ക്‌സിസ്റ്റുകളുടെ പ്രായോഗികപ്രവര്‍ത്തനങ്ങളില്‍ ജാതിവ്യവസ്ഥക്കെതിരായ, സാമൂഹികനീതിക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ എങ്ങനെയാണ് കണ്ണിചേര്‍ക്കപ്പെടേണ്ടത് എന്നത് വളരെ പ്രധാനമായ കാര്യമാണ്. ജാതിപ്രശ്‌നത്തെ സവിശേഷമായി അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന്  ഉറപ്പിക്കപ്പെടുന്നത് സത്താവാദപരമായ സമീപനങ്ങളില്‍ നിന്നും വിമുക്തി നേടുന്നതിന്റെ ആദ്യപടിയാണ്. ജാതിപ്രശ്‌നമെന്ന പോലെ സ്ത്രീ, പരിസ്ഥിതി എന്നിങ്ങനെ സവിശേഷമാനങ്ങളുള്ള പ്രമേയങ്ങളെ അംഗീകരിക്കുന്നതിലുടെ, ഏതെങ്കിലും ഒരു അടിസ്ഥാനപ്രമേയത്തിലേക്ക് ഇതര പ്രമേയങ്ങളെ ചുരുക്കുകയും ന്യൂനീകരിക്കുകയും ചെയ്യുന്ന വീക്ഷണം തന്നെ ഉപേക്ഷിക്കപ്പെടുന്നു. ഉല്പാദനബന്ധങ്ങള്‍ക്ക് പ്രാമുഖ്യം കൈവരുന്ന സന്ദര്‍ഭങ്ങളുണ്ടെന്നു തിരിച്ചറിയുന്നതോടൊപ്പം ഉല്പാദനബന്ധങ്ങളേക്കാളുപരിയായി പ്രത്യുല്പാദനബന്ധങ്ങള്‍ക്കോ ജാതിപ്രശ്‌നത്തിനോ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്കോ പ്രാധാന്യം കൈവരുന്ന സന്ദര്‍ഭങ്ങളുമുണ്ടാകാമെന്നു മനസ്സിലാക്കപ്പെടുകയാണ്.  എല്ലാക്കാലത്തേക്കും യോജിച്ച സിദ്ധാന്തങ്ങളും പ്രയോഗങ്ങളും കൊണ്ടു നിര്‍മ്മിക്കപ്പെട്ട സ്ഥിതമായ ഘടനകളില്‍ അധിഷ്ഠിതമായ രാഷ്ട്രീയപ്രവര്‍ത്തനത്തെ കുറിച്ചുള്ള സങ്കല്പനങ്ങള്‍ ഉപേക്ഷിക്കപ്പെടണം. അതു നിരന്തരപരിണാമിയും നിരന്തരം നവീകരിക്കുന്നതും നിര്‍ണ്ണയവാദങ്ങളില്‍ നിന്നു വിമുക്തി നേടുന്നതും ആയിത്തീരണം. ജനാധിപത്യപൊതുമണ്ഡലത്തെ സ്വയം പര്യാപ്തമായ രീതിയില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനു  സഹായകമായ  പ്രവര്‍ത്തനങ്ങളിലായിരിക്കണം മാര്‍ക്‌സിസ്റ്റുകള്‍ ഇടപെടേണ്ടത്.ജാതിവ്യവസ്ഥയുടെ ഉന്മൂലനത്തിനും പൊതുമണ്ഡലത്തിന്റെ വികാസം അനുപേക്ഷണീയമാണ്.


കടപ്പാട്: വിദ്യാര്‍ത്ഥി മാസിക, ജനുവരി, 2014