Wednesday, August 27, 2014

ഗാന്ധിയുടെ മുസ്ലീം പ്രേമം ഒരു കാപട്യം


മറ്റുപല കോണ്‍ഗ്രസുകാരോടുമൊപ്പം ഗാന്ധിയെ ആദ്യമായി കാണുവാന്‍ ജിന്ന പോയപ്പോള്‍ ഗാന്ധി അവരെ അഭിസംബോധന ചെയ്തത് My Hindu friends and my Muslim friends എന്നാണ്. ഗാന്ധി ആദിമുതലേ മനുഷ്യനെ കണ്ടിട്ടില്ല, ഹിന്ദുക്കളേയും മുസ്ലീങ്ങളേയുമാണ് കണ്ടത്. ദലിത് ബന്ധു എഴുതുന്നു...




ദലിത് ബന്ധു



ഗോഡ്‌സെ പ്രതിപാദിക്കുന്നതുപോലെ ഗാന്ധിയുടെ മുസ്ലീം പ്രേമം അത്ര കറകളഞ്ഞതും ആത്മാര്‍ത്ഥതയേറിയ തുമായി ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് തോന്നിയിട്ടില്ല. തോന്നിയിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ എന്ന ചിന്തതന്നെ അവരില്‍ ഉദിക്കുമായിരുന്നില്ല. ജിന്ന ഒരു വര്‍ഗീയവാദി ഒന്നുമായിരുന്നില്ല. അദ്ദേഹത്തെ വര്‍ഗീയവാദിയാ ക്കിയത് ഗാന്ധിയാണ്. അത് ബോധപൂര്‍വമുള്ള ശ്രമമാണ്.

മറ്റുപല കോണ്‍ഗ്രസുകാരോടുമൊപ്പം ഗാന്ധിയെ ആദ്യമായി കാണുവാന്‍ ജിന്ന പോയപ്പോള്‍ ഗാന്ധി അവരെ അഭിസംബോധന ചെയ്തത് My Hindu friends and my Muslim friends എന്നാണ്. ഗാന്ധി ആദിമുതലേ മനുഷ്യനെ കണ്ടിട്ടില്ല, ഹിന്ദുക്കളേയും മുസ്ലീങ്ങളേയുമാണ് കണ്ടത്. എല്‍ കെ അദ്വാനി പോലും ജിന്നയുടെ ശവകുടീരം സന്ദര്‍ശിച്ച ശേഷം പ്രസ്താവിച്ചത് അദ്ദേഹം തികച്ചും ഒരു സെക്കുലറിസ്റ്റായിരുന്നു എന്നാണ്. അന്ന് അത് പത്രവാര്‍ത്തയാ യിരുന്നു. ജിന്ന മതശാസനകളൊന്നും അനുസരിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു തനി ഭൗതികവാദിയായിരുന്നു എന്ന് റാഫിക് സക്കറിയ The man who divided India എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ആ ജിന്നയെയാണ് മുസ്ലീം ലീഗില്‍ ചേരുന്നതിന് മുമ്പുപോലും ഒരു മുസ്ലീം സുഹൃത്തായി ഗാന്ധി കണ്ടത്. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് മലബാറിലെ മുസ്ലീങ്ങള്‍ പാടിയത്;
'തെല്ലു കഴിഞ്ഞാല്‍ ഗാന്ധി പറയും
ഇന്ത്യയില്‍ മാപ്പിള പാടില്ല' എന്നാണ്.

എന്നാല്‍ തമ്മില്‍ കാണുന്നതുവരെ ഗാന്ധി ഡോ. അംബേഡ്കറെ ഒരു ബ്രാഹ്മണനായിട്ടാണ് ചിന്തിച്ചിരുന്നത്. ഇത്രയേറെ കഴിവും അറിവും ധിഷണാശക്തിയുമുള്ള ആള്‍ ബ്രാഹ്മണനായിരിക്കും. ഗാന്ധിക്ക് ഏകപക്ഷീയമായ ചില ധാരണകളെല്ലാം മുന്‍കൂട്ടിത്തന്നെ ഉണ്ടായിരുന്നു. സ്വയം അതിന്റെ പുറകേ ഇഴയാനാണ് അദ്ദേഹം എന്നും ആഗ്രഹിച്ചിരുന്നത്. ഗാന്ധി കോണ്‍ഗ്രസിന്റെ തലപ്പത്തു വന്നതിനു ശേഷമാണ് മുസ്ലീങ്ങള്‍ അവരുടെ താത്പര്യം കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായി പരിഗണിക്കേ ണ്ടതാണ് എന്ന് ചിന്തിച്ചത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഗാന്ധിയന്‍ സമരം രൂക്ഷമായപ്പോഴാണ് മുസ്ലീങ്ങള്‍ക്ക് പ്രത്യേക അവകാശവും രാജ്യവും വേണമെന്ന് അവര്‍ക്കുതന്നെ ബോധ്യപ്പെട്ടത് എന്ന് ലാറി കൊളിന്‍സും ഡൊമനിക് ലാപിയറും ചേര്‍ന്നെഴുതിയ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' (മലയാള വിവര്‍ത്തനം) 14 ആം പതിപ്പ് 119 ആം പേജില്‍ കാണാം. വിജയനഗര രാജാക്കന്മാര്‍ ഭരിച്ചപ്പോഴോ ശിവജി ഭരിച്ചപ്പോഴോ ആ രാജ്യങ്ങളിലുണ്ടാ യിരുന്ന മുസ്ലീങ്ങള്‍ക്ക് പോലും അത്തരം ഒരു ചിന്ത ഉണ്ടായിട്ടില്ല. അവര്‍ തനി ഹിന്ദുരാജാക്കന്മാരായിരുന്നു. മുസ്ലീങ്ങളുടെ ശത്രുക്കള്‍ ആയിരുന്നില്ല. ഗാന്ധി കോണ്‍ഗ്രസിന്റെ രാജാവായപ്പോഴാണ് മറിച്ചു ചിന്തിക്കാനിടയായത്.

1906 ല്‍ മുസ്ലീം ലീഗ് രൂപീകരിക്കപ്പെട്ടു. എങ്കിലും 1920 ല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഏകാധിപതി ആയതിനുശേഷം നടത്തപ്പെട്ട പ്രസ്താവനക ളും പ്രസംഗങ്ങളും പ്രവര്‍ത്തികളും മൂലം 1940 ലാണ് മുസ്ലീം ലീഗ് ആദ്യമായി പാക്കിസ്ഥാന്‍ വാദം അംഗീകരിച്ചത്. മതമൗലികവാദിയും ഹിന്ദുത്വ ചിന്താഗതിക്കരനുമെല്ലാമായ ബാലഗംഗാധര തിലകന്റെ കാലത്ത് മുസ്ലീം ലീഗ് സ്ഥാപിച്ചു എന്നു മാത്രം. തിലകന്റെ ഗണേശ പൂജക്ക് സാധിക്കാത്തത് ഗാന്ധിയുടെ രാമരാജ്യത്തിന് സാധിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് ഇസ്ലാമില്‍ ചേര്‍ന്ന് സയ്യിദ് ഹുസൈനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയപ്പോള്‍ അതിനെ തടഞ്ഞത് മുസ്ലീം പ്രേമി എന്നു പറയുന്ന ഗാന്ധി തന്നെയാണ്. മുസ്ലീം പ്രേമം പറയാനുള്ളതാണ് പ്രവര്‍ത്തിക്കാനുള്ളതല്ല. ഏറെ നാളത്തെ ഗാന്ധിയുടെ നിരന്തര പരിശ്രമഫലമായാണ് എസ് കെ പണ്ഡിറ്റുമായുള്ള വിവാഹത്തിന് അവര്‍ സമ്മതം മൂളിയത്. ഗനിലാല്‍ ഗൗബ ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ ഗാന്ധി അദ്ദേഹത്തെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ വേണ്ടി ഏറെ ശ്രമിച്ചു. ഗാന്ധിയുടെ മകന്‍ ഹിരലാല്‍ ഇസ്ലാംമതം അംഗീകരിച്ചപ്പോള്‍ ഗാന്ധി അവനെ വിളിച്ചത് ഭ്രാന്തനെന്നാണ്. അബ്ബാസ് ത്വയ്യബ്ജിയുടെ മകള്‍ ഹനാ ത്വയ്യബ്ജിയെ ശങ്കര്‍ലാല്‍ ബംഗള്‍ വിവാഹം കഴിച്ചപ്പോള്‍ ഗാന്ധി ആ വിവാഹത്തിന് മംഗളങ്ങള്‍ നേര്‍ന്നു. ഇസ്ലാം മതം ഉപേക്ഷിച്ചുകൊണ്ടാണ് ത്വയ്യബ്ജിയുടെ മകള്‍ വിവാഹിതയായത്. ഗാന്ധിയുടെ കപട മുസ്ലീം പ്രേമത്തിന് ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ഇനിയും നിരത്താനുണ്ട്.

അതിനാല്‍ ഗോഡ്‌സെ വാദിക്കുന്ന ഗാന്ധിയുടെ മുസ്ലീം പ്രേമം കൊല്ലുന്നതിനു മുമ്പ് പട്ടിയെ പേപ്പട്ടി എന്നു വിളിക്കുന്നതു മാത്രമാണ്. തന്റെ ഉള്ളിലരിപ്പു ഒളിക്കാന്‍ കഴിവുള്ള ഒരു വിദഗ്ധ തന്ത്രശാലിയായിരുന്നു ഗാന്ധി എന്നു മാത്രമാണ് അത് കാണിക്കുന്നത്. വെറും പയ്യനായ ഗോഡ്‌സെക്ക് മനസ്സി ലാകുന്നതിലേറെ ചാണക്യനായിരുന്നു അദ്ദേഹം.

ഗോഡ്‌സെ തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നത്, ഗാന്ധി ഇന്ത്യയിലെ ജനങ്ങളെ വിഢികളാക്കി എന്നാണ്. യഥാര്‍ത്ഥത്തില്‍ വിഢിയായത് ഗോഡ്‌സെ തന്നെയാണ്. ഗോഡ്‌സെയുടെ അനുയായികള്‍ക്ക് ഗാന്ധിയെ ഇന്ന് അംഗീകരിക്കേണ്ടിവന്നു എന്നതുതന്നെയാണ് അതിന് ഏറ്റവും പ്രധാനമായ തെളിവ്. ്അന്ന് ഗാന്ധി എന്തെല്ലാം പറഞ്ഞിരുന്നുവോ ഇന്ന് അതെല്ലാമണ് അവരുടെ മുദ്രാവാക്യങ്ങള്‍. ഗോഹത്യ നിരോധിക്കണം. മതപരിവര്‍ത്തനം പാടില്ല. ഇന്ത്യയിലെ ദലിതര്‍ ഹിന്ദുക്കളാണ്. ഹിന്ദുമതം ഇന്ത്യുടെ ദേശീയ മതമാണ്. രാമനാണ് ഇന്ത്യയുടെ ആരാധ്യ പുരുഷനും മാതൃകയും. ഗാന്ധിക്ക് രാമരാജ്യം ഗോഡ്‌സെയുടെ അനുയായികള്‍ക്ക് രാമക്ഷേത്രമാണ് ജീവന്മന്ത്രം തുടങ്ങി അനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണി ക്കാനുണ്ട്.



ഗാന്ധി ഒരിക്കല്‍ ആര്‍എസ്എസ് ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ അനേകം ദേശീയ നേതാക്കളുടെ പടം കണ്ടു. പുഷ്യമിത്ര സുംഗന്‍ മുതല്‍ ശിവജി വരെയുള്ളവര്‍. പക്ഷെ, ശ്രീരാമന്റെ പടം മാത്രം കണ്ടില്ല. ഗാന്ധിയാണ് ഹിന്ദുത്വവാദികള്‍ക്ക് ശ്രീരാമനെ നല്‍കിയത്. 


ഗാന്ധി ഒരിക്കല്‍ ആര്‍എസ്എസ് ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ അനേകം ദേശീയ നേതാക്കളുടെ പടം കണ്ടു. പുഷ്യമിത്ര സുംഗന്‍ മുതല്‍ ശിവജി വരെയുള്ളവര്‍. പക്ഷെ, ശ്രീരാമന്റെ പടം മാത്രം കണ്ടില്ല. ഗാന്ധിയാണ് ഹിന്ദുത്വവാദികള്‍ക്ക് ശ്രീരാമനെ നല്‍കിയത്. ആര്‍എസ്എസ് 1925 മുതല്‍ തീവ്രപരിശ്രമം നടത്തിയിട്ടും സവര്‍ണ ഹിന്ദുക്കളുടെ ഇടയില്‍ മാത്രം അത് പ്രചരിച്ചു. ഇന്ന് ഹിന്ദുത്വത്തിന് ദലിതരുടെ ഇടയിലുള്ള ശക്തി ബാബ്‌റി മസ്ജിദ് നശീകരണത്തിലും ഗുജറാത്ത് വംശഹത്യയിലും തെളിയിക്കപ്പെട്ടു കഴിഞ്ഞു. ദലിത്  പിന്നാക്ക വിഭാഗങ്ങളെ ഹിന്ദുത്വത്തിലേക്ക് ആനയിക്കുന്ന ചിന്തക്ക് രൂപംകൊടുത്തത് തന്നെ ഗാന്ധിയാണ്. ഗാന്ധി മുസ്ലീം പ്രേമിയായി രുന്നില്ല. ഹിന്ദു പ്രേമിതന്നെയാണ്. തെറ്റു പറ്റിയത് ഗോഡ്‌സെക്കാണ്. ഗാന്ധിവധമല്ല ഗോഡ്‌സെയുടെ ഏറ്റവും വലിയ തെറ്റ്, ഗാന്ധിയെ മനസ്സിലാക്കാന്‍ കഴിയാതെപോയി എന്നതാണ് ഗോഡ്‌സെക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തം. അതുകൊണ്ട് നഷ്ടം സംഭവിച്ചത് മുഴുവന്‍ ഹിന്ദുത്വ വാദികള്‍ക്കുമാണ്. ഗാന്ധിവധംകൊണ്ട് ഗാന്ധിസ്റ്റുകള്‍ക്ക് ഒരു രക്തസാക്ഷി യെ സംഭാവന ചെയ്യാന്‍ ഗോഡ്‌സെക്ക് കഴിഞ്ഞു. ഗോഡ്‌സെ ഗാന്ധിയെ വധിച്ചില്ലായിരുന്നുവെങ്കില്‍ ഗാന്ധി ഇത്രയേറെ പ്രശസ്തനാകു മായിരുന്നില്ല. ഇതിനു മുമ്പേ ഹിന്ദുത്വം അധികാരം പിടിച്ചെടുക്കുമായിരുന്നു. രാജ്യത്തെ ബഹുജനങ്ങള്‍ക്ക് ഹിന്ദുത്വവാദികളോട് ഇത്രയേറെ വെറുപ്പു ണ്ടാകുമായിരു ന്നില്ല. ആര്‍എസ്എസ് കുറച്ചുകാലത്തേക്കെങ്കിലും നിരോധിക്കപ്പെടു മായിരുന്നില്ല. അതെല്ലാം സംഭവിച്ചതുകൊണ്ടാണ് തനി ഹിന്ദുത്വ ശക്തികള്‍ക്ക് അധികാരത്തിലെത്താന്‍ അധികകാലം വേണ്ടിവന്നത്.

No comments:

Post a Comment