Showing posts with label Anand Teltumde. Show all posts
Showing posts with label Anand Teltumde. Show all posts

Monday, June 16, 2014

ഇടതുപ്രതിസന്ധി ദളിതുകളുടെതല്ല

അംബേദ്ക്കറെ 'മാര്‍ക്‌സിസ്റ്റാ'ക്കാന്‍ ശ്രമിക്കുന്നതിനു പകരം എന്തുകൊണ്ടാണ് ജാതി പ്രശ്‌നത്തെ അഭിസംബോധനചെയ്യാന്‍ തെല്‍തുംഡെ കമ്മ്യൂണിസ്റ്റുകളോട് ആവശ്യപ്പെടുന്നില്ല എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടുപോകുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ദളിത്, ആദിവാസി, മുസ്ലീം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സമകാലീനമുന്നേറ്റങ്ങള്‍ മാര്‍ക്‌സിസ്റ്റുകളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് ഇതിനു കാരണമെന്ന് ഞാന്‍ കരുതുന്നു. ഈ ഗണങ്ങളുമായി ഐക്യപ്പെടാന്‍ മാര്‍ക്‌സിസ്റ്റുകള്‍ സത്യസന്ധമായി ആഗ്രഹിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിസബോധന ചെയ്യാനുള്ള അവരുടെ ഊഴമാണ് ഇത്. അവരാണ് മാറേണ്ടതും. അജിത് കുമാര്‍ എ.എസ് വിമര്‍ശിക്കുന്നു...



സംവാദം | അജിത്ത് കുമാര്‍ എ.എസ്

മൊഴിമാറ്റം: ഷഫീക്ക് എച്ച്.

അജിത് കുമാര്‍ എ.എസ്: പ്രമുഖ ദളിത് രാഷ്ട്രീയ/സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 3 D Stereo Caste എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്.

2012 ആഗസ്റ്റ് 15ന് റൗണ്ട് ടേബിള്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചതാണ് 'Don't Give Me Red!' എന്ന ഈ കുറിപ്പ്‌. തെല്‍തുംടെയുടെ വാദമുഖങ്ങളെ വിമര്‍ശിക്കുന്നു ലേഖകന്‍.

നേരിട്ട് കാര്യത്തിലേയ്ക്ക് കടക്കട്ടെ. 2012 ആഗസ്റ്റില്‍ 'It's Not Red Vs Blue' എന്ന തലക്കെട്ടോടുകൂടി ഔട്‌ലുക്ക് പ്രസിദ്ധീകരിച്ച ആനന്ദ് തെല്‍തുംടെയുടെ ലേഖനത്തോടുള്ള ഒരു പ്രതികരണമാണ് ഈ കുറിപ്പ്. പ്രസ്തുതലേഖനത്തോടുള്ള ഒരു സമഗ്രമായ വിമര്‍ശനമൊന്നുമല്ല ഇതെന്ന് എനിക്കുറപ്പുണ്ട്. എന്നിരുന്നാലും ആനന്ദിന്റെ ലേഖനം വായിച്ചപ്പോള്‍ എന്റെ മനസില്‍ ഉദിച്ച ഏതാനും ചോദ്യങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നുവെന്ന് മാത്രം.

ക്രിയാത്മകമായൊരു ഇടപെടലിലേയ്ക്ക് ദളിതുകളെയും ഇടതുപക്ഷത്തെയും ക്ഷണിക്കുകയാണ് പ്രസ്തുത ലേഖനത്തിലൂടെ ആനന്ദ്. അതിന്റെ തലക്കെട്ടു സൂചിപ്പിക്കുന്നതുതന്നെ 'ഇത് ചുവപ്പും നീലയും' തമ്മിലുള്ള സമരമല്ല (It is Not Red Vs Blue) എന്നാണ്. തലക്കെട്ടിനെ കുറിച്ചുള്ള വിശദീകരണം നീങ്ങുന്നത് ഇങ്ങനെയാണ്; 'അംബേദ്ക്കര്‍ ജാതിയെക്കാളും വര്‍ഗത്തെ കുറിച്ചാണ് പറഞ്ഞത്. എന്നാല്‍ ആ വഴിക്ക് കാണാന്‍ ഇടതുകള്‍ ശ്രമിക്കുന്നില്ല.' ഇവിടം മുതല്‍ തന്നെയാണ് പ്രശ്‌നം തുടങ്ങുന്നത് അഥവാ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എന്നെ ആദ്യം ബുദ്ധിമുട്ടിച്ച സംഗതി ഇതാണ്. ഡോ. അംബേദ്ക്കറുടെ രാഷ്ട്രീയത്തെ വര്‍ഗത്തിലേയ്ക്ക് ചുരുക്കുന്നതിലൂടെ മാത്രമേ ദളിതുകളും ഇടതുകളും ഒത്തൊരുമിക്കുകയുള്ളു എന്ന് പറയാനല്ലേ ആനന്ദ് ശ്രമിക്കുന്നത്? അതായത് 'മുഖ്യ ഗണ'മായ വര്‍ഗത്തിലേയ്ക്ക് ജാതിയെ വിളക്കിച്ചേര്‍ത്താല്‍ മാത്രമേ അത്തരത്തിലൊരു സഖ്യം സാധ്യമാകു എന്നല്ലേ? അങ്ങനെയാണ് അതിന്റെ അര്‍ത്ഥമെങ്കില്‍, എനിക്ക് തോന്നുന്നു, ദളിതര്‍ ജാതിപ്രശ്‌നത്തെ കയ്യൊഴിയുകയും അതിനെ വര്‍ഗത്തിലേയ്ക്ക് ലയിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒരാഹ്വാനമാണ് ഈ ലേഖനം എന്നാണ്. ലേഖനത്തിന്റെ ആദ്യാന്തം എനിക്ക് അനുഭവപ്പെട്ടത് അംബേദ്ക്കര്‍ ജാതിയേക്കാള്‍ വര്‍ഗത്തെകുറിച്ചാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ട് ദളിതുകള്‍ മാര്‍ക്‌സിത്തിലേയ്ക്ക് നീങ്ങണമെന്നും അതുപോലെ ഇടതുപക്ഷം അംബേദ്ക്കറെ ഏറ്റെടുക്കണമെന്നുമാണ്.



അദ്ദേഹത്തിന്റെ എല്ലാ വാദങ്ങളിലേയ്ക്കും കടന്നുപോവുന്ന ആഴത്തിലുള്ള ഒരു വിമര്‍ശനത്തിന് ഞാന്‍ മുതിരുന്നില്ല. അദ്ദേഹത്തിന്റെ ലേഖനത്തിന്റെ അടിസ്ഥാന സമീപനം തന്നെ പ്രശ്‌നമാണ്. ദളിത് പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഭിന്നചരിത്രങ്ങളില്‍ അദ്ദേഹം ആകുലപ്പെടുന്നു. അദ്ദേഹം തുടരുന്നു; 'രണ്ടും ഏകദേശം ഒരേ കാലത്താണ് ജന്മം കൊള്ളുന്നത്; ഒരേ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കുന്നു; ഒരുപോലെ വളരുകയോ പിളരുകയോ ചെയ്യുന്നു. അവ രണ്ടിനും ഇന്നത്തെ അവസ്ഥയില്‍ പ്രതീക്ഷയില്ല.'


ദളിതര്‍ ജാതിപ്രശ്‌നത്തെ കയ്യൊഴിയുകയും അതിനെ വര്‍ഗത്തിലേയ്ക്ക് ലയിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒരാഹ്വാനമാണ് തെല്‍തുംടെയുടെ ലേഖനം. ലേഖനത്തിന്റെ ആദ്യാന്തം എനിക്ക് അനുഭവപ്പെട്ടത് അംബേദ്ക്കര്‍ ജാതിയേക്കാള്‍ വര്‍ഗത്തെകുറിച്ചാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ട് ദളിതുകള്‍ മാര്‍ക്‌സിത്തിലേയ്ക്ക് നീങ്ങണമെന്നും അതുപോലെ ഇടതുപക്ഷം അംബേദ്ക്കറെ ഏറ്റെടുക്കണമെന്നുമാണ്.


ഇവിടെ 'അവ രണ്ടും ഒരേ പ്രശ്‌നങ്ങളെയാണ് അഭിസംബോധന ചെയ്യുന്നതെ'ന്ന് വാദിക്കുന്നതില്‍ എനിക്ക് സംശയമുണ്ട്. അംബേദ്ക്കര്‍ വര്‍ഗത്തെ കുറിച്ചാണ് കൂടുതല്‍ സംസാരിച്ചതെന്ന വാദത്തിന്റെ തുടര്‍ച്ചയായി ഈ വാദമുഖത്തെ കാണുകയാണെങ്കില്‍, അതേ പ്രശ്‌നങ്ങള്‍ തന്നെയാണ് കമ്മ്യൂണിസ്റ്റുകളും ഉന്നയിക്കുന്നത്,അതുകൊണ്ട് ദളിത് പ്രസഥാനം അനാവശ്യമാണ് എന്നല്ലേ അതിനര്‍ത്ഥം? ഈ പ്രസ്ഥാനങ്ങളുടെ 'ഭിന്നത'യുടെ ചരിത്രം അത്രമാത്രം ലളിതമായിരുന്നുവോ? അങ്ങനെയല്ല എന്നുതന്നെയാണ് ഉത്തരം. ഈ ഭിന്നത കേവലം പ്രത്യയശാസ്ത്രപരമായതു മാത്രമല്ല, മറിച്ച് അധികാരബന്ധങ്ങളുടെതുകൂടിയാണ്. കേരളവും ബംഗാളും തന്നെ ഇതിന് നല്ല ഉദാഹരണങ്ങളാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ദളിത് പ്രസ്ഥാനവും ഒരേ പ്രശ്‌നങ്ങളല്ല സംസാരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്നുവെങ്കിലും മറ്റ് ഭരണവര്‍ഗ്ഗങ്ങളില്‍ നിന്നും ഒട്ടും ഭിന്നരായിരുന്നില്ല അവര്‍. ദളിതുകളെയും ആദിവാസികളെയും നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഒരു ആധിപത്യഘടനതന്നെയാണ് (dominant structure) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉപകരണവും. അതുകൊണ്ടുതന്നെ ദളിതുകള്‍ക്ക് രാഷ്ട്രീയപരമായി നേരിടേണ്ടതായ ഒരു ആധിപത്യഘടനതന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും. ചെങ്ങറ ഭൂസമരം കേരളത്തിലെ പ്രമുഖ ഇടതുപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ വ്യക്തമായും തുറന്നു കാണിച്ചതാണ്. ജാത്യാധിപത്യപ്രശ്‌നത്തിലേയ്ക്ക് കേന്ദ്രീകരിക്കും വിധം സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംവാദങ്ങളില്‍ ഒരു അടിസ്ഥാന വഴിതിരിയല്‍ ഉണ്ടാകണമെന്ന് ദലിത് പ്രസ്ഥാനം ആഗ്രഹിക്കുന്നു. ഹിന്ദുത്വ ശക്തികളും മുഖ്യധാര ഇടതു രാഷ്ട്രീയവും വെല്ലുവിളിക്കപ്പെടേണ്ടതുണ്ട്. തങ്ങളുടെ ജാതീയമായ സവിശേഷാധികാരം (caste privileges) ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത ഇടത് ലിബറല്‍ മതേതരവാദികളാണ് അധീശ 'മലയാളി'കള്‍.

അംബേദ്ക്കര്‍ എപ്രകാരമാണ് തെല്‍തുംടെയുടെ ലേഖനത്തില്‍ ചിത്രീകരിക്കപ്പെടുന്നത് എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അംബേദ്ക്കര്‍ വര്‍ഗത്തെ കുറിച്ചായിരുന്നു കൂടുതല്‍ സംസാരിച്ചത് എന്ന് തെളിയിക്കാനായി 'മര്‍ദ്ദിത വര്‍ഗം' (depressed class) എന്ന പദത്തെ ഉപയോഗിക്കുന്ന തെല്‍തുംടെയുടെ രീതിയോടുള്ള എന്റെ വിയോജിപ്പും രേഖപ്പെടുത്തട്ടെ. നിരുത്തരവാദപരമായ ഒരു രീതിയാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ അറിവില്‍പ്പെട്ടിടത്തോളം മര്‍ദ്ദിത വര്‍ഗങ്ങള്‍ എന്നത് അംബേദ്ക്കര്‍ ഉപയോഗിച്ച പദപ്രയോഗമല്ല; മറിച്ച് 1935ല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് കടന്നു വരുന്നതുവരെ 'പട്ടിക ജാതി' എന്നതിനു പകരം ഉപയോഗിച്ചുവന്ന ഭരണനിര്‍വ്വഹണപരമായ ഒരു സംവര്‍ഗമാണ്.


ദളിതുകളെയും ആദിവാസികളെയും നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഒരു ആധിപത്യഘടനതന്നെയാണ് (dominant structure) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉപകരണവും. അതുകൊണ്ടുതന്നെ ദളിതുകള്‍ക്ക് രാഷ്ട്രീയപരമായി നേരിടേണ്ടതായ ഒരു ആധിപത്യഘടനതന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും. ചെങ്ങറ ഭൂസമരം കേരളത്തിലെ പ്രമുഖ ഇടതുപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ വ്യക്തമായും തുറന്നു കാണിച്ചതാണ്. 


അമേരിക്കന്‍ ഫേബിയന്‍ പ്രസ്ഥാനത്തിന്റെ വക്താവായ 'ജോണ്‍ ഡേവി' സ്വാധീനിച്ചില്ലായിരുന്നെങ്കില്‍ അംബേദ്ക്കര്‍ ഒരുപക്ഷെ മാര്‍ക്‌സിസ്റ്റായിത്തീരുമായിരുന്നുവെന്നും തെല്‍തുംടെ അഭിപ്രായപ്പെടുന്നു. അംബേദ്ക്കറുടെ സംഭാവനകളെ അപമാനിക്കലാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്. കരണം മാര്‍ക്‌സിസം ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒരു ചോയിസ് ആണെന്നാണ് ആ വാദത്തിലൂടെ സമര്‍ദ്ധിക്കാന്‍ ശ്രമിക്കുന്നത്.

അംബേദ്ക്കറെ 'മാര്‍ക്‌സിസ്റ്റാ'ക്കാന്‍ ശ്രമിക്കുന്നതിനു പകരം എന്തുകൊണ്ടാണ് ജാതി പ്രശ്‌നത്തെ അഭിസംബോധനചെയ്യാന്‍ തെല്‍തുംഡെ കമ്മ്യൂണിസ്റ്റുകളോട് ആവശ്യപ്പെടുന്നില്ല എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടുപോകുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ദളിത്, ആദിവാസി, മുസ്ലീം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സമകാലീനമുന്നേറ്റങ്ങള്‍ മാര്‍ക്‌സിസ്റ്റുകളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് ഇതിനു കാരണമെന്ന് ഞാന്‍ കരുതുന്നു. ഈ ഗണങ്ങളുമായി ഐക്യപ്പെടാന്‍ മാര്‍ക്‌സിസ്റ്റുകള്‍ സത്യസന്ധമായി ആഗ്രഹിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിസബോധന ചെയ്യാനുള്ള അവരുടെ ഊഴമാണ് ഇത്. അവരാണ് മാറേണ്ടതും.


ആനന്ദ് തെല്‍തുംടെയുടെ ലേഖനം :

ചുവപ്പും നീലയും തമ്മിലുള്ള യുദ്ധമല്ലിത്


ചുവപ്പും നീലയും തമ്മിലുള്ള യുദ്ധമല്ലിത്


മാര്‍ക്‌സിയന്‍ യുക്തിയിലല്ലായിരുന്നെങ്കിലും അംബേദ്ക്കര്‍ വര്‍ഗരാഷ്ട്രീയമാണ് പ്രയോഗിച്ചിരുന്നത്. അസ്പൃശ്യരെ സൂചിപ്പിക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ഉപയോഗിച്ചിരുന്നത് തന്നെ 'വര്‍ഗം' എന്ന പ്രയോഗമായിരുന്നു. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അദ്ദേഹമെഴുതിയ  'ഇന്ത്യയിലെ ജാതികള്‍'  എന്ന ആദ്യ ലേഖനത്തില്‍ തന്നെ ജാതിയെ 'അടഞ്ഞ വര്‍ഗ'മായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സൈദ്ധാന്തികവല്‍ക്കരിക്കാന്‍ മുതിരാതെ അദ്ദേഹത്തിന്റെ ഈ നിലപാടില്‍, വര്‍ഗവിശകലനം 'മൂര്‍ത്ത സാഹചര്യങ്ങളി'ലാണ് നടത്തേണ്ടത്, അല്ലാതെ ശൂന്യതയിലല്ല എന്ന ലെനിന്റെ നിലപാടുകളോടുള്ള അനിവാര്യമായ ചേര്‍ച്ച പ്രതിഫലിക്കുന്നുണ്ട്. പ്രമുഖ മാര്‍ക്‌സിസ്റ്റ് പണ്ഡിതനും ആക്ടിവിസ്റ്റുമായ ആനന്ദ് തെല്‍തുംടെ എഴുതുന്നു..





സംവാദം | ആനന്ദ് തെല്‍തുംടെ
മൊഴിമാറ്റം | ഷഫീക്ക് എച്ച്.

ആനന്ദ് തെല്‍തുംടെ: എഴുത്തുകാരന്‍, പൗരവകാശ പ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍. മാര്‍ക്‌സിസവും ജാതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആനുകാലികങ്ങലില്‍ എഴുതിവരുന്നു. Khairlanji, Hindutva and Dalistഎന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്.

വിരോധാഭാസങ്ങളുടെ നാടാണ് ഇന്ത്യ. എന്നാല്‍ ദളിത് പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെയും ഭിന്ന ചരിത്രങ്ങളുടെയത്ര ആനുഷംഗികമല്ല ഈ വിരോധാഭാസങ്ങളൊന്നും. രണ്ടും ഏതാണ്ട് ഒരേ സമയത്ത് തന്നെയാണ് ജന്മം കൊണ്ടത്; ഓരേ വിഷയങ്ങളില്‍ തന്നെയാണ് അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിച്ചിട്ടുള്ളത്. സമാനമായ രീതിയില്‍ തന്നെയാണ് വളരുകയോ പിളരുകയോ ചെയ്തിട്ടുള്ളത്. ഈ രണ്ട് പ്രസ്ഥാനങ്ങളും പ്രതീക്ഷാരഹിതമായാണ് ഇന്നത്തെ കാലഘട്ടത്തെ നോക്കിക്കാണുന്നത്. എന്നാല്‍ രണ്ടും പരസ്പരം കണ്ണെടുത്താല്‍ കണ്ടുകൂടാത്ത സ്ഥിതിയുമുണ്ട്. ഈ സമീപനഗര്‍ത്തത്തില്‍ ചുറ്റിത്തിരിയുന്ന അധിക്ഷേപങ്ങളിലധികവും അംബേദ്ക്കറിന്റെ മേല്‍ ചാര്‍ത്തപ്പെട്ടവയാണ്; കേവലം കമ്മ്യൂണിസ്റ്റുകളെയും മാര്‍ക്‌സിസത്തെയും കടുത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചതുകൊണ്ടുമാത്രം. അവയൊക്കെത്തന്നെ നിസ്സാരങ്ങളളായ തെറ്റുകള്‍ മാത്രമായിരുന്നു.

അംബേദ്ക്കര്‍ ഒരു മാര്‍ക്‌സിസ്റ്റായിരുന്നില്ല. കൊളംബിയയിലെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെയും ഫേബിയന്‍ സ്വാധീനത്തിന്‍ കീഴിലാണ് അംബേദ്ക്കറിന്റെ ധൈഷണികധാര വികാസം പ്രാപിക്കുന്നത്. തന്റെ മൊത്തം ബൗദ്ധിക ഉണര്‍വ്വിനും കടപ്പെട്ടയാളെന്ന നലയില്‍ അംബേദ്ക്കര്‍ ബഹുമാനിച്ചിരുന്ന ജോണ്‍ ഡേവി ഒരു അമേരിക്കന്‍ ഫേബിയന്‍ പ്രസ്ഥാനക്കരനായിരുന്നു. സോഷ്യലിസം വിപ്ലവത്തിലൂടെയല്ല, മറിച്ച് പരിണാമത്തിലൂടെ (evolution) കൊണ്ടുവരാനാവുമെന്നാണ് ഫേബിയന്മാര്‍ വിശ്വസിക്കുന്നത്. ഇത്തരം സ്വാധീനങ്ങളെ മാറ്റി നിര്‍ത്തിയാല്‍ മാര്‍ക്‌സിനോട് വിയോജിക്കുമ്പോള്‍ തന്നെ അംബേദ്ക്കര്‍ മാര്‍ക്‌സിസത്തെ സഗൗരവമായി പരിഗണിക്കുമായിരുന്നുവെന്ന് മാത്രമല്ല ജീവിതത്തിലുടനീളം തന്റെ തീരുമാനങ്ങളെ വിലയിരുത്തുന്നതിനുള്ള അളവുകോലായി ഉപയോഗിക്കുകകൂടി ചെയ്യുമായിരുന്നു.



മാര്‍ക്‌സിയന്‍ യുക്തിയിലല്ലായിരുന്നെങ്കിലും അംബേദ്ക്കര്‍ വര്‍ഗരാഷ്ട്രീയമാണ് പ്രയോഗിച്ചിരുന്നത്. അസ്പൃശ്യരെ സൂചിപ്പിക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ഉപയോഗിച്ചിരുന്നത് തന്നെ 'വര്‍ഗം' എന്ന പ്രയോഗമായിരുന്നു. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അദ്ദേഹമെഴുതിയ  'ഇന്ത്യയിലെ ജാതികള്‍'  എന്ന ആദ്യ ലേഖനത്തില്‍ തന്നെ ജാതിയെ 'അടഞ്ഞ വര്‍ഗ'മായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സൈദ്ധാന്തികവല്‍ക്കരിക്കാന്‍ മുതിരാതെ അദ്ദേഹത്തിന്റെ ഈ നിലപാടില്‍, വര്‍ഗവിശകലനം 'മൂര്‍ത്ത സാഹചര്യങ്ങളി'ലാണ് നടത്തേണ്ടത്, അല്ലാതെ ശൂന്യതയിലല്ല എന്ന ലെനിന്റെ നിലപാടുകളോടുള്ള അനിവാര്യമായ ചേര്‍ച്ച പ്രതിഫലിക്കുന്നുണ്ട്.

ജാതികള്‍ ഇന്ത്യയിലെ വ്യാപകമായ ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുമാത്രം വര്‍ഗവിശകലനത്തില്‍ നിന്ന് രക്ഷപ്പെടാനും കഴിയില്ല. എന്നാല്‍ മാര്‍ക്‌സിന്റെയും ലെനിന്റെയും കുത്തക അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകള്‍  ഇറക്കുമതി ചെയ്ത 'അച്ചുകളെ'യാണ്  ഉപയോഗിച്ചത്. മാത്രവുമല്ല ജാതികളെ 'ഉപരിഘടന'യെന്ന നിലയില്‍ തരംതാഴ്ത്തുകയും ചെയ്തു. ഒരു രീതിയില്‍, ജാതി വിരുദ്ധ സമരങ്ങള്‍ തങ്ങളുടെ വിഷയമേയല്ല എന്ന് കാണുകയായിരുന്നു അവര്‍. വര്‍ഗം എന്ന വാക്കിനെ വേദവാക്യം പോലെ 'പവിത്രത'മായി കാണുന്ന ഒരു ബ്രാഹ്മണിക ഭൂതബാധ അവരില്‍പ്രതിഫലിപ്പിക്കപ്പെടുന്നുണ്ട്.

ദളിതര്‍ക്കെതിരായ വിവേചന പ്രശ്‌നത്തെ കമ്മ്യൂണിസ്റ്റുകള്‍ അവഗണിച്ചതിന് നല്ലൊരുദാഹരണമായിരുന്നു ബോംബെയിലെ തുണിമില്‍ സംഭവം. നല്ല ശമ്പളമുള്ള വകുപ്പുകളില്‍ ദളിതരെ ജോലിചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അസ്പൃശ്യതയുടെ വിവിധ പ്രയോഗങ്ങള്‍ അവിടെ വളരെ കൂടുതലാണെന്നും അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കമ്മ്യൂണിസ്റ്റ്കള്‍ക്ക് ഗിര്‍നി കാംഗാര്‍ യൂണിയന്‍ എന്ന യൂണിയന്‍ ഉണ്ടായിരുന്നിട്ടും അംബേദ്ക്കറിന് ചെവികൊടുത്തില്ല. അവസാനം 1928ല്‍ അവരുടെ സമരത്തിന് തടസ്സം വരിത്തേണ്ടിവരുമെന്ന് അദ്ദേഹം ഭീഷണിമുഴക്കിയപ്പോള്‍ മാത്രമാണ് മനസ്സില്ലാമനസ്സോടെ ആ തെറ്റ് പരിഹരിക്കാന്‍ അവര്‍ തയ്യാറായത്.

ജാതികള്‍ ഇന്ത്യയിലെ വ്യാപകമായ ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുമാത്രം വര്‍ഗവിശകലനത്തില്‍ നിന്ന് രക്ഷപ്പെടാനും കഴിയില്ല.


1937ലെ പ്രവിശ്യാ അസംബ്ലിയിലേയ്ക്കുള്ള ഒരുക്കം തുടങ്ങിയപ്പോള്‍ 1936 ആഗസ്റ്റില്‍ അദ്ദേഹം തന്റെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്‍ഡിപെന്റന്റ് ലേബര്‍ പാര്‍ട്ടിക്ക് (ഐ.എല്‍.പി.) തുടക്കം കുറിച്ചു. അദ്ദേഹം അതൊരു 'തൊഴിലാളിവര്‍ഗ' പാര്‍ട്ടിയായാണ് പ്രഖ്യാപിച്ചത്. അതിന്റെ മാനിഫെസ്റ്റോയില്‍ നിരവധി ജനപക്ഷ വാഗ്ദാനങ്ങള്‍ പറയുന്നുണ്ട്. അതേസമയം അതില്‍ ഒരിടത്തു മാത്രമേ 'ജാതി' എന്ന് ഉപയോഗിച്ചിട്ടുള്ളു. ക്രിസ്റ്റഫീ ജാഫ്രിലോട്ടിനെ പോലുള്ള പണ്ഡിതന്മാര്‍ ഐ.എല്‍.പി.യെ ആദ്യ ഇടതുപക്ഷ പ്രസ്ഥാനമായാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അന്ന് കമ്മ്യൂണിസ്റ്റുകള്‍ ഒന്നുകില്‍ അണ്ടര്‍ഗ്രൗണ്ടിലോ, അല്ലെങ്കില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് വിഭാഗങ്ങളുടെ കുടക്കീഴിലോ ആയിരുന്നു.

1930കളാണ് അംബേദ്ക്കറിന്റെ നല്ലകാലം എന്നു പറയാം. 1935ല്‍ അദ്ദേഹം മുംബൈ കങ്കാര്‍ സംഘ് രൂപീകരിച്ചു. അതില്‍ ഐ.എല്‍.പി.ക്കൊപ്പം സംഭവിച്ചപോലെ, ജാതിയും വര്‍ഗവും തമ്മില്‍ ലയിക്കുന്നതിനെപറ്റി പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. വിയോജിപ്പുകളെ പരിഗണിക്കാതെ കമ്മ്യൂണിസ്റ്റുകളുമായി യോജിച്ചുകൊണ്ട് 1938ല്‍ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ടിനെതിരെ അദ്ദേഹം സമരം ചെയ്യുകയുണ്ടായി. 1942ലെ ക്രിപ്‌സ് മിഷന്‍, ഒരു സമുദായത്തെയും പ്രതിനിധീകരിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഐ.എല്‍പി.യെ മാറ്റിനിര്‍ത്തിയപ്പോള്‍ അംബേദ്ക്കര്‍ അത് പിരിച്ചുവിടുകയും ജാതിയിലധിഷ്ഠിതമായ, പട്ടികജാതി ഫെഡറേഷന്‍ രൂപീകരിക്കുകയും ചെയ്തു. വൈസ്രോയിയുടെ  എക്‌സ്‌ക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരിക്കുമ്പോള്‍പ്പോലും അദ്ദേഹം തന്റെ ഇടതു ചായ്‌വ് ഉപേക്ഷിക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കമായി ഭവിച്ച ഒരു സോഷ്യലിസ്റ്റ് സാമ്പദ്ഘടനയുടെ ബ്ലൂപ്രിന്റ് എന്ന് വിശേഷിപ്പിക്കാവുന്ന സ്റ്റേറ്റ് ആന്‍ മൈനോരിറ്റീസ് എന്ന കൃതിയിലെത്തുമ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ഇടത് ചായ്‌വ് പാരമ്യത്തിലെത്തുന്നുണ്ട്. എന്നാല്‍ തൊഴിലാളിവര്‍ഗത്തെ ഭിന്നിപ്പിക്കുന്ന ഒന്നായാണ് അദ്ദേഹത്തിന്റെ ഈ പ്രസ്ഥാനത്തെ കമ്മ്യൂണിസ്റ്റുകള്‍ കണ്ടത്. 1952ലെ തിരഞ്ഞെടുപ്പില്‍ 'വോട്ടുകള്‍ പാഴാക്കിയാലും അംബേദ്ക്കറിന് കൊടുക്കരുതെന്ന' ഹീനമായ ആഹ്വാനം ചെയ്യാന്‍ ഡാങ്കെ തിടുക്കം കാണിച്ചത് ഈ സമീപനത്തില്‍ നിന്നാണ്. അതിന്റെ ഫലമായി അദ്ദേഹം പരാജയപ്പെടുകയുണ്ടായി.

തെല്‍തുംടെയുടെ ഈ ലേഖനത്തിലെ വാദമുഖങ്ങള്‍ക്ക് അജിത് കുമാര്‍ എ.എസിന്റെ മറുപടി. ഇടതുപ്രതിസന്ധി ദളിതുകളുടെതല്ല


ബുദ്ധമതത്തിലേയ്ക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനത്തെയും നിരാശബാധിതനായ ഒരു വ്യക്തിത്വത്തിന്റെ ആത്മീയവാഞ്ജയായോ മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുടെ മറ്റൊരു തെളിവായോ ഒക്കെ ഉപരിപ്ലവമായാണ് അവര്‍ മനസിലാക്കിയത്. മിക്ക പണ്ഡിതന്മാരും ഈ അതിവായനയെ തള്ളിക്കളഞ്ഞുവെങ്കിലും ഇതായിരുന്നു മാര്‍ക്‌സിനെ പറ്റിയുള്ള അദ്ദേഹത്തിന്റെ അവസാന പരാമര്‍ശമെന്ന് പറയേണ്ടിയിരിക്കുന്നു. മരിക്കുന്നതിനം രണ്ടാഴ്ച മുമ്പ് അദ്ദേഹം മാര്‍ക്‌സിസത്തെയും ബുദ്ധമതത്തെയും താരതമ്യം ചെയ്തുകൊണ്ട് ഹിംസയും സര്‍വ്വാധിപത്യവും ഒഴിവാക്കിയുള്ള മാര്‍ക്‌സിസത്തെ അംഗീകരിക്കുന്ന തീരുമാനത്തെ അദ്ദേഹം ന്യായീകരിക്കുന്നു. ദുഖകരമെന്ന് പറയട്ടെ അന്ധമായി മാര്‍ക്‌സിനെ പുല്‍കുകയും അംബേദ്ക്കറിനെ ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത ഇപ്പോഴും തുടരുന്നു.


2012 ആഗസ്റ്റ് 20 ന് ഔട്ട്‌ലുക്ക് "It’s Not Red Vs Blue"എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. കാലികമായ ഒരു സംവാദത്തിന് ഇത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. -Editor